കറുകച്ചാൽ: വാഴൂർ റോഡിൽ കാഞ്ഞിരപ്പാറ മുതൽ കറുകച്ചാൽ വരെയുള്ള ഭാഗത്തെ യാത്ര സുരക്ഷിതമല്ലാതായിട്ട് ഏറെക്കാലമായി. വാഹനയാത്രയും കാൽനടയാത്രയും ഇപ്പോൾ ഭീതിയോടെ വേണം. കഴിഞ്ഞ നാലുമാസത്തിനിടയിൽ ചെറുതും വലുതുമായി അറുപതോളം അപകടങ്ങളാണ് ഉണ്ടായത്. നെത്തല്ലൂർ ഭാഗത്ത് മൂന്നുപേർ വിവിധ അപകടങ്ങളിൽ മരിച്ചു. കങ്ങഴ, പന്ത്രണ്ടാംമൈൽ ഭാഗത്ത് രണ്ടുപേർ മരിച്ചു. ആറുമാസം മുന്പ് മാന്തുരുത്തിയിലും കാറിടിച്ച് ഒരാൾ മരിച്ചു. അപകടങ്ങളും മരണ സംഖ്യയും പ്രതിദിനം വർധിക്കുമ്പോളും പ്രശ്നം പരിഹരിക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു.
അശാസ്ത്രീയമായ
നിർമാണ രീതി
കറുകച്ചാൽ മുതൽ കാഞ്ഞിരപ്പാറ വരെ ഏകദേശം പത്തുകിലോമീറ്റർ ഭാഗങ്ങളിലാണ് അപകടങ്ങളേറെയും. ഈ ഭാഗങ്ങളിൽ മാത്രം ഇരുവശങ്ങളിലുമായി 21 ഇട റോഡുകളാണുള്ളത്. വാഴൂർ റോഡിൽനിന്നും ഇടറോഡിലേക്കും തിരിച്ച് ഇടറോഡിൽനിന്നും വാഴൂർ റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുമ്പോളാണ് അപകടങ്ങളുണ്ടാകുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗാണ് പലപ്പോഴും അപകടങ്ങൾക്കു കാരണം. ട്രാഫിക് നിയമങ്ങൾ പോലും പാലിക്കാതെ വാഹനങ്ങൾ ഇടറോഡിൽനിന്നും കയറി വരുമ്പോൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കും. പന്ത്രണ്ടാംമൈൽ ഭാഗത്ത് മാത്രമായി ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നാലുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്
ചെയ്യാവുന്നതൊക്കെ
ചെയ്തു പൊതുമരാമത്തുവകുപ്പ്
അപകടങ്ങൾ വിട്ടൊഴിയാതെ വന്നതോടെ റോഡിൽ പതിവ് അപകട കേന്ദ്രങ്ങളിലെല്ലാം പറ്റുന്നതു പോലെ സുരക്ഷ ഒരുക്കാൻ പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിച്ചു. അമിത വേഗതയുള്ള ഭാഗങ്ങളിലെല്ലാം റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. കോക്കുന്നേൽപടി ഭാഗത്ത് ആദ്യം നാലും പിന്നീട് അഞ്ചും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. എന്നിട്ടും അപകടം കുറഞ്ഞില്ല. കാഞ്ഞിരപ്പാറ ഭാഗത്ത് ആറ് റംബിൾ സ്ട്രിപ്പുകളും യെല്ലോ ബോക്സും സ്ഥാപിച്ചു. കൂടാതെ റിഫ്ളക്ടർ സ്റ്റഡുകളും സ്ഥാപിച്ചു. ഇതിനുപുറമെ സിഗ്നൽ ലൈറ്റും, അപകട സൂചനാ മുന്നറിയിപ്പുകളും ഇരട്ടിയാക്കി. മാന്തുരുത്തി കുരിശുകവലയിൽ ഏഴ് റംബിൾ സ്ട്രിപ്പുകളാണ് സ്ഥാപിച്ചത്. ഇതിനുശേഷവും അപകടങ്ങളുണ്ടായി. എത്ര സുരക്ഷ ഒരുക്കിയിട്ടും അപകടങ്ങളും മരങ്ങളും ഉയരുന്നത് അമിത വേഗതയും അശ്രദ്ധയും ട്രാഫിക് നിയമങ്ങളുടെ ലംഘനം കൊണ്ടുമാത്രമാണെന്നാണ് പോലീസും മോട്ടോർവാഹന വകുപ്പും പറയുന്നത്.
അശാസ്ത്രീയമായ
നിർമാണ രീതി
കറുകച്ചാൽ മുതൽ കാഞ്ഞിരപ്പാറ വരെ ഏകദേശം പത്തുകിലോമീറ്റർ ഭാഗങ്ങളിലാണ് അപകടങ്ങളേറെയും. ഈ ഭാഗങ്ങളിൽ മാത്രം ഇരുവശങ്ങളിലുമായി 21 ഇട റോഡുകളാണുള്ളത്. വാഴൂർ റോഡിൽനിന്നും ഇടറോഡിലേക്കും തിരിച്ച് ഇടറോഡിൽനിന്നും വാഴൂർ റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുമ്പോളാണ് അപകടങ്ങളുണ്ടാകുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗാണ് പലപ്പോഴും അപകടങ്ങൾക്കു കാരണം. ട്രാഫിക് നിയമങ്ങൾ പോലും പാലിക്കാതെ വാഹനങ്ങൾ ഇടറോഡിൽനിന്നും കയറി വരുമ്പോൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കും. പന്ത്രണ്ടാംമൈൽ ഭാഗത്ത് മാത്രമായി ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നാലുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്
ചെയ്യാവുന്നതൊക്കെ
ചെയ്തു പൊതുമരാമത്തുവകുപ്പ്
അപകടങ്ങൾ വിട്ടൊഴിയാതെ വന്നതോടെ റോഡിൽ പതിവ് അപകട കേന്ദ്രങ്ങളിലെല്ലാം പറ്റുന്നതു പോലെ സുരക്ഷ ഒരുക്കാൻ പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിച്ചു. അമിത വേഗതയുള്ള ഭാഗങ്ങളിലെല്ലാം റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. കോക്കുന്നേൽപടി ഭാഗത്ത് ആദ്യം നാലും പിന്നീട് അഞ്ചും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. എന്നിട്ടും അപകടം കുറഞ്ഞില്ല. കാഞ്ഞിരപ്പാറ ഭാഗത്ത് ആറ് റംബിൾ സ്ട്രിപ്പുകളും യെല്ലോ ബോക്സും സ്ഥാപിച്ചു. കൂടാതെ റിഫ്ളക്ടർ സ്റ്റഡുകളും സ്ഥാപിച്ചു. ഇതിനുപുറമെ സിഗ്നൽ ലൈറ്റും, അപകട സൂചനാ മുന്നറിയിപ്പുകളും ഇരട്ടിയാക്കി. മാന്തുരുത്തി കുരിശുകവലയിൽ ഏഴ് റംബിൾ സ്ട്രിപ്പുകളാണ് സ്ഥാപിച്ചത്. ഇതിനുശേഷവും അപകടങ്ങളുണ്ടായി. എത്ര സുരക്ഷ ഒരുക്കിയിട്ടും അപകടങ്ങളും മരങ്ങളും ഉയരുന്നത് അമിത വേഗതയും അശ്രദ്ധയും ട്രാഫിക് നിയമങ്ങളുടെ ലംഘനം കൊണ്ടുമാത്രമാണെന്നാണ് പോലീസും മോട്ടോർവാഹന വകുപ്പും പറയുന്നത്.