കൊല്ലങ്കോട്: എലവഞ്ചേരി മുതൽ ഗോവിന്ദാപുരം വരെ നിരവധി സ്ഥലങ്ങളിൽ ജല അഥോറിറ്റി പൈപ്പു പൊട്ടി കുടിവെള്ളം റോഡിലും അഴുക്കുചാലിലും ഒഴുകി പാഴാകുന്നതായി ഉപഭോക്താക്കളുടെ വ്യാപക പരാതി. ഇന്നലെ അരുവന്നൂർ പറന്പിൽ പ്രധാന പൈപ്പുപ്പെട്ടി മണിക്കുറുകളോളം കുടിവെള്ളം അഴുക്കുചാലിൽ നിറഞ്ഞൊഴുകി. സമീപവാസികളും യാത്രക്കാരും വിളിച്ചറിയിച്ചെങ്കിലും ജീവനക്കാരെത്തി പൈപ്പ് അടച്ചത് അഞ്ചു മണിക്കൂർ കഴിഞ്ഞാണ്.
പൈപ്പിൽ വെള്ളം നേരിയ തോതിൽ പുറത്തു വരുന്നത് മുൻപ് അറിയിച്ചിരുന്നതായും പരിഹാര നടപടികൾ ഉണ്ടാവാത്തതാണ് പൂർണ്ണമായും പൈപ്പ് തകരാൻ കാരണമായിരിക്കുന്നത്.
ജലഅഥോറിറ്റി ജീവനക്കാർ പൈപ്പ് ശരിയാക്കിയ ഭാഗങ്ങളിലെല്ലാം തുടർച്ചയായി രണ്ടും മൂന്നും തവണ പൈപ്പു പൊട്ടി കൊണ്ടിരിക്കുന്നതും കുടിവെള്ള ഉപഭോക്കാൾക്കു ഒഴിയാബാധയായി നീളുകയാണ്.
നെന്മേനിയിൽ ഒരേസ്ഥലത്ത് നാല് തവണ പൈപ്പുപൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. കോവിലകം മൊക്ക് പയലൂർ, അട്ടയാംപതി വലിയചള്ള ഉൾപ്പെടെ ഗോവിന്ദാപുരം-കൊല്ലങ്കോട് ദേശീയ പാതയ്ക്കിരുവശത്തും പൈപ്പുപൊട്ടിയ സംഭവം നടന്നിട്ടുണ്ട് ജലജീവൻ മിഷൻ റോഡിനിരുവശത്തും പൈപ്പു സ്ഥാപിച്ച സമയത്തു ശരിയായ രീതിയിൽ മൂടാത്തതും അരികുചേർന്നു പോവുന്ന വാഹനങ്ങൾ കയറുന്നതും പൈപ്പുപൊട്ടാൻ കാരണമാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഉൗട്ടറ പാലം തകർന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ വാട്ടർഅഥോറി ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവും ഉണ്ടായിട്ടുണ്ട്.
പാലത്തിന്റെ ബലക്ഷയത്തിന് ജല ചോർച്ചയും കാരണമായി യോഗത്തിൽ പങ്കെടുത്തവർ ആരോപണമുന്നയിച്ചിരുന്നു.
പൈപ്പിൽ വെള്ളം നേരിയ തോതിൽ പുറത്തു വരുന്നത് മുൻപ് അറിയിച്ചിരുന്നതായും പരിഹാര നടപടികൾ ഉണ്ടാവാത്തതാണ് പൂർണ്ണമായും പൈപ്പ് തകരാൻ കാരണമായിരിക്കുന്നത്.
ജലഅഥോറിറ്റി ജീവനക്കാർ പൈപ്പ് ശരിയാക്കിയ ഭാഗങ്ങളിലെല്ലാം തുടർച്ചയായി രണ്ടും മൂന്നും തവണ പൈപ്പു പൊട്ടി കൊണ്ടിരിക്കുന്നതും കുടിവെള്ള ഉപഭോക്കാൾക്കു ഒഴിയാബാധയായി നീളുകയാണ്.
നെന്മേനിയിൽ ഒരേസ്ഥലത്ത് നാല് തവണ പൈപ്പുപൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. കോവിലകം മൊക്ക് പയലൂർ, അട്ടയാംപതി വലിയചള്ള ഉൾപ്പെടെ ഗോവിന്ദാപുരം-കൊല്ലങ്കോട് ദേശീയ പാതയ്ക്കിരുവശത്തും പൈപ്പുപൊട്ടിയ സംഭവം നടന്നിട്ടുണ്ട് ജലജീവൻ മിഷൻ റോഡിനിരുവശത്തും പൈപ്പു സ്ഥാപിച്ച സമയത്തു ശരിയായ രീതിയിൽ മൂടാത്തതും അരികുചേർന്നു പോവുന്ന വാഹനങ്ങൾ കയറുന്നതും പൈപ്പുപൊട്ടാൻ കാരണമാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഉൗട്ടറ പാലം തകർന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ വാട്ടർഅഥോറി ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനവും ഉണ്ടായിട്ടുണ്ട്.
പാലത്തിന്റെ ബലക്ഷയത്തിന് ജല ചോർച്ചയും കാരണമായി യോഗത്തിൽ പങ്കെടുത്തവർ ആരോപണമുന്നയിച്ചിരുന്നു.