കൽപ്പറ്റ: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രത്തിൽ 115 -ാം വാർഷിക തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ 18 വരെ ആഘോഷിക്കും. ഫെബ്രുവരി രണ്ടിന് വൈകുന്നേരം 4.30 ന് തിരുനാളിന് കൊടിയേറും. പ്രധാന ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് തിരുനാൾ ദിവ്യബലിയും ലൂർദ് മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.
ഏഴിന് വൈകുന്നേരം അഞ്ചിന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർതോമസിന്റെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി. 10ന് രാവിലെ 5.30 ന് മാതാവിന്റെ തിരുസ്വരൂപം കുളിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ വച്ചതിന് ശേഷം നടതുറ ക്കലിനും ദിവ്യബലിക്കും ശേഷം പള്ളിയങ്കണത്തിൽ വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര പ്രധാന തിരുനാളിന് കൊടിയേറ്റും. വൈകുന്നേരം 5.30 ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കും വൈദികർക്കും തീർഥാടകർക്കും ഗ്രോട്ടോയിൽ ഗജവീരൻമാരുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ സ്വീകരണം നൽകും. തുടർന്ന് ബിഷപിന്റെ കാർമികത്വത്തിൽ സമൂഹ ബലിയും ശേഷം മെഗാ ഷോയും നടക്കും.
പ്രധാന തിരുനാൾ ദിനമായ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യ കാർമിത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് പുതിയതായി ആരംഭിക്കുന്ന ലൂർദ് മാതാ റീലിറ്റ് സെന്ററിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിക്കും.
വൈകുന്നേരം നാലിന് കോഴിക്കോട് രൂപതാ വികാരി ജനറാൾ മോണ്‍. ജെൻസണ് പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും. മാതാവിന്റെ തിരുസ്വരൂപം നെറ്റിപ്പട്ടമണിഞ്ഞ ആനകളുടേയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഭക്തിസാന്ദ്രമായ ആഘോഷമായ രഥ പ്രദക്ഷിണം. തുടർന്ന് വാഴ്് വ്. പ്രഫ. സിറിയക്ക് തോമസിന്റെ തിരുനാൾ സന്ദേശം, കൊല്ലം ആവിഷ്ക്കാരയുടെ ‘ദൈവം തൊട്ട ജീവിതം’ എന്ന സാമൂഹ്യ സംഗീത നാടകം.
12 ന് ഞായറാഴ്ച്ച കൃതജ്ഞതാ ദിനമായി ആചരിക്കും. വൈകുന്നേരം പരേത സ്മരണാർത്ഥം സെമിത്തേരി സന്ദർശനവും പ്രാർത്ഥനയും. വൈകുന്നേരം അഞ്ചിന് പ്രധാന തിരുനാളിന്റെ കൊടിയിറക്കം. തുടർന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. 18ന് വൈകുന്നേരം 4.30 ന് തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.
അന്നേ ദിവസം വൈകുന്നേരം അഞ്ചിന് വരാപുഴ അതിരൂപതാ വികാരി ജനറൽ മോണ്‍. മാത്യു കല്ലിങ്കലിന്റെ കാർമികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലിയും ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, നടയടക്കൽ എന്നിവയും. തുടർന്ന് നാട് സാന്ദ്രയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകം. വികാരി റവ.ഡോ. അലോഷ്യസ് കുളങ്ങര, സഹവികാരി ഫാ. റിജോയി പാത്തിവയൽ, മോണ്‍, (മുൻ വികാരി ജനറൽ ഫാ. തോമസ് പനക്കൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി കെ.എ. സെബാസ്റ്റ്യൻ, പബ്ലിസിറ്റി കണ്‍വീനർ ജോബിൻ ജോസ് പാറപ്പുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏഴിന് വൈകുന്നേരം അഞ്ചിന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർതോമസിന്റെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി. 10ന് രാവിലെ 5.30 ന് മാതാവിന്റെ തിരുസ്വരൂപം കുളിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ വച്ചതിന് ശേഷം നടതുറ ക്കലിനും ദിവ്യബലിക്കും ശേഷം പള്ളിയങ്കണത്തിൽ വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര പ്രധാന തിരുനാളിന് കൊടിയേറ്റും. വൈകുന്നേരം 5.30 ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കും വൈദികർക്കും തീർഥാടകർക്കും ഗ്രോട്ടോയിൽ ഗജവീരൻമാരുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ സ്വീകരണം നൽകും. തുടർന്ന് ബിഷപിന്റെ കാർമികത്വത്തിൽ സമൂഹ ബലിയും ശേഷം മെഗാ ഷോയും നടക്കും.
പ്രധാന തിരുനാൾ ദിനമായ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യ കാർമിത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് പുതിയതായി ആരംഭിക്കുന്ന ലൂർദ് മാതാ റീലിറ്റ് സെന്ററിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിക്കും.
വൈകുന്നേരം നാലിന് കോഴിക്കോട് രൂപതാ വികാരി ജനറാൾ മോണ്‍. ജെൻസണ് പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും. മാതാവിന്റെ തിരുസ്വരൂപം നെറ്റിപ്പട്ടമണിഞ്ഞ ആനകളുടേയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഭക്തിസാന്ദ്രമായ ആഘോഷമായ രഥ പ്രദക്ഷിണം. തുടർന്ന് വാഴ്് വ്. പ്രഫ. സിറിയക്ക് തോമസിന്റെ തിരുനാൾ സന്ദേശം, കൊല്ലം ആവിഷ്ക്കാരയുടെ ‘ദൈവം തൊട്ട ജീവിതം’ എന്ന സാമൂഹ്യ സംഗീത നാടകം.
12 ന് ഞായറാഴ്ച്ച കൃതജ്ഞതാ ദിനമായി ആചരിക്കും. വൈകുന്നേരം പരേത സ്മരണാർത്ഥം സെമിത്തേരി സന്ദർശനവും പ്രാർത്ഥനയും. വൈകുന്നേരം അഞ്ചിന് പ്രധാന തിരുനാളിന്റെ കൊടിയിറക്കം. തുടർന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. 18ന് വൈകുന്നേരം 4.30 ന് തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.
അന്നേ ദിവസം വൈകുന്നേരം അഞ്ചിന് വരാപുഴ അതിരൂപതാ വികാരി ജനറൽ മോണ്‍. മാത്യു കല്ലിങ്കലിന്റെ കാർമികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലിയും ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, നടയടക്കൽ എന്നിവയും. തുടർന്ന് നാട് സാന്ദ്രയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകം. വികാരി റവ.ഡോ. അലോഷ്യസ് കുളങ്ങര, സഹവികാരി ഫാ. റിജോയി പാത്തിവയൽ, മോണ്‍, (മുൻ വികാരി ജനറൽ ഫാ. തോമസ് പനക്കൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി കെ.എ. സെബാസ്റ്റ്യൻ, പബ്ലിസിറ്റി കണ്‍വീനർ ജോബിൻ ജോസ് പാറപ്പുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.