വടക്കഞ്ചേരി: മാന്പൂക്കാലത്തെ മഴ മാങ്ങാ ഉത്പാദനത്തിനു വിലങ്ങുതടി. ചക്കക്കും സമാന സ്ഥിതി. ഉല്പാദനം കുറഞ്ഞതോടെ കയറ്റുമതിക്കാവശ്യമായ ചക്കയും മാങ്ങയും ഇല്ലെന്ന സ്ഥിതിയാണെന്ന് കയറ്റുമതി ഏജൻസികൾ പറയുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേരിട്ട് ഇവിടെയെത്തിയാണ് കിട്ടാവുന്ന ലോഡുമായി പോകുന്നത്. കോൽക്കത്ത, ജയ്പൂർ, നാഗ്പൂർ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ലോഡ് പോകുന്നത്.
അച്ചാറിനും മറ്റുമായി കറിമാങ്ങയ്ക്കാണ് ഡിമാന്റുള്ളതെന്ന് വടക്കഞ്ചേരി ജയഭാരത് തിയറ്ററിനടുത്തെ കയറ്റുമതി കേന്ദ്രം ഉടമ എച്ച്എഫ്സി ഷാഹുൽ ഹമീദ് പറഞ്ഞു.
ചക്കയുടെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചക്ക കയറ്റുമതിയുണ്ട്.
വടക്കഞ്ചേരി ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇടിയൻ ചക്കയാണ് കൂടുതലും കയറ്റി പോകുന്നത്.
ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. ഒന്നു മുതൽ മൂന്നു കിലോ വരെയുള്ള ചക്ക കോൽക്കത്തക്കാർക്കാണ് പ്രിയം.
നാലു കിലോ മുതൽ എട്ട് കിലോ വരെയുള്ള ചക്ക നാഗ്പൂർ, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് കയറ്റി പോകും. എട്ട് കിലോ മുതൽ 20 കിലോ വരെയുള്ള വലിയ ചക്കകൾ ഉത്തർപ്രദേശിലാണ് ഡിമാൻഡ്.
അരക്കിലോ മുതൽ ഒരു കിലോ വരെ വരുന്ന ചക്കയാണ് വിദേശികൾക്ക് പ്രിയപ്പെട്ടതെന്ന് കാൽനൂറ്റാണ്ടായി ചക്ക, മാങ്ങ കയറ്റുമതി രംഗത്തുള്ള ഷാഹുൽ ഹമീദ് പറയുന്നു.
പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻ ചക്ക കയറ്റി പോകുന്നത്. മലയാളികൾക്ക് ചക്കയോട് പുച്ഛമാണെങ്കിലും ഒൗഷധമൂല്യം അമൂല്യമായ ചക്ക മറുനാട്ടുകാർ അവരുടെ ഇഷ്ടഭോജ്യമാക്കി മാറ്റിക്കഴിഞ്ഞു.
സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായി ചക്കയെ ഉയർത്തിയതോടെ കേരളത്തിലും ചക്കക്കും ചക്ക ഉത്പ്പന്നങ്ങൾക്കും ആവശ്യക്കാർ വളരെ കൂടിയിട്ടുണ്ട്. പോഷകങ്ങളുടെ കാര്യത്തിൽ അതിസന്പന്നയാണ് ചക്ക. ജീവകങ്ങളും മൂലകങ്ങളും നാരുകളും സമൃദ്ധം.
രോഗപ്രതിരോധശേഷിയിലും മുന്പൻ. കാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിവുള്ള പൂർണ്ണമായും പ്രകൃതിദത്ത പഴം. പ്രമേഹത്തേയും കൊളസ്ട്രോളിനേയും പിടിച്ചു കെട്ടുന്ന പഴ രാജൻ എന്ന നിലയിലും ചക്കയുടെ പ്രാധാന്യം വളരെയേറെയാണ്.
പഴയ തലമുറ ജീവിത ശൈലീ രോഗങ്ങളുടെ പിടിയിൽ പെടാതെ ദീർഘായുസോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യവും ഇത്തരം ഭക്ഷണമായിരുന്നെന്ന് കാലം തെളിയിക്കുകയാണ്.
അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ തന്നെ മലയാളികളുൾപ്പെടെ ചക്കയും ചക്ക ഉൽപ്പന്നങ്ങളും ഭക്ഷണത്തിന്റെ പ്രധാന ഭാഗമായി മാറ്റുമെന്ന സൂചനകളാണ് കയറ്റുമതിയിൽ പ്രകടമാകുന്നതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.
രോഗങ്ങൾ പടരുന്നത് തടയണമെങ്കിൽ ഇതെല്ലാം അനിവാര്യമായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥ പ്രതിസന്ധിയിലും വടക്കഞ്ചേരി ,മംഗലംഡാം മലയോരമേഖലയിൽ കഴിഞ്ഞ വർഷത്തിനിടെ ചക്ക ഉത്പാദനം കൂടിയിട്ടുണ്ട്.
മംഗലംഡാം പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ ഇടപെടലുകൾ വഴി മംഗലംഡാമിലും വാൽ കുളന്പ് ചിറ്റ പോലെയുള്ള പ്രദേശങ്ങളിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് പ്ലാവിൻ തോട്ടങ്ങൾ നിറയുന്ന സ്ഥിതിയുമുണ്ട്.പുതിയ പ്ലാവിനങ്ങളും കൃഷിക്ക് പ്രോത്സാഹനമായി.
