കട്ടപ്പന: ഇരട്ടയാർ-ഇരട്ടയാർ നോർത്ത് റോഡ് തകർന്നിട്ടു നാളുകളേറെയായെങ്കിലും പുനർനിർമിക്കാൻ ആരുമില്ല. അധികാരികളോട് അന്വേഷിച്ചാൽ കിഫ്ബി ശരിയാക്കും എന്നാണ് മറുപടി നൽകുന്നത്.
തോപ്രാംകുടി, മേലേചിന്നാർ, എഴുകുംവയൽ, ഈട്ടിത്തോപ്പ്, ചെന്പകപ്പാറ നിവാസികൾക്കു കട്ടപ്പനയുമായി ബന്ധപ്പെടാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമാണ് ഈ റോഡ്.
രണ്ടു വർഷം മുന്‍പ് ഇരട്ടയാർ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയ ഈ റോഡിലേക്ക് പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ദിവസേന ആയിരക്കണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ഇരട്ടയാർ നോർത്തിൽനിന്നു ഒന്നര കിലോമീറ്റർ ദൂരംകൊണ്ട് ഈ വഴിയിലൂടെ ഇരട്ടയാറ്റിൽ എത്താം.
ശാന്തിഗ്രാം വഴിയിലൂടെ നാലു കിലോമീറ്റർ അധികം യാത്ര ചെയ്താലേ ഇരട്ടയാറിലെത്താനാകൂ.
ഇരട്ടയാർ, കട്ടപ്പന, ശാന്തിഗ്രാം, നെടുങ്കണ്ടം പ്രദേശങ്ങളിലെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ അന്‍പതിലധികം ബസുകൾ ഈ വഴിയിലൂടെ ദിവസേന സർവീസ് നടത്തുന്നുണ്ട്. 1987ൽ ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ ഇരട്ടയാർ ചപ്പാത്ത്-നോർത്ത് റോഡ് പൂർണമായും വെള്ളത്തിൽ മൂടിപ്പോയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമിച്ച റോഡാണിത്.
തോപ്രാംകുടി, മേലേചിന്നാർ, എഴുകുംവയൽ, ഈട്ടിത്തോപ്പ്, ചെന്പകപ്പാറ നിവാസികൾക്കു കട്ടപ്പനയുമായി ബന്ധപ്പെടാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമാണ് ഈ റോഡ്.
രണ്ടു വർഷം മുന്‍പ് ഇരട്ടയാർ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയ ഈ റോഡിലേക്ക് പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ദിവസേന ആയിരക്കണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ഇരട്ടയാർ നോർത്തിൽനിന്നു ഒന്നര കിലോമീറ്റർ ദൂരംകൊണ്ട് ഈ വഴിയിലൂടെ ഇരട്ടയാറ്റിൽ എത്താം.
ശാന്തിഗ്രാം വഴിയിലൂടെ നാലു കിലോമീറ്റർ അധികം യാത്ര ചെയ്താലേ ഇരട്ടയാറിലെത്താനാകൂ.
ഇരട്ടയാർ, കട്ടപ്പന, ശാന്തിഗ്രാം, നെടുങ്കണ്ടം പ്രദേശങ്ങളിലെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ അന്‍പതിലധികം ബസുകൾ ഈ വഴിയിലൂടെ ദിവസേന സർവീസ് നടത്തുന്നുണ്ട്. 1987ൽ ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ ഇരട്ടയാർ ചപ്പാത്ത്-നോർത്ത് റോഡ് പൂർണമായും വെള്ളത്തിൽ മൂടിപ്പോയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമിച്ച റോഡാണിത്.