പയ്യാവൂർ: റബർ കർഷകർക്ക് ലഭിക്കേണ്ട ഇൻസെന്റീവ് കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുകയാണെന്നും ഇവ അടിയന്തരമായി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഇൻഫാം തലശേരി അതിരൂപത ഡയറക്ടർ ഫാ.തോമസ് ചെരുവിൽ. ഇൻഫാം കണ്ണൂർ ജില്ല യോഗം പയ്യാവൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
ഇൻസെന്റീവ് ലഭിക്കാത്തതിൽ കർഷകർ ആശങ്കയിലാണ്. വർഷങ്ങളായി നാണ്യവിളകളുടെ വിലക്കുറവ് മൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിലെ കർഷകരിൽ 73 ശതമാനം പേരും കടക്കെണിയിൽപ്പെട്ട് ജപ്തിനടപടി നേരിടുന്നവരാണ്. റബറിന് 180 രൂപ ഉത്പാദന ചെലവ് റബർ ബോർഡ് കണക്കാക്കുമ്പോൾ 170 രൂപ ലഭിക്കുന്നത് നീതിരഹിതമാണെന്നും ഫാ.തോമസ് ചെരുവിൽ പറഞ്ഞു.
കേരളത്തിലെ റബർ ബോർഡ് ഓഫീസുകളിൽ ലക്ഷക്കണക്കിന് ബില്ലുകളാണ് പാസാകാനുള്ളതെന്ന് ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി പറഞ്ഞു. റബർ ബോർഡ് ഓഫീസുകളിൽ നാമമാത്ര ജീവനക്കാർ മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ കർഷകർക്ക് ഇൻസെന്റീവ് ലഭിക്കാൻ കാലതാമസമുണ്ടാകാനാണ് സാധ്യത. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ച് എത്രയുംവേഗം കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി തുണ്ടത്തിൽ, ഉണ്ണിക്കൃഷ്ണൻ ചുഴലി, ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത്,ആന്റണി ജീരകത്തിൽ, സുരേഷ് ഓടപ്പന്തി, സണ്ണി പുല്ലുവേലി എന്നിവർ പ്രസംഗിച്ചു.
ഇൻസെന്റീവ് ലഭിക്കാത്തതിൽ കർഷകർ ആശങ്കയിലാണ്. വർഷങ്ങളായി നാണ്യവിളകളുടെ വിലക്കുറവ് മൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിലെ കർഷകരിൽ 73 ശതമാനം പേരും കടക്കെണിയിൽപ്പെട്ട് ജപ്തിനടപടി നേരിടുന്നവരാണ്. റബറിന് 180 രൂപ ഉത്പാദന ചെലവ് റബർ ബോർഡ് കണക്കാക്കുമ്പോൾ 170 രൂപ ലഭിക്കുന്നത് നീതിരഹിതമാണെന്നും ഫാ.തോമസ് ചെരുവിൽ പറഞ്ഞു.
കേരളത്തിലെ റബർ ബോർഡ് ഓഫീസുകളിൽ ലക്ഷക്കണക്കിന് ബില്ലുകളാണ് പാസാകാനുള്ളതെന്ന് ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി പറഞ്ഞു. റബർ ബോർഡ് ഓഫീസുകളിൽ നാമമാത്ര ജീവനക്കാർ മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ കർഷകർക്ക് ഇൻസെന്റീവ് ലഭിക്കാൻ കാലതാമസമുണ്ടാകാനാണ് സാധ്യത. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ച് എത്രയുംവേഗം കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി തുണ്ടത്തിൽ, ഉണ്ണിക്കൃഷ്ണൻ ചുഴലി, ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത്,ആന്റണി ജീരകത്തിൽ, സുരേഷ് ഓടപ്പന്തി, സണ്ണി പുല്ലുവേലി എന്നിവർ പ്രസംഗിച്ചു.