ഈരാറ്റുപേട്ട: കടുവാമൂഴി ബസ്സ്റ്റാൻഡ് പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം വീണ്ടും ശക്തമായി. ബസ്സ്റ്റാൻഡ് ഇപ്പോൾ വാഹനപാർക്കിംഗ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യാനും മലഞ്ചരക്കുകൾ ഉണക്കാനുമാണ് ഉപയോഗിക്കുന്നത്.
ഏറെ നാളത്തെ ആവശ്യത്തിനു ശേഷമാണ് ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, അതിനുശേഷം പലവട്ടം പ്രവർത്തനം തുടങ്ങിയെങ്കിലും ഏതാനും മാസം കഴിയുന്പോൾ നിലയ്ക്കും. അവസാന പ്രാവശ്യം ആരംഭിച്ചു രണ്ടു മാസം മാത്രമാണ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങിയത്.
ആരും പേടിച്ചില്ല!
ദീർഘദൂര കെഎസ്ആർടിസി ബസുകളൊഴികെ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങണമെന്നതായിരുന്നു നിർദേശം. നിർദേശം പാലിക്കുന്നതു നിരീക്ഷിക്കാൻ രണ്ടു ഗാർഡുമാരെയും നഗരസഭ നിയോഗിച്ചിരുന്നു. സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
സ്റ്റാൻഡ് ഉപേക്ഷിക്കുന്ന വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് ആർടിഒയ്ക്കും നഗരസഭയ്ക്കും കൈമാറുമെന്നും പിന്നീടു നടപടിയെടുക്കുമെന്നുമെല്ലാമായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു മാസം ബസുകൾ നിർദേശം പാലിച്ചിരുന്നു. പിന്നീട് ഇല്ലാതായി.
പ്രഖ്യാപനം മുറപോലെ
കുറെനാൾ കഴിഞ്ഞപ്പോൾ ഗാർഡുമാരെയും കാണാതായി. ഇപ്പോൾ ഒരു ബസ് പോലും സ്റ്റാൻഡിലെത്തുന്നില്ല. ട്രാഫിക് ഉപദേശകസമിതി യോഗത്തിൽ കടുവാമൂഴി ബസ് സ്റ്റാൻഡ് വിഷയം ചർച്ച ചെയ്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നു പലപ്രാവശ്യം പ്രഖ്യാപനമുണ്ടായി. പക്ഷേ, സ്റ്റാൻഡ് വിട്ട ബസുകൾ ഇതുവരെ തിരിച്ചുകയറിയിട്ടില്ലെന്നു മാത്രം.
ഏറെ നാളത്തെ ആവശ്യത്തിനു ശേഷമാണ് ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, അതിനുശേഷം പലവട്ടം പ്രവർത്തനം തുടങ്ങിയെങ്കിലും ഏതാനും മാസം കഴിയുന്പോൾ നിലയ്ക്കും. അവസാന പ്രാവശ്യം ആരംഭിച്ചു രണ്ടു മാസം മാത്രമാണ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങിയത്.
ആരും പേടിച്ചില്ല!
ദീർഘദൂര കെഎസ്ആർടിസി ബസുകളൊഴികെ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങണമെന്നതായിരുന്നു നിർദേശം. നിർദേശം പാലിക്കുന്നതു നിരീക്ഷിക്കാൻ രണ്ടു ഗാർഡുമാരെയും നഗരസഭ നിയോഗിച്ചിരുന്നു. സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
സ്റ്റാൻഡ് ഉപേക്ഷിക്കുന്ന വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് ആർടിഒയ്ക്കും നഗരസഭയ്ക്കും കൈമാറുമെന്നും പിന്നീടു നടപടിയെടുക്കുമെന്നുമെല്ലാമായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു മാസം ബസുകൾ നിർദേശം പാലിച്ചിരുന്നു. പിന്നീട് ഇല്ലാതായി.
പ്രഖ്യാപനം മുറപോലെ
കുറെനാൾ കഴിഞ്ഞപ്പോൾ ഗാർഡുമാരെയും കാണാതായി. ഇപ്പോൾ ഒരു ബസ് പോലും സ്റ്റാൻഡിലെത്തുന്നില്ല. ട്രാഫിക് ഉപദേശകസമിതി യോഗത്തിൽ കടുവാമൂഴി ബസ് സ്റ്റാൻഡ് വിഷയം ചർച്ച ചെയ്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നു പലപ്രാവശ്യം പ്രഖ്യാപനമുണ്ടായി. പക്ഷേ, സ്റ്റാൻഡ് വിട്ട ബസുകൾ ഇതുവരെ തിരിച്ചുകയറിയിട്ടില്ലെന്നു മാത്രം.