നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന പരാതിയിൽ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭയിൽ പ്രതിഷേധം. കൗണ്‍സില്‍ ഹാളും നഗരസഭ ഓഫീസും ഗേറ്റിനു പുറത്തും മണിക്കൂറുകളോളം പ്രതിപക്ഷ കൗണ്‍സിലര്‍മാരടക്കമുള്ളവരുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും നേരത്തെ കൗണ്‍സില്‍ ഹാളിലെത്തി.
ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ രാജി വയ്ക്കണമെന്ന ആവശ്യവുമായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
കൗണ്‍സില്‍ ഹാളിനു പുറത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിക്കു മുന്നിലെ പടിക്കെട്ടുകളിലിരുന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ തടഞ്ഞെങ്കിലും സൂപ്രണ്ട് ശ്രീകുമാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിടത്തിനു പുറത്തെ ജനാലയിലൂടെ കൗണ്‍സില്‍ ഹാളില്‍ കയറി. ഇതിനിടയില്‍ സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ ബാനറും പിടിച്ച് ചെയര്‍മാന്റെ ഡയസില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി നിലയുറപ്പിച്ചെങ്കിലും കൗണ്‍സില്‍ യോഗത്തിലെ അജണ്ടയെല്ലാം അംഗീകരിച്ചതായും യോഗം പിരിച്ചു വിട്ടതായും ഇതിനിടയില്‍ ചെയര്മാന് പി.കെ. രാജമോഹനന് അറിയിച്ചു.
ഹാളില്‍ നിന്നും ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പുറത്തിറങ്ങിയെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പടിക്കെട്ടുകളിലിരുന്ന് വഴി തടഞ്ഞതിനാല്‍ താഴേയ്ക്ക് പോകാനായില്ല. ഇതിനിടയില്‍ ഓഫീസ് ഗേറ്റിനു പുറത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ പ്രകടനങ്ങളുമായി വന്നതോടെ സംഘര്‍ഷാവസ്ഥയായി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.ഉച്ചയോടെ നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ച യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ഇന്നലെ കൗണ്‍സിലില്‍ എത്തിയിരുന്നില്ല.നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തിലാണ് യുഡിഎഫും ബിജെപിയും അനാവശ്യ സമരം നടത്തുന്നതെന്ന് നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ആരോപിച്ചു.
ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ രാജി വയ്ക്കണമെന്ന ആവശ്യവുമായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
കൗണ്‍സില്‍ ഹാളിനു പുറത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിക്കു മുന്നിലെ പടിക്കെട്ടുകളിലിരുന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ തടഞ്ഞെങ്കിലും സൂപ്രണ്ട് ശ്രീകുമാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിടത്തിനു പുറത്തെ ജനാലയിലൂടെ കൗണ്‍സില്‍ ഹാളില്‍ കയറി. ഇതിനിടയില്‍ സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ ബാനറും പിടിച്ച് ചെയര്‍മാന്റെ ഡയസില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി നിലയുറപ്പിച്ചെങ്കിലും കൗണ്‍സില്‍ യോഗത്തിലെ അജണ്ടയെല്ലാം അംഗീകരിച്ചതായും യോഗം പിരിച്ചു വിട്ടതായും ഇതിനിടയില്‍ ചെയര്മാന് പി.കെ. രാജമോഹനന് അറിയിച്ചു.
ഹാളില്‍ നിന്നും ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പുറത്തിറങ്ങിയെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പടിക്കെട്ടുകളിലിരുന്ന് വഴി തടഞ്ഞതിനാല്‍ താഴേയ്ക്ക് പോകാനായില്ല. ഇതിനിടയില്‍ ഓഫീസ് ഗേറ്റിനു പുറത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ പ്രകടനങ്ങളുമായി വന്നതോടെ സംഘര്‍ഷാവസ്ഥയായി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.ഉച്ചയോടെ നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ച യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ഇന്നലെ കൗണ്‍സിലില്‍ എത്തിയിരുന്നില്ല.നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തിലാണ് യുഡിഎഫും ബിജെപിയും അനാവശ്യ സമരം നടത്തുന്നതെന്ന് നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ആരോപിച്ചു.