മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കയത്തിൽ വീണു മരിച്ചു. ചെന്നൈ സ്വദേശി ശരണ്‍ (25) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഒൻപതോടെ കാൽ വഴുതി കയത്തിൽ വീണ യുവാവിന്റെ മൃതദേഹം വൈകുന്നേരത്തോടെയാണു കണ്ടെത്തിയത്. തൊടുപുഴയിൽനിന്നു എത്തിയ മുങ്ങൽവിദഗ്ധ സംഘത്തിന്റെ സഹായത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുതിരപ്പുഴയുടെ ഭാഗമായ ചിത്തിരപുരം പവർഹൗസ് കല്ലടിവളവ് കയത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ശരണ്‍. വെള്ളത്തിൽ വീണു കാണാതായ യുവാവിനെ കണ്ടെത്താൻ മൂന്നാറിൽനിന്നു അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും അപകടം നടന്ന സ്ഥലം ദുർഘടമായതിനാൽ തൊടുപുഴയിൽനിന്നും പ്രത്യേക സംഘം എത്തുകയായിരുന്നു.
മുണ്ടായിരുന്ന സുഹൃത്താണു വിവരം പുറത്തറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്കാശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ ഒൻപതോടെ കാൽ വഴുതി കയത്തിൽ വീണ യുവാവിന്റെ മൃതദേഹം വൈകുന്നേരത്തോടെയാണു കണ്ടെത്തിയത്. തൊടുപുഴയിൽനിന്നു എത്തിയ മുങ്ങൽവിദഗ്ധ സംഘത്തിന്റെ സഹായത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുതിരപ്പുഴയുടെ ഭാഗമായ ചിത്തിരപുരം പവർഹൗസ് കല്ലടിവളവ് കയത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ശരണ്‍. വെള്ളത്തിൽ വീണു കാണാതായ യുവാവിനെ കണ്ടെത്താൻ മൂന്നാറിൽനിന്നു അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും അപകടം നടന്ന സ്ഥലം ദുർഘടമായതിനാൽ തൊടുപുഴയിൽനിന്നും പ്രത്യേക സംഘം എത്തുകയായിരുന്നു.
മുണ്ടായിരുന്ന സുഹൃത്താണു വിവരം പുറത്തറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്കാശുപത്രിയിലേക്കു മാറ്റി.