പാലക്കാട്: ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഒൗദാര്യമല്ല അവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ജില്ലാതല വാർഷിക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഭക്ഷ്യ കമ്മീഷന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 60 ശതമാനം പേർക്കും നഗരത്തിലെ 40 ശതമാനം പേർക്കും അർഹതപ്പെട്ട റേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഓരോ വകുപ്പുകളുടെയും ചുമതല. പട്ടികവർഗപട്ടികജാതി, ഭിന്നശേഷി, തോട്ടം, മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
അധ്യയന വർഷാരംഭം മുതൽ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്നും കുടിവെള്ള സുരക്ഷ, പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
വിദ്യാലയങ്ങളിൽ കുടിവെള്ള സ്രോതസ് സ്കൂൾ മാനേജ്മെന്റ് കണ്ടെത്തണം. തുറസായ/പൊതുസ്ഥലങ്ങളിൽ നിന്നു വെള്ളമെടുക്കുന്പോൾ അത് ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കണം.
മൂന്നു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികൾക്ക് അമൃതം പൊടി, പ്രഭാതഭക്ഷണം, പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പാൽമുട്ട വിതരണം, ഗർഭിണികൾ, കൗമാരപ്രായമായ പെണ്‍കുട്ടികൾക്കുള്ള പോഷകാഹാരം വിതരണം ചെയ്യുന്നുണ്ടെന്ന് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
അട്ടപ്പാടിയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളിലായി 8,690 മഞ്ഞ കാർഡുകളും 218 പിങ്ക് കാർഡുകളും 577 വെള്ളകാർഡുകളും നൽകിയതായി ഐടിഡിപി ഓഫീസർ അറിയിച്ചു.
ഭക്ഷ്യ പൊതുവിതരണഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ 934 റേഷൻകടകൾ മുഖേന 8.02 ലക്ഷം റേഷൻ കാർഡുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അവലോകന യോഗം ജില്ലാ കളക്ടർ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു.
എഡിഎം കെ. മണികണ്ഠൻ, സപ്ലൈകോ അസിസ്റ്റന്റ് റീജണൽ മാനേജർ കെ.എസ് സതീഷ് കുമാർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ. ലത, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസർ ഇ.വി. സുരേഷ്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ജില്ലാതല വാർഷിക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഭക്ഷ്യ കമ്മീഷന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 60 ശതമാനം പേർക്കും നഗരത്തിലെ 40 ശതമാനം പേർക്കും അർഹതപ്പെട്ട റേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഓരോ വകുപ്പുകളുടെയും ചുമതല. പട്ടികവർഗപട്ടികജാതി, ഭിന്നശേഷി, തോട്ടം, മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
അധ്യയന വർഷാരംഭം മുതൽ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്നും കുടിവെള്ള സുരക്ഷ, പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
വിദ്യാലയങ്ങളിൽ കുടിവെള്ള സ്രോതസ് സ്കൂൾ മാനേജ്മെന്റ് കണ്ടെത്തണം. തുറസായ/പൊതുസ്ഥലങ്ങളിൽ നിന്നു വെള്ളമെടുക്കുന്പോൾ അത് ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കണം.
മൂന്നു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികൾക്ക് അമൃതം പൊടി, പ്രഭാതഭക്ഷണം, പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പാൽമുട്ട വിതരണം, ഗർഭിണികൾ, കൗമാരപ്രായമായ പെണ്‍കുട്ടികൾക്കുള്ള പോഷകാഹാരം വിതരണം ചെയ്യുന്നുണ്ടെന്ന് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
അട്ടപ്പാടിയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളിലായി 8,690 മഞ്ഞ കാർഡുകളും 218 പിങ്ക് കാർഡുകളും 577 വെള്ളകാർഡുകളും നൽകിയതായി ഐടിഡിപി ഓഫീസർ അറിയിച്ചു.
ഭക്ഷ്യ പൊതുവിതരണഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ 934 റേഷൻകടകൾ മുഖേന 8.02 ലക്ഷം റേഷൻ കാർഡുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അവലോകന യോഗം ജില്ലാ കളക്ടർ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു.
എഡിഎം കെ. മണികണ്ഠൻ, സപ്ലൈകോ അസിസ്റ്റന്റ് റീജണൽ മാനേജർ കെ.എസ് സതീഷ് കുമാർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ. ലത, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസർ ഇ.വി. സുരേഷ്, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.