വൈക്കം: ചേർത്തലയിൽനിന്നും വെച്ചൂർ ഭാഗത്തേയ്ക്ക് കാറിൽ കടത്തിയ 30.75 ലിറ്റർ വ്യാജമദ്യവും നിരോധിത പുകയില ഉത്പന്നവും എക്സൈസ് പിടികൂടി. വ്യാജമദ്യം കടത്തിയ ചേർത്തല കുത്തിയതോട് പാട്ടുകുളങ്ങര മേക്കോടത്ത് കോളനിയിൽ എം.എച്ച്. സജീറി (35) ന്റെ പേരിൽ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ഐബി യൂണിറ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി ഒന്പതോടെ വെച്ചൂർ അംബികാമാർക്കറ്റിൽനിന്ന് ടാറ്റ ഇൻഡിഗോ കാറിന്റെ ഡിക്കിയിൽനിന്ന് 41 കുപ്പി വ്യാജമദ്യവും മൂന്നു ചാക്കുകളിലായി സൂക്ഷിച്ച 1,905 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. കാറന്റെ ഡിക്കിയിൽ വ്യാജമദ്യം കാർഡ് ബോർഡുകൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കോട്ടയം ഐബി യൂണിറ്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം എക്സൈസ് റേഞ്ചും ഐബി യൂണിറ്റും സംയുക്തമായി ദിവസങ്ങളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വ്യാജമദ്യം പിടികൂടിയത്. സജീറിനെതിരേരേ ചാരായം കടത്തിയ സംഭവത്തിൽ ചേർത്തല പോലീസിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ഐബി യൂണിറ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി ഒന്പതോടെ വെച്ചൂർ അംബികാമാർക്കറ്റിൽനിന്ന് ടാറ്റ ഇൻഡിഗോ കാറിന്റെ ഡിക്കിയിൽനിന്ന് 41 കുപ്പി വ്യാജമദ്യവും മൂന്നു ചാക്കുകളിലായി സൂക്ഷിച്ച 1,905 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. കാറന്റെ ഡിക്കിയിൽ വ്യാജമദ്യം കാർഡ് ബോർഡുകൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കോട്ടയം ഐബി യൂണിറ്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം എക്സൈസ് റേഞ്ചും ഐബി യൂണിറ്റും സംയുക്തമായി ദിവസങ്ങളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വ്യാജമദ്യം പിടികൂടിയത്. സജീറിനെതിരേരേ ചാരായം കടത്തിയ സംഭവത്തിൽ ചേർത്തല പോലീസിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.