പേരൂർക്കട: കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനു വേണ്ടി റഷ്യയിൽ നിന്നുള്ള 40 അംഗ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോഗ ആൻഡ് വെൽനസ് അസോസിയേഷൻ ( ഐവ),തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്.
തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ നടന്ന ആയുർവേദ ആൻഡ് വെൽനെസിന്റെ ഇന്റോ റഷ്യൻ ആയുർവേദ കോൺക്ലേവിലും സംഘം പങ്കെടുത്തു. 14 ദിവസം ആയുർവേദം സംബന്ധിച്ച വിവിധ ചികിത്സ രീതികളെക്കുറിച്ച് നടക്കുന്ന ക്ലാസുകളിൽ അവർ പങ്കെടുക്കും. കൂടാതെ പ്രായോഗിക ചികിത്സ രീതികളിലും റഷ്യൻ സംഘത്തിന് പരിശീലനം നൽകും. തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് നായർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആയുർവേദ യോഗ ആൻഡ് വെൽനെസ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് മഞ്ഞലി അധ്യക്ഷത വഹിച്ചു.
തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ നടന്ന ആയുർവേദ ആൻഡ് വെൽനെസിന്റെ ഇന്റോ റഷ്യൻ ആയുർവേദ കോൺക്ലേവിലും സംഘം പങ്കെടുത്തു. 14 ദിവസം ആയുർവേദം സംബന്ധിച്ച വിവിധ ചികിത്സ രീതികളെക്കുറിച്ച് നടക്കുന്ന ക്ലാസുകളിൽ അവർ പങ്കെടുക്കും. കൂടാതെ പ്രായോഗിക ചികിത്സ രീതികളിലും റഷ്യൻ സംഘത്തിന് പരിശീലനം നൽകും. തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് നായർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആയുർവേദ യോഗ ആൻഡ് വെൽനെസ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് മഞ്ഞലി അധ്യക്ഷത വഹിച്ചു.