കണ്ണൂർ: എ ക്ലാസ് നിലവാരത്തിലുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഹൃദയഭാഗത്തുള്ള 7.19ഏക്കർ ഭൂമി ധൃതിപ്പെട്ട് തുച്ഛമായ വിലയ്ക്ക് കുത്തക കമ്പനിക്ക് 45 വർഷത്തേക്ക് പാട്ടത്തിനു നൽകാനുള്ള അധികൃതരുടെ തീരുമാനം വൻ അഴിമതിയും റെയിൽവേ വികസനത്തിന് തുരങ്കം വയ്ക്കുന്നതുമാ ണെന്ന് ഡിസിസി പ്രസ്താവനയിൽ അറിയിച്ചു.
യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക് നീക്കിവച്ച ഭൂമി യാണ് അന്യായമായി സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുനൽകിയിരിക്കുന്നത്. ഈ പാട്ടക്കരാർ നൽകിയത് മൂലം വർഷങ്ങളായി മലബാറിലെ ജനങ്ങൾ കണ്ണൂരിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പിറ്റ് ലൈൻ, നാലാ ഫ്ലാറ്റ്ഫോം നിർമാണം, മൂന്നാം പാത എന്നീ ആവശ്യങ്ങൾ ഭാവിയിൽ നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാതെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്ന റെയിൽവേയുടെ നടപടിക്കെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരിഒന്നിന് വൈകുന്നേരം നാലിന് കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശം ഭൂസംരക്ഷണ ചങ്ങല തീർക്കും. ഭൂസംരക്ഷണ ചങ്ങല യുഡിഎഫ് സംസ്ഥാന കൺവീനർ
എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക് നീക്കിവച്ച ഭൂമി യാണ് അന്യായമായി സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുനൽകിയിരിക്കുന്നത്. ഈ പാട്ടക്കരാർ നൽകിയത് മൂലം വർഷങ്ങളായി മലബാറിലെ ജനങ്ങൾ കണ്ണൂരിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പിറ്റ് ലൈൻ, നാലാ ഫ്ലാറ്റ്ഫോം നിർമാണം, മൂന്നാം പാത എന്നീ ആവശ്യങ്ങൾ ഭാവിയിൽ നടപ്പിലാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാതെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്ന റെയിൽവേയുടെ നടപടിക്കെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരിഒന്നിന് വൈകുന്നേരം നാലിന് കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശം ഭൂസംരക്ഷണ ചങ്ങല തീർക്കും. ഭൂസംരക്ഷണ ചങ്ങല യുഡിഎഫ് സംസ്ഥാന കൺവീനർ
എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.