കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ എം പി സജീവ് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണ പ്രകാരം കോൺഗ്രസിലെ സജയകുമാർ പ്രസിഡന്റ് സ്ഥാനം രാജീവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 21 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 11 പേരാണുള്ളത്.
വെട്ടിക്കവല മുട്ടവിള മംഗലത്ത് പണ്ടകശാല വീട്ടിൽ എം പി സജീവ് മൂന്നാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. ഇപ്പോൾ ഉളിയനാട് ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിക്കുന്നു. ലൗസി സജീവിണ് ഭാര്യ. മരിയ എസ് പണ്ടാല, അബിയ എസ് പണ്ടാല എന്നിവർ മക്കളുമാണ്.
എംഡിഎംഎ പിടിച്ച കേസിൽ
രണ്ടു പേർ കൂടി പിടിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും മാരക ലഹരി പദാർഥമായ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിലായ സംഭവത്തിൽ സംഘത്തിലെ രണ്ടു പേരെ കൂടി കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ശാസ്തവട്ടം അയിരൂർപാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (26) എന്നവരാണ് പിടിയിലായത്. കൊല്ലം പട്ടത്താനം ജനകീയ നഗർ -161, മിനി വിഹാറിൽ അമൽ (24) എന്നയാളെ 106 ഗ്രാം എം ഡി എം എ യുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.
വെട്ടിക്കവല മുട്ടവിള മംഗലത്ത് പണ്ടകശാല വീട്ടിൽ എം പി സജീവ് മൂന്നാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. ഇപ്പോൾ ഉളിയനാട് ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിക്കുന്നു. ലൗസി സജീവിണ് ഭാര്യ. മരിയ എസ് പണ്ടാല, അബിയ എസ് പണ്ടാല എന്നിവർ മക്കളുമാണ്.
എംഡിഎംഎ പിടിച്ച കേസിൽ
രണ്ടു പേർ കൂടി പിടിയിൽ
കൊട്ടാരക്കര : കൊട്ടാരക്കര പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും മാരക ലഹരി പദാർഥമായ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിലായ സംഭവത്തിൽ സംഘത്തിലെ രണ്ടു പേരെ കൂടി കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ശാസ്തവട്ടം അയിരൂർപാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (26) എന്നവരാണ് പിടിയിലായത്. കൊല്ലം പട്ടത്താനം ജനകീയ നഗർ -161, മിനി വിഹാറിൽ അമൽ (24) എന്നയാളെ 106 ഗ്രാം എം ഡി എം എ യുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.