വളർത്തുമൃഗങ്ങൾക്കു നേരേ
ആക്രമണം പതിവ്; കർഷകന്റെ
20 മുട്ടക്കോഴികളെ കടിച്ചുകൊന്നു
വൈക്കം: ടിവി പുരത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ടിവി പുരം ചെമ്മനത്തുകര കാട്ടേത്ത് - ശ്രീകൃഷ്ണ റോഡിൽ മണ്ണാറച്ചിറ ഭാസ്കരന്റെ വീട്ടിലെ 20 മുട്ടക്കോഴികളെ കൂടുതകർത്ത് വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കൊന്നതാണ് ഒടുവിലത്തെ സംഭവം.
ഹൃദ്രോഗിയായ ഭാസ്കരനും അസുഖ ബാധിതയായ ഭാര്യ തങ്കമണിയും മരുന്നുവാങ്ങുന്നതിനുള്ള തുകയിലൊരു ഭാഗം കണ്ടെത്തിയിരുന്നത് മുട്ടക്കോഴികളെയും താറാവുകളെയും വളർത്തിയായിരുന്നു. പ്രതിദിനം 150 രൂപയോളം ലഭിച്ചിരുന്ന മുട്ടക്കോഴികളെ തെരുവുനായ്ക്കൾ കൊന്നതോടെ നിർധന കുടുംബത്തിനു കടുത്ത പ്രഹരമായി. ഭാസ്കരനും ഭാര്യ തങ്കമണിക്കും മരുന്നിനായി പ്രതിമാസം 4500 രൂപയോളം വേണം. ഇരുവരും വാർധക്യകാല പെൻഷൻ ലഭിച്ച തുക വിനിയോഗിച്ചാണ് കോഴികളെയും താറാവുകളെയും വാങ്ങിയത്. കെട്ടിട നിർമാണ തൊഴിലാളിയായ മകൻ ബിനു കോഴിക്കും താറാവിനും കൂടൊരുക്കി നൽകി. കോഴികൾ കൂട്ടത്തോടെ ചത്തതോടെ നിർധനരായ ദമ്പതികൾക്കു മരുന്നു വാങ്ങാനുള്ള മാർഗമാണ് അടഞ്ഞത്.
തുടരുന്ന അക്രമണം
ചെമ്മനത്തുകരയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. താറാവുകൾ, ആടുകൾ, പശുക്കളടക്കമുള്ള വളർത്തുമൃഗങ്ങൾക്കു നേർക്കും തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുകയാണ്. കഴിഞ്ഞ ദിവസം മുഴക്കോടത്ത് ആലീസിന്റെ ഒരു തള്ളയാടിനെയും ആട്ടിൻകുട്ടിയേയും തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. സമീപത്തെ വെള്ളാപ്പള്ളിൽ ബേബിയുടെ രണ്ട് ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഒരു മാസം മുമ്പ് മൂത്തേടത്തുകാവ് സ്വദേശി സത്യജിത്തിന്റെ രണ്ട് ആടുകളെ തെരുവുനായ്ക്കളും വളർത്തു നായ്ക്കളും ചേർന്ന് കൊന്നിരുന്നു. ചെമ്മനത്തുകര കുടൽത്തറ വക്കച്ചന്റെ 10 മുട്ടത്താറാവുകളിൽ എട്ടെണ്ണത്തെ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കടിച്ചുകൊന്നിരുന്നു.
