കൽപ്പറ്റ: രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതിനു വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നു ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ.ആർ. ബിന്ദു. എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അവർ. ഒൻപത് ഔദ്യോഗിക മതങ്ങളുള്ള രാജ്യത്ത് ഏത് മതവിശ്വാസത്തിൽപ്പെട്ടയാൾക്കും ആ വിശ്വാസ പ്രമാണവുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യവും പൗരാവകാശവും ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പ്രകടമായ വിവേചനവും ചൂഷണവും അസമത്വവും അസ്വാതന്ത്ര്യവും എന്നേക്കുമായി അവസാനിക്കണം.
അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൈപിടിച്ചു കൊണ്ടുവരണം. അധികാരത്തിന്റെ രാജപാതകളിൽനിന്ന് നീതിരഹിതമായി മാറ്റിനിർത്തപ്പെട്ടവരെ സാമൂഹിക ശക്തീകരണത്തിലൂടെ മുന്നോട്ടു കൊണ്ടുവരുന്പോഴാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മാനവികത യാഥാർഥ്യമാകുന്നത്. സ്ത്രീശക്തിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കേന്ദ്രവിഷയം. തിരസ്കാരത്തിന്റെ വെളിന്പറന്പുകളിൽ ജീവിക്കുന്ന, ചൂഷണത്തിന് വിധേയരാവുന്ന ജനവിഭാഗങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് വേദനാജനകമാണ്. ജില്ലയിൽ ആദിവാസികളുടെ ഉന്നമനവും ശക്തീകരണവും സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും ഉണർത്തുന്നതാണ് ഭരണഘടന. സമൂഹത്തിലെ അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കണം. ശാസ്ത്രീയചിന്തയും യുക്തിബോധവും പുരോഗമന ചിന്തയുമുള്ള വിജ്ഞാനസമൂഹമാണ് കാലഘട്ടത്തിന്റെ ആവശ്യം. മൂല്യങ്ങളിലധിഷ്ഠിതമായ സമഭാവനയുടെ നവകേരള സൃഷ്ടിയാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പരേഡിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്പിസി,എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ് വിഭാഗങ്ങളിലേതായി 32 പ്ലാറ്റുണുകൾ അണിനിരന്നു.
മന്ത്രിക്കു പുറമേ ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കന്പളക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എ. സന്തോഷ് പരേഡ് കമാൻഡറായിരുന്നു. പദ്മശ്രീ നേടിയ പാരന്പര്യ കർഷകൻ ചെറുവയൽ രാമനെ ആദരിച്ചു. സാംസ്കാരിക പരിപാടികൾ അരങ്ങേറി. എംഎൽഎമാരായ ടി. സിദ്ദിഖ്, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭ ചെയർമാൻ കേയെംതൊടി മുജീബ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എഡിഎം എൻ.ഐ. ഷാജു തുടങ്ങിയവർ പങ്കെടുത്തു.
അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൈപിടിച്ചു കൊണ്ടുവരണം. അധികാരത്തിന്റെ രാജപാതകളിൽനിന്ന് നീതിരഹിതമായി മാറ്റിനിർത്തപ്പെട്ടവരെ സാമൂഹിക ശക്തീകരണത്തിലൂടെ മുന്നോട്ടു കൊണ്ടുവരുന്പോഴാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മാനവികത യാഥാർഥ്യമാകുന്നത്. സ്ത്രീശക്തിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കേന്ദ്രവിഷയം. തിരസ്കാരത്തിന്റെ വെളിന്പറന്പുകളിൽ ജീവിക്കുന്ന, ചൂഷണത്തിന് വിധേയരാവുന്ന ജനവിഭാഗങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് വേദനാജനകമാണ്. ജില്ലയിൽ ആദിവാസികളുടെ ഉന്നമനവും ശക്തീകരണവും സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.
ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും ഉണർത്തുന്നതാണ് ഭരണഘടന. സമൂഹത്തിലെ അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കണം. ശാസ്ത്രീയചിന്തയും യുക്തിബോധവും പുരോഗമന ചിന്തയുമുള്ള വിജ്ഞാനസമൂഹമാണ് കാലഘട്ടത്തിന്റെ ആവശ്യം. മൂല്യങ്ങളിലധിഷ്ഠിതമായ സമഭാവനയുടെ നവകേരള സൃഷ്ടിയാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പരേഡിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്പിസി,എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ് വിഭാഗങ്ങളിലേതായി 32 പ്ലാറ്റുണുകൾ അണിനിരന്നു.
മന്ത്രിക്കു പുറമേ ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കന്പളക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എ. സന്തോഷ് പരേഡ് കമാൻഡറായിരുന്നു. പദ്മശ്രീ നേടിയ പാരന്പര്യ കർഷകൻ ചെറുവയൽ രാമനെ ആദരിച്ചു. സാംസ്കാരിക പരിപാടികൾ അരങ്ങേറി. എംഎൽഎമാരായ ടി. സിദ്ദിഖ്, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭ ചെയർമാൻ കേയെംതൊടി മുജീബ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എഡിഎം എൻ.ഐ. ഷാജു തുടങ്ങിയവർ പങ്കെടുത്തു.