വടക്കഞ്ചേരിക്ക് പുറമെ ചാലക്കുടി, അങ്കമാലി, പെരുന്പാവൂർ , തിരുവനന്തപുരം, കൊല്ലം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചക്ക കയറ്റുമതി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചക്ക വിപണനത്തിലൂടെ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഷാഹുലും സുഹൃത്തുക്കളും.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേരിട്ട് ഇവിടെയെത്തിയാണ് കിട്ടാവുന്ന ലോഡുമായി പോകുന്നത്. കോൽക്കത്ത, ജയ്പൂർ, നാഗ്പൂർ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ലോഡ് പോകുന്നത്.
അച്ചാറിനും മറ്റുമായി കറിമാങ്ങയ്ക്കാണ് ഡിമാന്റുള്ളതെന്ന് വടക്കഞ്ചേരി ജയഭാരത് തിയറ്ററിനടുത്തെ കയറ്റുമതി കേന്ദ്രം ഉടമ എച്ച്എഫ്സി ഷാഹുൽ ഹമീദ് പറഞ്ഞു.
ചക്കയുടെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചക്ക കയറ്റുമതിയുണ്ട്.
വടക്കഞ്ചേരി ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇടിയൻ ചക്കയാണ് കൂടുതലും കയറ്റി പോകുന്നത്.
ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. ഒന്നു മുതൽ മൂന്നു കിലോ വരെയുള്ള ചക്ക കോൽക്കത്തക്കാർക്കാണ് പ്രിയം.
നാലു കിലോ മുതൽ എട്ട് കിലോ വരെയുള്ള ചക്ക നാഗ്പൂർ, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് കയറ്റി പോകും. എട്ട് കിലോ മുതൽ 20 കിലോ വരെയുള്ള വലിയ ചക്കകൾ ഉത്തർപ്രദേശിലാണ് ഡിമാൻഡ്.
അരക്കിലോ മുതൽ ഒരു കിലോ വരെ വരുന്ന ചക്കയാണ് വിദേശികൾക്ക് പ്രിയപ്പെട്ടതെന്ന് കാൽനൂറ്റാണ്ടായി ചക്ക, മാങ്ങ കയറ്റുമതി രംഗത്തുള്ള ഷാഹുൽ ഹമീദ് പറയുന്നു.
പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻ ചക്ക കയറ്റി പോകുന്നത്. മലയാളികൾക്ക് ചക്കയോട് പുച്ഛമാണെങ്കിലും ഒൗഷധമൂല്യം അമൂല്യമായ ചക്ക മറുനാട്ടുകാർ അവരുടെ ഇഷ്ടഭോജ്യമാക്കി മാറ്റിക്കഴിഞ്ഞു.
സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായി ചക്കയെ ഉയർത്തിയതോടെ കേരളത്തിലും ചക്കക്കും ചക്ക ഉത്പ്പന്നങ്ങൾക്കും ആവശ്യക്കാർ വളരെ കൂടിയിട്ടുണ്ട്. പോഷകങ്ങളുടെ കാര്യത്തിൽ അതിസന്പന്നയാണ് ചക്ക. ജീവകങ്ങളും മൂലകങ്ങളും നാരുകളും സമൃദ്ധം.
രോഗപ്രതിരോധശേഷിയിലും മുന്പൻ. കാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിവുള്ള പൂർണ്ണമായും പ്രകൃതിദത്ത പഴം. പ്രമേഹത്തേയും കൊളസ്ട്രോളിനേയും പിടിച്ചു കെട്ടുന്ന പഴ രാജൻ എന്ന നിലയിലും ചക്കയുടെ പ്രാധാന്യം വളരെയേറെയാണ്.
പഴയ തലമുറ ജീവിത ശൈലീ രോഗങ്ങളുടെ പിടിയിൽ പെടാതെ ദീർഘായുസോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യവും ഇത്തരം ഭക്ഷണമായിരുന്നെന്ന് കാലം തെളിയിക്കുകയാണ്.
അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ തന്നെ മലയാളികളുൾപ്പെടെ ചക്കയും ചക്ക ഉൽപ്പന്നങ്ങളും ഭക്ഷണത്തിന്റെ പ്രധാന ഭാഗമായി മാറ്റുമെന്ന സൂചനകളാണ് കയറ്റുമതിയിൽ പ്രകടമാകുന്നതെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.
രോഗങ്ങൾ പടരുന്നത് തടയണമെങ്കിൽ ഇതെല്ലാം അനിവാര്യമായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥ പ്രതിസന്ധിയിലും വടക്കഞ്ചേരി ,മംഗലംഡാം മലയോരമേഖലയിൽ കഴിഞ്ഞ വർഷത്തിനിടെ ചക്ക ഉത്പാദനം കൂടിയിട്ടുണ്ട്.
മംഗലംഡാം പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ ഇടപെടലുകൾ വഴി മംഗലംഡാമിലും വാൽ കുളന്പ് ചിറ്റ പോലെയുള്ള പ്രദേശങ്ങളിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് പ്ലാവിൻ തോട്ടങ്ങൾ നിറയുന്ന സ്ഥിതിയുമുണ്ട്.പുതിയ പ്ലാവിനങ്ങളും കൃഷിക്ക് പ്രോത്സാഹനമായി.
വടക്കഞ്ചേരിക്ക് പുറമെ ചാലക്കുടി, അങ്കമാലി, പെരുന്പാവൂർ , തിരുവനന്തപുരം, കൊല്ലം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചക്ക കയറ്റുമതി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചക്ക വിപണനത്തിലൂടെ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഷാഹുലും സുഹൃത്തുക്കളും.