ഒന്നും തരില്ല, ഈ പന്നികൾ!
പത്തനംതിട്ട: മുന്പൊക്കെ കാട്ടുപന്നിയുടെ ശല്യം മലയോരത്തു മാത്രമായിരുന്നു. വനത്തോടു ചേർന്ന പ്രദേശങ്ങളിലായിരുന്നു നാശമേറെയും. പരമാവധി പത്തു കിലോമീറ്ററിനപ്പുറത്തേക്കു കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നില്ല.
ഇന്നിപ്പോൾ പുഴകൾ നീന്തിക്കയറി കായലിന്റെ തീരത്തുവരെ കാട്ടുപന്നികൾ എത്തി. മലയോരനാടിനൊപ്പം മധ്യതിരുവിതാംകൂറിലും ഇടനാട്ടിലും കാട്ടുപന്നിയെ ഭയന്നു ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വനത്തിൽനിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്കു കാട്ടുപന്നിയുടെ ശല്യം ഏറിത്തുടങ്ങിയത് 2018ലെ മഹാപ്രളയത്തിനു ശേഷമാണ്. പ്രളയകാലത്തു നദിയിലൂടെ എത്തിയ കാട്ടുപന്നികൾ കയറിയ ഇടങ്ങളെല്ലാം താവളമാക്കുകയായിരുന്നു.
മലയോരത്തു കാട്ടുപന്നിക്കൊപ്പം കാട്ടാനയും കുരങ്ങും മലയണ്ണാനും മയിലുമൊക്കെ കൃഷിയിടങ്ങൾക്കു ഭീഷണിയായിട്ടുണ്ടെങ്കിലും കാട്ടുപന്നിയാണ് നിരന്തര ശല്യമുണ്ടാക്കുന്നത്.
കർഷകർക്ക്
ഒന്നും തരില്ല
കാട്ടുപന്നിശല്യം മൂലം കർഷകർ വൻ നഷ്ടമാണ് നേരിടുന്നത്. കൃഷിയിടങ്ങൾ പൂർണമായി ഇവ നശിപ്പിക്കും. ഒരു കൃഷിയും സാധ്യമല്ലാത്ത സ്ഥിതി. കിഴങ്ങുവർഗങ്ങൾ പൂർണമായി തിന്നും. തെങ്ങ്, കമുക്, പറങ്കാവ്, റബർ തൈകൾ നശിപ്പിക്കും. നെൽപ്പാടങ്ങളിലും ഇറങ്ങി ചവിട്ടി മെതിക്കുകയോ വിളവെത്തിയ കതിർമണികൾ ഭക്ഷിക്കുകയോ ചെയ്യും. കിഴങ്ങുവർഗ കൃഷിയുടെ വിളവെടുപ്പുകാലത്ത് കാട്ടുപന്നിയാണ് ആദായം എടുക്കുന്നത്. മരച്ചീനി, ചേന്പ്, മധുരക്കിഴങ്ങ് തുടങ്ങിയവ കർഷകർക്കു ലഭിക്കാറേയില്ല. ഇഞ്ചി ഉൾപ്പെടെയുള്ളവ നശിപ്പിക്കും.
പുരയിടങ്ങൾക്കും ഇവ വൻനാശമാണ് ഉണ്ടാക്കുന്നത്. കൈയാലകൾ ഇടിച്ചുനിരത്തുന്നത് പതിവാണ്. മണ്ണിരയെ തേടിയാണ് മണ്ണിളക്കുന്നത്.
തട്ടയിൽ രക്ഷയില്ല
പത്തനംതിട്ട ജില്ലയിലെ മെച്ചപ്പെട്ട കൃഷിയിടങ്ങളായ പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ടയിൽ ഭാഗത്തെ കർഷകർതന്നെ കൃഷി ഉപേക്ഷിച്ചുവരികയാണ്. പലതരത്തിലുള്ള സംരക്ഷണോപാധികൾ സ്വീകരിച്ചിട്ടും തട്ടയിലെ കർഷകർക്ക് വൻനഷ്ടമാണ് കാട്ടുപന്നി വരുത്തിവയ്ക്കുന്നത്. തട്ടയിൽ ഭാഗത്തെ കർഷകരുടെ ജീവനോപാധികളാണ് പന്നിക്കൂട്ടം ഇല്ലാതാക്കുന്നത്.
തട്ട പുലരിയിൽ മോഹനകുമാറിന്റെ കൃഷിയിടത്തിലെ നൂറിലധികം മരച്ചീനിയാണ് പന്നിയുടെ ആക്രമണത്തില് നശിച്ചത്. ഏറെ പണം മുടക്കി കൃഷിയിടത്തിനു ചുറ്റും തകരപ്പാളി ഉപയോഗിച്ചു വേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇതും തകര്ത്താണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങുന്നത്.
ശരിക്കും നാട്ടുപന്നി
കാട്ടുപന്നിശല്യം കാരണം പല മേഖലകളിലും കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. എന്നാൽ, കാട്ടുപന്നികൾ ഇത്തരം കൃഷിയിടങ്ങൾ തങ്ങളുടെ താവളമാക്കി മാറ്റുകയാണ്. കുറ്റിക്കാടുകൾ നിറഞ്ഞ കൃഷിയിടങ്ങളിൽ ഇവ വിശ്രമകേന്ദ്രങ്ങളായി മാറ്റാറുണ്ട്. നാട്ടിലിറങ്ങിയ പന്നികൾ നാട്ടിൻപുറങ്ങളിൽതന്നെ സ്ഥിരതാമസമാണ്. കാട്ടുപന്നി എന്ന പരിവേഷംതന്നെ ഇവയ്ക്കു നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരിരക്ഷ നൽകാനാകില്ലെന്നുമാണ് കർഷകരുടെ വാദം. പന്നിയെ ഭയന്നു കൂടുതൽ മേഖലകൾ തരിശിടാനുള്ള ഒരുക്കത്തിലാണ് കർഷകർ. കിഴങ്ങുവർഗ കൃഷിയിൽ മികച്ചുനിന്ന പല പ്രദേശങ്ങളിലും ഉത്പാദനം മുരടിച്ചു. കിഴങ്ങുവർഗങ്ങളുടെ വിപണനം നടന്നുവന്ന മാർക്കറ്റുകളുടെ നിലനില്പ് തന്നെ അവതാളത്തിലാണ്.
വേലികൾ തകർത്ത്
കാട്ടുപന്നിക്കൂട്ടത്തെ ഭയന്നു സംരക്ഷണവേലികൾ കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തള്ളിമാറ്റിയാണ് പന്നിക്കൂട്ടം അകത്തു കടക്കുന്നത്. ടിൻ ഷീറ്റ് ഉപയോഗിച്ചാണ് പലേടത്തും വേലി കെട്ടിയിരുന്നത്. എന്നാൽ, ഇതിന്റെ താഴ്ഭാഗം തുരന്ന് അകത്തുകടക്കുന്ന രീതിയാണ് കണ്ടുവരുന്നത്. സോളാർ വേലികളോടും കാട്ടുപന്നിക്കു ഭയമില്ല. കൃഷിയിടത്തിനു ചുറ്റും വലിയൊരു സംരക്ഷണഭിത്തി നിർമിക്കുകയെന്ന ആശയവുമായി ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയെങ്കിലും പദ്ധതി വിജയകരമായിട്ടില്ല. കർഷകർക്ക് അന്പതു ശതമാനം സബ്സിഡി നൽകി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഭാരിച്ച ചെലവ് വഹിക്കാൻ കർഷകർ തയാറായിരുന്നില്ല. ഏനാദിമംഗലത്തു മാത്രമാണ് ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്.
ജീവനും ഭീഷണി
കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായതോടെ പുറത്തിറങ്ങാൻതന്നെ ആളുകൾ ഭയക്കുകയാണ്. പട്ടാപ്പകൽ പോലും പന്നിയുടെ ആക്രമണം പലേടത്തുമുണ്ടായി. വ്യാപാരസ്ഥാപനങ്ങൾക്കുള്ളിൽ വരെ കഴിഞ്ഞയിടെ പന്നി കയറി.
വഴിയാത്രക്കാർക്കു നേരെയാണ് ആക്രമണങ്ങളേറെയും. വീട്ടുപരിസരങ്ങളിൽനിന്നവരെയും ടാപ്പിംഗ് തൊഴിലാളികളെയുമെല്ലാം ആക്രമിക്കുന്നതു പതിവായി. പ്രതിദിനം ഒരു ആക്രമണക്കേസെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പത്തനംതിട്ട: മുന്പൊക്കെ കാട്ടുപന്നിയുടെ ശല്യം മലയോരത്തു മാത്രമായിരുന്നു. വനത്തോടു ചേർന്ന പ്രദേശങ്ങളിലായിരുന്നു നാശമേറെയും. പരമാവധി പത്തു കിലോമീറ്ററിനപ്പുറത്തേക്കു കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നില്ല.
