ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് ഏറ്റെടുത്ത പ്രവിത്താനത്തെ 11-ാം നമ്പര്‍ അങ്കണവാടിയുടെ പൂട്ട് ഉദ്ഘാടനത്തിനുശേഷം ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ തകര്‍ത്തുവെന്നു ആരോപണം. രാജേഷിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തിനെതിരേ കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി, പഞ്ചായത്ത് ഡയറക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കു പരാതി നല്‍കാനും തീരുമാനിച്ചു. തീരുമാനത്തെ എട്ട് അംഗങ്ങള്‍ പിന്തുണച്ചു.
എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഉദ്ഘാടനം നടത്തിയ പ്രവിത്താനം അങ്കണവാടി രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം മാണി സി. കാപ്പൻ എംഎൽഎയും തൊട്ടടുത്ത ദിവസം തോമസ് ചാഴികാടന് എംപിയും അങ്കണവാടി ഉദ്ഘാടനം ചെയ്തിരുന്നു.
അതേസമയം, പരാതി യുഡിഎഫ് മുന്‍കൂട്ടി തയാറാക്കിയ അജൻഡയുടെ ഭാഗമാണെന്ന് രാജേഷ് വാളിപ്ലാക്കല്‍ ആരോപിച്ചു.
എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഉദ്ഘാടനം നടത്തിയ പ്രവിത്താനം അങ്കണവാടി രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം മാണി സി. കാപ്പൻ എംഎൽഎയും തൊട്ടടുത്ത ദിവസം തോമസ് ചാഴികാടന് എംപിയും അങ്കണവാടി ഉദ്ഘാടനം ചെയ്തിരുന്നു.
അതേസമയം, പരാതി യുഡിഎഫ് മുന്‍കൂട്ടി തയാറാക്കിയ അജൻഡയുടെ ഭാഗമാണെന്ന് രാജേഷ് വാളിപ്ലാക്കല്‍ ആരോപിച്ചു.