ചവറ: ദേശീയ ജലപാതയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന വിദേശികളായ മൂന്ന് ടൂറിസ്റ്റുകളും മൂന്ന് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
പന്മന കന്നിട്ടക്കടവ് കൊല്ലം -ആലപ്പുഴ ദേശീയ ജലപാതയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഹൗസ് ബോട്ടിന് തീപിടിച്ചത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും തീ ആളിക്കത്തുന്നതിന് മുൻപ് ഹൗസ് ബോട്ടിൽ നിന്ന് നാട്ടുകാർ വള്ളത്തിൽ രക്ഷപ്പെടുത്തി.
റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റൈയിൻ എന്നിവരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന വിദേശികൾ. ആലപ്പുഴ സ്വദേശികളായ ജോജിമോൻ തോമസ്, ജോമോൻ ജോസഫ്, താജുദീൻ എന്നിവരാണ് രക്ഷപ്പെട്ട ജീവനക്കാർ. ആലപ്പുഴ കളർകോട് കുറവപ്പാടം ചിറയിൽ ജോജിമോന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ട് ആയിരുന്നു അഗ്നിക്കിരയായത്.
വിദേശികളെയും ജീവനക്കാരെയും വള്ളത്തിൽ കരയ്ക്കെത്തിച്ചതിനു പിന്നാലെ ഹൗസ് ബോട്ട് ആളിക്കത്തുകയായിരുന്നു.
കടപ്പാക്കട , കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിശമനയുടെ അഞ്ച് യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണു തീയണച്ചത്. രാത്രി എട്ടോടു കൂടിയാണ് പൂർണമായും തീ അണച്ചത്. ഹൗസ് ബോട്ട് പൂണമായും കത്തിയമർന്നു .
സംഭവം നടന്ന സ്ഥലത്ത് കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്ത് ഇറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു വിദേശികളുടെ ലക്ഷ്യം.ദേശീയ ജലപാതയിൽ കുളവാഴ കൂടുതൽ കിടന്നത് കൊണ്ട് ഹൗസ് ബോട്ടിന് മുന്നോട്ടുപോകാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് രണ്ട് ജീവനക്കാർ ഇറങ്ങി മുൻവശത്തെ കുളവാഴകൾ നീക്കുന്നതിനിടയിൽ ഹൗസ് ബോട്ടിന്റെ സ്പീഡ് കൂട്ടി.
എൻജിൻ ചൂടായതിനെ തുടർന്ന് തീ ഉണ്ടായി എന്നതാണ് പ്രാഥമിക നിഗമനം. വളരെ വേഗത്തിലാണ് തീ ആളി പടർന്നത്. ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന സുരക്ഷാ ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.
പന്മന കന്നിട്ടക്കടവ് കൊല്ലം -ആലപ്പുഴ ദേശീയ ജലപാതയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഹൗസ് ബോട്ടിന് തീപിടിച്ചത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും തീ ആളിക്കത്തുന്നതിന് മുൻപ് ഹൗസ് ബോട്ടിൽ നിന്ന് നാട്ടുകാർ വള്ളത്തിൽ രക്ഷപ്പെടുത്തി.
റിച്ചാർഡ്, ആൻഡ്രിയാസ്, വാലന്റൈയിൻ എന്നിവരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന വിദേശികൾ. ആലപ്പുഴ സ്വദേശികളായ ജോജിമോൻ തോമസ്, ജോമോൻ ജോസഫ്, താജുദീൻ എന്നിവരാണ് രക്ഷപ്പെട്ട ജീവനക്കാർ. ആലപ്പുഴ കളർകോട് കുറവപ്പാടം ചിറയിൽ ജോജിമോന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ട് ആയിരുന്നു അഗ്നിക്കിരയായത്.
വിദേശികളെയും ജീവനക്കാരെയും വള്ളത്തിൽ കരയ്ക്കെത്തിച്ചതിനു പിന്നാലെ ഹൗസ് ബോട്ട് ആളിക്കത്തുകയായിരുന്നു.
കടപ്പാക്കട , കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിശമനയുടെ അഞ്ച് യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണു തീയണച്ചത്. രാത്രി എട്ടോടു കൂടിയാണ് പൂർണമായും തീ അണച്ചത്. ഹൗസ് ബോട്ട് പൂണമായും കത്തിയമർന്നു .
സംഭവം നടന്ന സ്ഥലത്ത് കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്ത് ഇറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു വിദേശികളുടെ ലക്ഷ്യം.ദേശീയ ജലപാതയിൽ കുളവാഴ കൂടുതൽ കിടന്നത് കൊണ്ട് ഹൗസ് ബോട്ടിന് മുന്നോട്ടുപോകാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് രണ്ട് ജീവനക്കാർ ഇറങ്ങി മുൻവശത്തെ കുളവാഴകൾ നീക്കുന്നതിനിടയിൽ ഹൗസ് ബോട്ടിന്റെ സ്പീഡ് കൂട്ടി.
എൻജിൻ ചൂടായതിനെ തുടർന്ന് തീ ഉണ്ടായി എന്നതാണ് പ്രാഥമിക നിഗമനം. വളരെ വേഗത്തിലാണ് തീ ആളി പടർന്നത്. ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന സുരക്ഷാ ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.