ഇന്നിപ്പോൾ പുഴകൾ നീന്തിക്കയറി കായലിന്റെ തീരത്തുവരെ കാട്ടുപന്നികൾ എത്തി. മലയോരനാടിനൊപ്പം മധ്യതിരുവിതാംകൂറിലും ഇടനാട്ടിലും കാട്ടുപന്നിയെ ഭയന്നു ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വനത്തിൽനിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്കു കാട്ടുപന്നിയുടെ ശല്യം ഏറിത്തുടങ്ങിയത് 2018ലെ മഹാപ്രളയത്തിനു ശേഷമാണ്. പ്രളയകാലത്തു നദിയിലൂടെ എത്തിയ കാട്ടുപന്നികൾ കയറിയ ഇടങ്ങളെല്ലാം താവളമാക്കുകയായിരുന്നു.
മലയോരത്തു കാട്ടുപന്നിക്കൊപ്പം കാട്ടാനയും കുരങ്ങും മലയണ്ണാനും മയിലുമൊക്കെ കൃഷിയിടങ്ങൾക്കു ഭീഷണിയായിട്ടുണ്ടെങ്കിലും കാട്ടുപന്നിയാണ് നിരന്തര ശല്യമുണ്ടാക്കുന്നത്.
കർഷകർക്ക്
ഒന്നും തരില്ല
കാട്ടുപന്നിശല്യം മൂലം കർഷകർ വൻ നഷ്ടമാണ് നേരിടുന്നത്. കൃഷിയിടങ്ങൾ പൂർണമായി ഇവ നശിപ്പിക്കും. ഒരു കൃഷിയും സാധ്യമല്ലാത്ത സ്ഥിതി. കിഴങ്ങുവർഗങ്ങൾ പൂർണമായി തിന്നും. തെങ്ങ്, കമുക്, പറങ്കാവ്, റബർ തൈകൾ നശിപ്പിക്കും. നെൽപ്പാടങ്ങളിലും ഇറങ്ങി ചവിട്ടി മെതിക്കുകയോ വിളവെത്തിയ കതിർമണികൾ ഭക്ഷിക്കുകയോ ചെയ്യും. കിഴങ്ങുവർഗ കൃഷിയുടെ വിളവെടുപ്പുകാലത്ത് കാട്ടുപന്നിയാണ് ആദായം എടുക്കുന്നത്. മരച്ചീനി, ചേന്പ്, മധുരക്കിഴങ്ങ് തുടങ്ങിയവ കർഷകർക്കു ലഭിക്കാറേയില്ല. ഇഞ്ചി ഉൾപ്പെടെയുള്ളവ നശിപ്പിക്കും.
പുരയിടങ്ങൾക്കും ഇവ വൻനാശമാണ് ഉണ്ടാക്കുന്നത്. കൈയാലകൾ ഇടിച്ചുനിരത്തുന്നത് പതിവാണ്. മണ്ണിരയെ തേടിയാണ് മണ്ണിളക്കുന്നത്.
തട്ടയിൽ രക്ഷയില്ല
പത്തനംതിട്ട ജില്ലയിലെ മെച്ചപ്പെട്ട കൃഷിയിടങ്ങളായ പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ടയിൽ ഭാഗത്തെ കർഷകർതന്നെ കൃഷി ഉപേക്ഷിച്ചുവരികയാണ്. പലതരത്തിലുള്ള സംരക്ഷണോപാധികൾ സ്വീകരിച്ചിട്ടും തട്ടയിലെ കർഷകർക്ക് വൻനഷ്ടമാണ് കാട്ടുപന്നി വരുത്തിവയ്ക്കുന്നത്. തട്ടയിൽ ഭാഗത്തെ കർഷകരുടെ ജീവനോപാധികളാണ് പന്നിക്കൂട്ടം ഇല്ലാതാക്കുന്നത്.
