പാരിപ്പള്ളി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുടിവെള്ള ഫിൽറ്ററുകളും ശുചി മുറിയിലെ ക്ലോസറ്റുകളും വീണ്ടും തകർത്തു. വലിയ തുക മുടക്കി ഒരാഴ്ച മുമ്പ് അറ്റകുറ്റ പണികൾ നടത്തിയതാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും തകർത്തത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് സൃ ഷ്ടിക്കുന്ന തരത്തിൽ ഗൂഡ ലക്ഷ്യത്തോടെയാണ് ആക്രമണം.
വാർഡുകൾ, ഒപി തുടങ്ങിയ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്ന 18 ഫിൽറ്ററുകൾ തകർത്തു. രോഗികളും മറ്റും കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഫിൽറ്ററുകളിലേയ്ക്കുള്ള പൈപ്പ് ലൈൻ മുറിച്ചു മാറ്റുകയായിരുന്നു. നേരത്തെയും സമാന രീതിയിൽ കേടുപാടു വരുത്തിയതിനാൽ ഒരാഴ്ച മുമ്പ് 155000 രൂപ ചെലവഴിച്ചാണ് ഇവ പ്രവർത്തന സജ്ജമാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും തകർക്കൽ.
ഇതിന് പുറമേ എട്ട്, ഒമ്പത് മെഡിക്കൽ വാർഡുകളിലെ ശുചി മുറികളിലെ ക്ലോസറ്റുകൾ അടിച്ചു പൊട്ടിച്ചു. ഫ്ലഷ് ടാങ്കുകളും മറ്റും തകർത്തു. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിക്ക് സമീപം ശബ്ദം കേട്ട് കൂട്ടിരിപ്പുകാർ എത്തിയപ്പോൾ രണ്ടു പേർ ഇരുട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് അടുത്തിടെ ഇതിന്റെ അറ്റകുറ്റപണികൾ നടത്തിയത്. ഇവിടെ ശുചിമുറിയുടെ പൈപ്പുകളും തകർത്തിരുന്നു. ആശുപത്രിയിൽ സി സി ടി വി സംവിധാനം ഇല്ലാത്തതും സുരക്ഷാ വിഭാഗം ജീവനക്കാരുടെ അലംഭാവവും അക്രമികൾക്ക് സൗകര്യമാണ്. അധികൃതർ പാരിപ്പള്ളി പോലീസിന് പരാതി നൽകി.
വാർഡുകൾ, ഒപി തുടങ്ങിയ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്ന 18 ഫിൽറ്ററുകൾ തകർത്തു. രോഗികളും മറ്റും കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഫിൽറ്ററുകളിലേയ്ക്കുള്ള പൈപ്പ് ലൈൻ മുറിച്ചു മാറ്റുകയായിരുന്നു. നേരത്തെയും സമാന രീതിയിൽ കേടുപാടു വരുത്തിയതിനാൽ ഒരാഴ്ച മുമ്പ് 155000 രൂപ ചെലവഴിച്ചാണ് ഇവ പ്രവർത്തന സജ്ജമാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും തകർക്കൽ.
ഇതിന് പുറമേ എട്ട്, ഒമ്പത് മെഡിക്കൽ വാർഡുകളിലെ ശുചി മുറികളിലെ ക്ലോസറ്റുകൾ അടിച്ചു പൊട്ടിച്ചു. ഫ്ലഷ് ടാങ്കുകളും മറ്റും തകർത്തു. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിക്ക് സമീപം ശബ്ദം കേട്ട് കൂട്ടിരിപ്പുകാർ എത്തിയപ്പോൾ രണ്ടു പേർ ഇരുട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് അടുത്തിടെ ഇതിന്റെ അറ്റകുറ്റപണികൾ നടത്തിയത്. ഇവിടെ ശുചിമുറിയുടെ പൈപ്പുകളും തകർത്തിരുന്നു. ആശുപത്രിയിൽ സി സി ടി വി സംവിധാനം ഇല്ലാത്തതും സുരക്ഷാ വിഭാഗം ജീവനക്കാരുടെ അലംഭാവവും അക്രമികൾക്ക് സൗകര്യമാണ്. അധികൃതർ പാരിപ്പള്ളി പോലീസിന് പരാതി നൽകി.