റെനീഷ് മാത്യു
കണ്ണൂർ: വിലത്തകർച്ചയിൽ റബർ കർഷകർ പൊറുതി മുട്ടുന്പോൾ ഭീഷണിയായി അപൂർവ രോഗവും.
കർണാടകയിൽ റബറിന് കാണപ്പെടുന്ന അപൂർവ രോഗമാണ് കണ്ണൂരും കാസർഗോട്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. " കോറിനിസപോറ' എന്നറിയപ്പെടുന്ന രോഗമാണ് കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോരങ്ങളിലെ റബർത്തോട്ടങ്ങളിൽ കാണപ്പെട്ടത്. രണ്ടാം വർഷം മുതലുള്ള തൈകളിലും പ്രായപൂർത്തിയായ മരങ്ങളിലും ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് രോഗം കാണപ്പെടുന്നത്.
ഇലയിൽ തവിട്ട് നിറമുള്ള അരികുകളും മധ്യഭാഗം വിളറിയതുമാണ് ഈ രോഗത്തിന്റെ ലക്ഷണം. ഇലയുടെ മധ്യഭാഗത്ത് ചെറിയ ദ്വാരങ്ങൾ രൂപപ്പെട്ടേക്കാം. ഇലയുടെ ഞരന്പുകൾ കരിഞ്ഞ് തവിട്ട് നിറത്തിലുള്ള "റെയിൽവേ ട്രാക്ക്' അല്ലെങ്കിൽ " മത്സ്യ അസ്ഥി' പോലെയുള്ള അടയാളങ്ങൾ കാണപ്പെടുകയും ഇല കൊഴിയുകയും ചെയ്യുന്നു. ഇല കൊഴിയുന്നത് മരങ്ങളുടെ ശാഖകളുടെ നാശത്തിലേക്ക് വഴിതെളിക്കുന്നു. ഈ രോഗം തുടർച്ചയായി വരികയാണെങ്കിൽ മരം ഉണങ്ങിപ്പോകും.
കഴിഞ്ഞ വർഷം മുതൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങളിൽ മാത്രമാണ് ഈ അസുഖം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തവണ കണ്ണൂരും കാസർഗോട്ടും രോഗം വ്യാപകമായിരിക്കുകയാണ്. രോഗം തീവ്രമായ തോട്ടങ്ങളിൽ റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്പ്രേയിംഗിനാവശ്യമായ ബാവിസ്റ്റിൻ നൽകിവരുന്നുണ്ട്. ആർപിഎസ് വഴി അസുഖം ബാധിച്ച തോട്ടങ്ങളുടെ വിവരശേഖരണം നടത്തി വരികയാണ്.
കണ്ണൂർ: വിലത്തകർച്ചയിൽ റബർ കർഷകർ പൊറുതി മുട്ടുന്പോൾ ഭീഷണിയായി അപൂർവ രോഗവും.
കർണാടകയിൽ റബറിന് കാണപ്പെടുന്ന അപൂർവ രോഗമാണ് കണ്ണൂരും കാസർഗോട്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. " കോറിനിസപോറ' എന്നറിയപ്പെടുന്ന രോഗമാണ് കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോരങ്ങളിലെ റബർത്തോട്ടങ്ങളിൽ കാണപ്പെട്ടത്. രണ്ടാം വർഷം മുതലുള്ള തൈകളിലും പ്രായപൂർത്തിയായ മരങ്ങളിലും ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലാണ് രോഗം കാണപ്പെടുന്നത്.
ഇലയിൽ തവിട്ട് നിറമുള്ള അരികുകളും മധ്യഭാഗം വിളറിയതുമാണ് ഈ രോഗത്തിന്റെ ലക്ഷണം. ഇലയുടെ മധ്യഭാഗത്ത് ചെറിയ ദ്വാരങ്ങൾ രൂപപ്പെട്ടേക്കാം. ഇലയുടെ ഞരന്പുകൾ കരിഞ്ഞ് തവിട്ട് നിറത്തിലുള്ള "റെയിൽവേ ട്രാക്ക്' അല്ലെങ്കിൽ " മത്സ്യ അസ്ഥി' പോലെയുള്ള അടയാളങ്ങൾ കാണപ്പെടുകയും ഇല കൊഴിയുകയും ചെയ്യുന്നു. ഇല കൊഴിയുന്നത് മരങ്ങളുടെ ശാഖകളുടെ നാശത്തിലേക്ക് വഴിതെളിക്കുന്നു. ഈ രോഗം തുടർച്ചയായി വരികയാണെങ്കിൽ മരം ഉണങ്ങിപ്പോകും.
കഴിഞ്ഞ വർഷം മുതൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങളിൽ മാത്രമാണ് ഈ അസുഖം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തവണ കണ്ണൂരും കാസർഗോട്ടും രോഗം വ്യാപകമായിരിക്കുകയാണ്. രോഗം തീവ്രമായ തോട്ടങ്ങളിൽ റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്പ്രേയിംഗിനാവശ്യമായ ബാവിസ്റ്റിൻ നൽകിവരുന്നുണ്ട്. ആർപിഎസ് വഴി അസുഖം ബാധിച്ച തോട്ടങ്ങളുടെ വിവരശേഖരണം നടത്തി വരികയാണ്.