തലനാട്: ഇല്ലിക്കൽക്കല്ലിൽ എത്തിയ വിനോദസഞ്ചാരികളുടെ കാർ കത്തി നശിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വരാപ്പുഴ സ്വദേശി ശാലിന അനീഷിന്റെ നിസാൻ ടെറാനോ വാഹനമാണ് തീ പിടിച്ചു നശിച്ചത്. വാഹനത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കയറ്റം കയറി വരുന്നതിനിടെ വാഹനത്തിൽനിന്നു പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക വരുന്നതുകണ്ട് ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതോടെ വാഹനത്തിൽ തീ പടർന്നു. ഈരാറ്റുപേട്ടയിൽ നിന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. 4.9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറിൽനിന്നു സമീപത്തെ പുരയിടത്തിലേക്കും തീ പടർന്നെങ്കിലും ഫയർഫോഴ്സ് തീ അണച്ചു.
സ്റ്റേഷൻ ഓഫീസർ ജോണിച്ചന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോസ് രാജ്, അജിത്ത് കുമാർ, ആനന്ദ് രാജു, വിജേഷ് കുമാർ, വിഷ്ണു, ജോബിൻ മാത്യു, മനീഷ് എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു.
കയറ്റം കയറി വരുന്നതിനിടെ വാഹനത്തിൽനിന്നു പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക വരുന്നതുകണ്ട് ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതോടെ വാഹനത്തിൽ തീ പടർന്നു. ഈരാറ്റുപേട്ടയിൽ നിന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. 4.9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറിൽനിന്നു സമീപത്തെ പുരയിടത്തിലേക്കും തീ പടർന്നെങ്കിലും ഫയർഫോഴ്സ് തീ അണച്ചു.
സ്റ്റേഷൻ ഓഫീസർ ജോണിച്ചന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോസ് രാജ്, അജിത്ത് കുമാർ, ആനന്ദ് രാജു, വിജേഷ് കുമാർ, വിഷ്ണു, ജോബിൻ മാത്യു, മനീഷ് എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു.