പാലാ: പാലാ നഗരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ആകാശപ്പാതയുടെ നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വം നീങ്ങുന്നു. നഗരഹൃദയത്തിലൂടെയുള്ള റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റത്തേക്കു മീനച്ചിലാറിന്റെ തീരം വഴി നീട്ടുന്ന പദ്ധതിയായിരുന്നു ആകാശപ്പാത. എന്നാൽ, നിർമാണത്തിൽ ഉടലെടുത്ത തർക്കം മൂലം പദ്ധതി നിലയ്ക്കുകയായിരുന്നു.
ഭൂമിസംബന്ധിച്ച തർക്കമാണു നിർമാണത്തിനു തടസമായത്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഫലം കാണുന്നുവെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. ഇതു സംബന്ധിച്ച് റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനയും ചര്‍ച്ചയും പൂര്‍ത്തിയാക്കി. ഭൂമി ഏറ്റെടുക്കലില്‍ വിട്ടുപോയ സ്വകാര്യ ഭൂമികൂടി ന്യായമായ നഷ്ട പരിഹാരം ഉറപ്പുവരുത്തി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായി നിര്‍മാണസ്ഥലം സന്ദര്‍ശിച്ച ജോസ് കെ. മാണി പറഞ്ഞു.
റിംഗ് റോഡിനു സർവേ
ഭൂമിതര്‍ക്കം മൂലം നിര്‍ത്തിവയ്ക്കേണ്ടിവന്ന നിർമാണം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു പുനരാരംഭിച്ചിട്ടുണ്ട്. അനുകൂല കാലാവസ്ഥയില്‍ വേനല്‍മഴയ്ക്കു മുമ്പായി പണി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. സമയബന്ധിതമായി ഏലിവേറ്റഡ് ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കാൻ ഇടപെടൽ വേണമെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം അഭ്യർഥിച്ചിരുന്നു. രണ്ടാംഘട്ടം റിംഗ് റോഡിന്റെ വിശദമായ എസ്റ്റിമേറ്റിനായുള്ള ടോപ്പോ ഗ്രാഫിക് സര്‍വേയ്ക്കും തുടക്കം കുറിച്ചതായി എംപി പറഞ്ഞു.
പി.എം. ജോസഫ്, തോമസ് ആന്റണി, പി.എന്‍. പ്രമോദ്, ബിജു പാലൂപടവന്‍, ജയ്സണ്‍ മാന്തോട്ടം, സിബി ജോസഫ്, സുനില്‍ പയ്യപ്പിളളി എന്നിവരും പൊതുമരാമത്ത് അധികൃതരും നിര്‍മാണ സ്ഥലത്ത് എത്തിയിരുന്നു.
ഭൂമിസംബന്ധിച്ച തർക്കമാണു നിർമാണത്തിനു തടസമായത്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഫലം കാണുന്നുവെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. ഇതു സംബന്ധിച്ച് റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനയും ചര്‍ച്ചയും പൂര്‍ത്തിയാക്കി. ഭൂമി ഏറ്റെടുക്കലില്‍ വിട്ടുപോയ സ്വകാര്യ ഭൂമികൂടി ന്യായമായ നഷ്ട പരിഹാരം ഉറപ്പുവരുത്തി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായി നിര്‍മാണസ്ഥലം സന്ദര്‍ശിച്ച ജോസ് കെ. മാണി പറഞ്ഞു.
റിംഗ് റോഡിനു സർവേ
ഭൂമിതര്‍ക്കം മൂലം നിര്‍ത്തിവയ്ക്കേണ്ടിവന്ന നിർമാണം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു പുനരാരംഭിച്ചിട്ടുണ്ട്. അനുകൂല കാലാവസ്ഥയില്‍ വേനല്‍മഴയ്ക്കു മുമ്പായി പണി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. സമയബന്ധിതമായി ഏലിവേറ്റഡ് ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കാൻ ഇടപെടൽ വേണമെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം അഭ്യർഥിച്ചിരുന്നു. രണ്ടാംഘട്ടം റിംഗ് റോഡിന്റെ വിശദമായ എസ്റ്റിമേറ്റിനായുള്ള ടോപ്പോ ഗ്രാഫിക് സര്‍വേയ്ക്കും തുടക്കം കുറിച്ചതായി എംപി പറഞ്ഞു.
പി.എം. ജോസഫ്, തോമസ് ആന്റണി, പി.എന്‍. പ്രമോദ്, ബിജു പാലൂപടവന്‍, ജയ്സണ്‍ മാന്തോട്ടം, സിബി ജോസഫ്, സുനില്‍ പയ്യപ്പിളളി എന്നിവരും പൊതുമരാമത്ത് അധികൃതരും നിര്‍മാണ സ്ഥലത്ത് എത്തിയിരുന്നു.