+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഒരുങ്ങി. ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നിർവ
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഒരുങ്ങി. ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഥവ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് തുടക്കം കുറിക്കുന്നത്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ പാലം ഒരുക്കിയത് തൂവൽ തീരം അമ്യൂസ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

പാലത്തിനെ 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ എച്ച്പിഡിഇ നിർമിത പാലത്തിൽ ഇന്‍റർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത് .

മൂന്നു മീറ്റർ വീതിയിൽ രണ്ടു ഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴു മീറ്റർ വീതിയിൽ സൈറ്റ് സീംഗ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്‍റെ ആവാസവ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. പാറക്കൂട്ടങ്ങൾ നിറഞ്ഞ കടലിന്‍റെ ഭംഗി അനിർവചനീയമായ അനുഭൂതി സൃഷ്ടിക്കും. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേർക്കു മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.

രണ്ടാഴ്ച മുന്പ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു.