കടുവാക്കുളം: കടുവാക്കുളം കവലയിലും പരിസരത്തും സംശയകരമായ സാഹചര്യത്തിൽ കറങ്ങിയ ആറംഗ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനു കൈമാറി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കടുവാക്കുളം കവലയിൽ എത്തിയ ആറംഗ സംഘം കടുവാക്കളം ലിറ്റിൽ ഫ്ളവർ പള്ളിയുടെ കോന്പൗണ്ടിൽ കടന്നപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പള്ളി പരിസരത്തു പലേടത്തായി നിന്ന സംഘത്തിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ ചിലർ എന്തിന് വന്നതാണെന്ന് അന്വേഷിച്ചതോടെ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്.
മാത്രമല്ല സംഘം തിടുക്കത്തിൽ ഇവിടെനിന്നു പോകാനും ശ്രമിച്ചു. പരസ്പരം പരിചയമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ആറംഗ സംഘം കവലയിൽ ഒന്നിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ഇതോടെ ഒാട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇതിനു മുന്പ് ചില ദിവസങ്ങളിലും സംഘത്തിലെ ചിലർ ഈ മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നതായി പറയുന്നു. സംഘത്തിലെ ചിലർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. പിരിവും പിടിച്ചുപറിയുമായി നടക്കുന്ന സംഘമാണോയെന്ന സംശയത്തിലാണ് നാട്ടുകാർ പോലീസിനു കൈമാറിയത്. ഇവരെ പലപ്പോഴും കോട്ടയം നഗരത്തിലും കാണാറുണ്ടെന്നു ചിലർ പറഞ്ഞു.
മാത്രമല്ല സംഘം തിടുക്കത്തിൽ ഇവിടെനിന്നു പോകാനും ശ്രമിച്ചു. പരസ്പരം പരിചയമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ആറംഗ സംഘം കവലയിൽ ഒന്നിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ഇതോടെ ഒാട്ടോറിക്ഷയിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇതിനു മുന്പ് ചില ദിവസങ്ങളിലും സംഘത്തിലെ ചിലർ ഈ മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നതായി പറയുന്നു. സംഘത്തിലെ ചിലർ മദ്യപിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. പിരിവും പിടിച്ചുപറിയുമായി നടക്കുന്ന സംഘമാണോയെന്ന സംശയത്തിലാണ് നാട്ടുകാർ പോലീസിനു കൈമാറിയത്. ഇവരെ പലപ്പോഴും കോട്ടയം നഗരത്തിലും കാണാറുണ്ടെന്നു ചിലർ പറഞ്ഞു.