ശ്രീകാര്യം : വധശ്രമക്കേസിലുൾപ്പെട്ട് 2013ൽ ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പത്തുവർ ഷത്തിനു ശേഷം പിടികൂടി. ചെല്ലമംഗലം വാർഡിൽ കരിയം അജിത്ത് നഗർ തിരുവാതിര വീട്ടിൽ ബിജോയ് സഞ്ജീവ (45) നെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. കരിയം സ്വദേശി ഷാജിമോനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ശ്രീകാര്യം എസ്എച്ച്ഒ കെ.ആർ. ബിജു, ക്രൈം എസ്ഐ എം. പ്രശാന്ത്, സിപിഒമാരായ വിനീത് കുമാർ, കെ.വി. പ്രശാന്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ബിജോയിയെ ബാംഗ്ലൂരിലെ ഒളി സങ്കേതത്തിൽനിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.