തട്ട പുലരിയിൽ മോഹനകുമാറിന്റെ കൃഷിയിടത്തിലെ നൂറിലധികം മരച്ചീനിയാണ് പന്നിയുടെ ആക്രമണത്തില് നശിച്ചത്. ഏറെ പണം മുടക്കി കൃഷിയിടത്തിനു ചുറ്റും തകരപ്പാളി ഉപയോഗിച്ചു വേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇതും തകര്ത്താണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങുന്നത്.
ശരിക്കും നാട്ടുപന്നി
കാട്ടുപന്നിശല്യം കാരണം പല മേഖലകളിലും കൃഷിയിടങ്ങൾ തരിശിട്ടിരിക്കുകയാണ്. എന്നാൽ, കാട്ടുപന്നികൾ ഇത്തരം കൃഷിയിടങ്ങൾ തങ്ങളുടെ താവളമാക്കി മാറ്റുകയാണ്. കുറ്റിക്കാടുകൾ നിറഞ്ഞ കൃഷിയിടങ്ങളിൽ ഇവ വിശ്രമകേന്ദ്രങ്ങളായി മാറ്റാറുണ്ട്. നാട്ടിലിറങ്ങിയ പന്നികൾ നാട്ടിൻപുറങ്ങളിൽതന്നെ സ്ഥിരതാമസമാണ്. കാട്ടുപന്നി എന്ന പരിവേഷംതന്നെ ഇവയ്ക്കു നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരിരക്ഷ നൽകാനാകില്ലെന്നുമാണ് കർഷകരുടെ വാദം. പന്നിയെ ഭയന്നു കൂടുതൽ മേഖലകൾ തരിശിടാനുള്ള ഒരുക്കത്തിലാണ് കർഷകർ. കിഴങ്ങുവർഗ കൃഷിയിൽ മികച്ചുനിന്ന പല പ്രദേശങ്ങളിലും ഉത്പാദനം മുരടിച്ചു. കിഴങ്ങുവർഗങ്ങളുടെ വിപണനം നടന്നുവന്ന മാർക്കറ്റുകളുടെ നിലനില്പ് തന്നെ അവതാളത്തിലാണ്.
വേലികൾ തകർത്ത്
കാട്ടുപന്നിക്കൂട്ടത്തെ ഭയന്നു സംരക്ഷണവേലികൾ കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തള്ളിമാറ്റിയാണ് പന്നിക്കൂട്ടം അകത്തു കടക്കുന്നത്. ടിൻ ഷീറ്റ് ഉപയോഗിച്ചാണ് പലേടത്തും വേലി കെട്ടിയിരുന്നത്. എന്നാൽ, ഇതിന്റെ താഴ്ഭാഗം തുരന്ന് അകത്തുകടക്കുന്ന രീതിയാണ് കണ്ടുവരുന്നത്. സോളാർ വേലികളോടും കാട്ടുപന്നിക്കു ഭയമില്ല. കൃഷിയിടത്തിനു ചുറ്റും വലിയൊരു സംരക്ഷണഭിത്തി നിർമിക്കുകയെന്ന ആശയവുമായി ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയെങ്കിലും പദ്ധതി വിജയകരമായിട്ടില്ല. കർഷകർക്ക് അന്പതു ശതമാനം സബ്സിഡി നൽകി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഭാരിച്ച ചെലവ് വഹിക്കാൻ കർഷകർ തയാറായിരുന്നില്ല. ഏനാദിമംഗലത്തു മാത്രമാണ് ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്.
ജീവനും ഭീഷണി
കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായതോടെ പുറത്തിറങ്ങാൻതന്നെ ആളുകൾ ഭയക്കുകയാണ്. പട്ടാപ്പകൽ പോലും പന്നിയുടെ ആക്രമണം പലേടത്തുമുണ്ടായി. വ്യാപാരസ്ഥാപനങ്ങൾക്കുള്ളിൽ വരെ കഴിഞ്ഞയിടെ പന്നി കയറി.
വഴിയാത്രക്കാർക്കു നേരെയാണ് ആക്രമണങ്ങളേറെയും. വീട്ടുപരിസരങ്ങളിൽനിന്നവരെയും ടാപ്പിംഗ് തൊഴിലാളികളെയുമെല്ലാം ആക്രമിക്കുന്നതു പതിവായി. പ്രതിദിനം ഒരു ആക്രമണക്കേസെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.