പാടത്ത് കെട്ടുന്ന പശുക്കളെയും തെരുവുനായ്ക്കൾ കടിക്കുന്നത് പതിവാകുയാണെന്ന് ക്ഷീര കർഷകർ ആരോപിക്കുന്നു. നിർധന കുടുംബങ്ങൾ അധിക വരുമാനത്തിനായി വളർത്തുന്ന വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ കൊല്ലുന്നത് വ്യാപകമാകുന്നത് നിർധന കുടുംബങ്ങളുടെ പ്രതീക്ഷകളെ ഉടയക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ നൽകിയ ആട്, കോഴി താറാവ് തുടങ്ങിയവയും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ആക്രമണം പതിവ്; കർഷകന്റെ
20 മുട്ടക്കോഴികളെ കടിച്ചുകൊന്നു
വൈക്കം: ടിവി പുരത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ടിവി പുരം ചെമ്മനത്തുകര കാട്ടേത്ത് - ശ്രീകൃഷ്ണ റോഡിൽ മണ്ണാറച്ചിറ ഭാസ്കരന്റെ വീട്ടിലെ 20 മുട്ടക്കോഴികളെ കൂടുതകർത്ത് വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കൊന്നതാണ് ഒടുവിലത്തെ സംഭവം.
ഹൃദ്രോഗിയായ ഭാസ്കരനും അസുഖ ബാധിതയായ ഭാര്യ തങ്കമണിയും മരുന്നുവാങ്ങുന്നതിനുള്ള തുകയിലൊരു ഭാഗം കണ്ടെത്തിയിരുന്നത് മുട്ടക്കോഴികളെയും താറാവുകളെയും വളർത്തിയായിരുന്നു. പ്രതിദിനം 150 രൂപയോളം ലഭിച്ചിരുന്ന മുട്ടക്കോഴികളെ തെരുവുനായ്ക്കൾ കൊന്നതോടെ നിർധന കുടുംബത്തിനു കടുത്ത പ്രഹരമായി. ഭാസ്കരനും ഭാര്യ തങ്കമണിക്കും മരുന്നിനായി പ്രതിമാസം 4500 രൂപയോളം വേണം. ഇരുവരും വാർധക്യകാല പെൻഷൻ ലഭിച്ച തുക വിനിയോഗിച്ചാണ് കോഴികളെയും താറാവുകളെയും വാങ്ങിയത്. കെട്ടിട നിർമാണ തൊഴിലാളിയായ മകൻ ബിനു കോഴിക്കും താറാവിനും കൂടൊരുക്കി നൽകി. കോഴികൾ കൂട്ടത്തോടെ ചത്തതോടെ നിർധനരായ ദമ്പതികൾക്കു മരുന്നു വാങ്ങാനുള്ള മാർഗമാണ് അടഞ്ഞത്.
തുടരുന്ന അക്രമണം
ചെമ്മനത്തുകരയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. താറാവുകൾ, ആടുകൾ, പശുക്കളടക്കമുള്ള വളർത്തുമൃഗങ്ങൾക്കു നേർക്കും തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുകയാണ്. കഴിഞ്ഞ ദിവസം മുഴക്കോടത്ത് ആലീസിന്റെ ഒരു തള്ളയാടിനെയും ആട്ടിൻകുട്ടിയേയും തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. സമീപത്തെ വെള്ളാപ്പള്ളിൽ ബേബിയുടെ രണ്ട് ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഒരു മാസം മുമ്പ് മൂത്തേടത്തുകാവ് സ്വദേശി സത്യജിത്തിന്റെ രണ്ട് ആടുകളെ തെരുവുനായ്ക്കളും വളർത്തു നായ്ക്കളും ചേർന്ന് കൊന്നിരുന്നു. ചെമ്മനത്തുകര കുടൽത്തറ വക്കച്ചന്റെ 10 മുട്ടത്താറാവുകളിൽ എട്ടെണ്ണത്തെ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കടിച്ചുകൊന്നിരുന്നു.
പാടത്ത് കെട്ടുന്ന പശുക്കളെയും തെരുവുനായ്ക്കൾ കടിക്കുന്നത് പതിവാകുയാണെന്ന് ക്ഷീര കർഷകർ ആരോപിക്കുന്നു. നിർധന കുടുംബങ്ങൾ അധിക വരുമാനത്തിനായി വളർത്തുന്ന വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ കൊല്ലുന്നത് വ്യാപകമാകുന്നത് നിർധന കുടുംബങ്ങളുടെ പ്രതീക്ഷകളെ ഉടയക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ നൽകിയ ആട്, കോഴി താറാവ് തുടങ്ങിയവയും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.