റാന്നി: പുതമണ്ണില്‍ താത്കാലികപാലവും പാതയും എന്ന ആവശ്യമേറുന്നു. കോഴഞ്ചേരി - റാന്നി റോഡില്‍ തകര്‍ന്ന പുതുമണ്‍ പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കുന്നതുവരെ താത്കാലിക സംവിധാനം എന്ന നാട്ടുകാരുടെ ആവശ്യത്തിനു പിന്തുണയുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി.
റാന്നിയില്‍നിന്നു കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകര്‍ന്നത് ഗതാഗത സംവിധാനം അപ്പാടെ താറുമാറാക്കിയിരിക്കുകയാണ്. നിലവില്‍ ബസുകള്‍ കീക്കൊഴൂര്‍ പെരൂര്ച്ചാല് പാലത്തിലൂടെ കയറി ചെറുകോല്‍പ്പുഴ - റാന്നി റോഡിലെത്തിയാണ് പോകുന്നത്. വീതി കുറഞ്ഞ ചെറുകോല്‍പ്പുഴ റോഡിന് ഈ വാഹന ബാഹുല്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബസോട്ടം നിലച്ച കീക്കാഴൂര് മുതല്‍ മേലുകരവരെയുള്ള ഭാഗത്തെ യാത്രാക്ലേശവും അതിരൂക്ഷമാണ്. പുതമണ്ണിലെത്തുന്ന ബസുകള്‍ അന്ത്യാളന്‍കാവ് വഴി തിരിച്ചുവിട്ടു പാലത്തിന്റെ മറുകരയില്‍ എത്തി സര്‍വീസ് നടത്തണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് ബസുടമകള്‍ പറയുന്നു. ഇതുവഴി കഴിഞ്ഞദിവസം ഓടിയ ബസുകള്‍ നഷ്ടക്കണക്ക് നിരത്തി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പത്തുകിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണമെന്നതാണ് പ്രധാന പ്രശ്നം.
തകര്‍ന്ന പാലത്തിന്റെ മധ്യഭാഗം അടച്ച് ഇരുവശത്തെയും പുതിയ നിര്‍മിതികള്‍ക്കു മുകളിലൂടെ കാല്‍നട യാത്രയും ഇരുചക്രവാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.
പെരുന്തോട്ടില്‍ മണ്ണിട്ടുറപ്പിച്ച് താത്കാലിക പാലം നിര്‍മിക്കാം
റാന്നി: പുതുമണ്‍ പാലം തകര്‍ന്ന സ്ഥാനത്ത് പെരുന്തോട്ടില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ടുറപ്പിച്ച് താത്കാലിക പാലം നിര്‍മിച്ച് ബസുകള്‍ കടത്തിവിടണമെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന കമ്മിറ്റിയംഗ രാജു ഏബ്രഹാം എക്സ് എംഎല്‍എയും ആവശ്യപ്പെട്ടു. ഈ ആവശ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഉദയഭാനു പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാര്‍, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിന്, ലോക്കല്‍ സെക്രട്ടറി റോയി ഓലിക്കല്‍ എന്നിവരും ജില്ലാസെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
കോഴഞ്ചേരിയില്‍നിന്ന് പുതമണ്‍ മറുകര വരെയും റാന്നിയില്‍നിന്ന് പുത മണ്വരെയും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റാന്നിയില്‍നിന്നു കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകര്‍ന്നത് ഗതാഗത സംവിധാനം അപ്പാടെ താറുമാറാക്കിയിരിക്കുകയാണ്. നിലവില്‍ ബസുകള്‍ കീക്കൊഴൂര്‍ പെരൂര്ച്ചാല് പാലത്തിലൂടെ കയറി ചെറുകോല്‍പ്പുഴ - റാന്നി റോഡിലെത്തിയാണ് പോകുന്നത്. വീതി കുറഞ്ഞ ചെറുകോല്‍പ്പുഴ റോഡിന് ഈ വാഹന ബാഹുല്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബസോട്ടം നിലച്ച കീക്കാഴൂര് മുതല്‍ മേലുകരവരെയുള്ള ഭാഗത്തെ യാത്രാക്ലേശവും അതിരൂക്ഷമാണ്. പുതമണ്ണിലെത്തുന്ന ബസുകള്‍ അന്ത്യാളന്‍കാവ് വഴി തിരിച്ചുവിട്ടു പാലത്തിന്റെ മറുകരയില്‍ എത്തി സര്‍വീസ് നടത്തണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് ബസുടമകള്‍ പറയുന്നു. ഇതുവഴി കഴിഞ്ഞദിവസം ഓടിയ ബസുകള്‍ നഷ്ടക്കണക്ക് നിരത്തി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പത്തുകിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണമെന്നതാണ് പ്രധാന പ്രശ്നം.
തകര്‍ന്ന പാലത്തിന്റെ മധ്യഭാഗം അടച്ച് ഇരുവശത്തെയും പുതിയ നിര്‍മിതികള്‍ക്കു മുകളിലൂടെ കാല്‍നട യാത്രയും ഇരുചക്രവാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.
പെരുന്തോട്ടില്‍ മണ്ണിട്ടുറപ്പിച്ച് താത്കാലിക പാലം നിര്‍മിക്കാം
റാന്നി: പുതുമണ്‍ പാലം തകര്‍ന്ന സ്ഥാനത്ത് പെരുന്തോട്ടില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിട്ടുറപ്പിച്ച് താത്കാലിക പാലം നിര്‍മിച്ച് ബസുകള്‍ കടത്തിവിടണമെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന കമ്മിറ്റിയംഗ രാജു ഏബ്രഹാം എക്സ് എംഎല്‍എയും ആവശ്യപ്പെട്ടു. ഈ ആവശ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഉദയഭാനു പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാര്‍, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിന്, ലോക്കല്‍ സെക്രട്ടറി റോയി ഓലിക്കല്‍ എന്നിവരും ജില്ലാസെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
കോഴഞ്ചേരിയില്‍നിന്ന് പുതമണ്‍ മറുകര വരെയും റാന്നിയില്‍നിന്ന് പുത മണ്വരെയും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.