തളിപ്പറന്പ്: അന്തരിച്ച ജോർജ് വടകര സമാനതകൾ ഇല്ലാത്ത രാഷ്ട്രീയക്കാരനും പകരം വയ്ക്കാനാകാത്ത സാമൂഹ്യ ജനസേവന പ്രവർത്തകനുമായിരുന്നു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ജോർജ് മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽനിന്നും തളിപ്പറമ്പിലെത്തി കഴിവ് തെളിയിച്ച പൊതുപ്രവർത്തകനായിരുന്നു.
എല്ലാക്കാലവും യുഡിഎഫിന്റെ അനിഷേധ്യനായ നേതാവായിരുന്നു ജോർജ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമ്പോഴും എല്ലാ രാഷ്ട്രീയക്കാരോടും പൊതുപ്രവർത്തകരോടും സൗഹാർദം കാത്തുസൂക്ഷിക്കുമായിരുന്നു. ജോർജിന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിപക്ഷകാലവും കെ.എം.മാണിയോടൊപ്പമായിരുന്നു.
കെഎസ്സി സംസ്ഥാന സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. പിന്നീട് ടി.എം.ജേക്കബിനോടൊപ്പം ചേർന്നു. ജേക്കബ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ്, കത്തോലിക്കാ കോൺഗ്രസിന്റെ സാമൂഹ്യസേവന വിഭാഗമായ ഹാർട്ട്ലിംഗ്സ് അതിരൂപത കോ-ഓർഡിനേറ്റർ എന്നീനിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമ്പോഴും സാമൂഹ്യ സേവനമേഖലകളിലും സജീവമായിരുന്നു. 1993 ൽ മദർ തെരേസ കണ്ണൂരിൽ വന്നപ്പോൾ കെസിവൈഎമ്മിന്റെ നേതാവ് എന്നനിലയിൽ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ജോർജ് വടകര. കഴിഞ്ഞ ഒരു വർഷമായി ഹാർട്ട്ലിംഗ്സ് എന്ന സേവന കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ എന്നനിലയിൽ സേവനം നടത്തുകയായിരുന്നു. മ
ുപ്പതിൽപ്പരം നിർധന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സഹായമെത്തിക്കാനായി. പാവങ്ങൾക്ക് ചികിത്സാസഹായവും ഭവനനിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് ഹാർട്ട്ലിംഗ്സ് കോ-ഓർഡിനേറ്റർ എന്നനിലയിൽ ചെയ്യാനായത്.
പൂർത്തീകരിക്കാനാകാത്ത ഒരു സ്വപ്നം ബാക്കിയാക്കിയാണ് ജോർജ് വിട പറഞ്ഞത്. ഹാർട്ട്ലിംഗ്സ് എന്ന കൂട്ടായ്മയെ ശക്തിപ്പെടുത്തി അടുത്ത അഞ്ചുവർഷം കൊണ്ട് ആയിരം നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകാനും ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത്താണിയാകാനുമുള്ള ഒരു ബൃഹദ് പദ്ധതി ആവിഷ്കരിച്ചുവരികയായിരുന്നു. റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫിന്റെ സഹകരണത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിനികേതൻ ട്രസ്റ്റ്, അതിന്റെ സാരഥികളായ അൻസി, സൈജോ, മംഗളൂരു അധീന കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ദീപ എന്നിവരുടെയൊക്കെ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിയിരുന്നു.
എല്ലാക്കാലവും യുഡിഎഫിന്റെ അനിഷേധ്യനായ നേതാവായിരുന്നു ജോർജ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമ്പോഴും എല്ലാ രാഷ്ട്രീയക്കാരോടും പൊതുപ്രവർത്തകരോടും സൗഹാർദം കാത്തുസൂക്ഷിക്കുമായിരുന്നു. ജോർജിന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിപക്ഷകാലവും കെ.എം.മാണിയോടൊപ്പമായിരുന്നു.
കെഎസ്സി സംസ്ഥാന സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. പിന്നീട് ടി.എം.ജേക്കബിനോടൊപ്പം ചേർന്നു. ജേക്കബ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ്, കത്തോലിക്കാ കോൺഗ്രസിന്റെ സാമൂഹ്യസേവന വിഭാഗമായ ഹാർട്ട്ലിംഗ്സ് അതിരൂപത കോ-ഓർഡിനേറ്റർ എന്നീനിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമ്പോഴും സാമൂഹ്യ സേവനമേഖലകളിലും സജീവമായിരുന്നു. 1993 ൽ മദർ തെരേസ കണ്ണൂരിൽ വന്നപ്പോൾ കെസിവൈഎമ്മിന്റെ നേതാവ് എന്നനിലയിൽ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ജോർജ് വടകര. കഴിഞ്ഞ ഒരു വർഷമായി ഹാർട്ട്ലിംഗ്സ് എന്ന സേവന കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ എന്നനിലയിൽ സേവനം നടത്തുകയായിരുന്നു. മ
ുപ്പതിൽപ്പരം നിർധന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സഹായമെത്തിക്കാനായി. പാവങ്ങൾക്ക് ചികിത്സാസഹായവും ഭവനനിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് ഹാർട്ട്ലിംഗ്സ് കോ-ഓർഡിനേറ്റർ എന്നനിലയിൽ ചെയ്യാനായത്.
പൂർത്തീകരിക്കാനാകാത്ത ഒരു സ്വപ്നം ബാക്കിയാക്കിയാണ് ജോർജ് വിട പറഞ്ഞത്. ഹാർട്ട്ലിംഗ്സ് എന്ന കൂട്ടായ്മയെ ശക്തിപ്പെടുത്തി അടുത്ത അഞ്ചുവർഷം കൊണ്ട് ആയിരം നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകാനും ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത്താണിയാകാനുമുള്ള ഒരു ബൃഹദ് പദ്ധതി ആവിഷ്കരിച്ചുവരികയായിരുന്നു. റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫിന്റെ സഹകരണത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തിനികേതൻ ട്രസ്റ്റ്, അതിന്റെ സാരഥികളായ അൻസി, സൈജോ, മംഗളൂരു അധീന കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ദീപ എന്നിവരുടെയൊക്കെ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിയിരുന്നു.