പാലക്കാട്: 18 വയസ് വരെയുള്ളവരെ കുട്ടികളായി കാണുന്ന സാഹചര്യത്തിൽ അവർ മാനസികശാരീരിക പക്വതയിൽ എത്തുന്നതിന് മുന്‍പുതന്നെ വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു.
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ഡി.ആർ.ഡി.എ ഹാളിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
2006ലെ ശൈശവവിവാഹ നിരോധന നിയമത്തിലുള്ള ശൈശവ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകൾ, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ കെ. ഷീബ ബോധവത്ക്കരണ ക്ലാസ് നടത്തി.
18 വയസ് കഴിയാത്ത പെണ്‍കുട്ടിക്കും 21 വയസ് കഴിയാത്ത ആണ്‍കുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക. ശൈശവ വിവാഹം നടന്നാൽ അപ്പോൾ തടയാൻ കഴിഞ്ഞില്ലെങ്കിലും ശൈശവ വിവാഹ നിരോധന ഓഫീസർക്ക് വിവാഹം അസാധുവാക്കുവാൻ കഴിയും.
കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്തിയതായി പരാതി ലഭിച്ചാൽ ആ വിവാഹം അസാധുവാക്കുവാനും സാധിക്കും.
ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാൽ അയൽക്കാരൻ വരെ പ്രതിയാകും. ശൈശവ വിവാഹം നടന്നശേഷം 18 വയസ് ആകുന്പോൾ വിവാഹം നടക്കേണ്ടതില്ലായിരുന്നുവെന്ന് പെണ്‍കുട്ടി മനസിലാക്കിയാൽ കോടതി മുഖേന ബന്ധം അസാധുവാക്കാം.
പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് അധ്യക്ഷയായ പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. ആനന്ദൻ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ വി.എസ് ലൈജു, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ. ഗീത, മതമേലധ്യക്ഷന്മാർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ഡി.ആർ.ഡി.എ ഹാളിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
2006ലെ ശൈശവവിവാഹ നിരോധന നിയമത്തിലുള്ള ശൈശവ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകൾ, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ കെ. ഷീബ ബോധവത്ക്കരണ ക്ലാസ് നടത്തി.
18 വയസ് കഴിയാത്ത പെണ്‍കുട്ടിക്കും 21 വയസ് കഴിയാത്ത ആണ്‍കുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക. ശൈശവ വിവാഹം നടന്നാൽ അപ്പോൾ തടയാൻ കഴിഞ്ഞില്ലെങ്കിലും ശൈശവ വിവാഹ നിരോധന ഓഫീസർക്ക് വിവാഹം അസാധുവാക്കുവാൻ കഴിയും.
കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്തിയതായി പരാതി ലഭിച്ചാൽ ആ വിവാഹം അസാധുവാക്കുവാനും സാധിക്കും.
ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാൽ അയൽക്കാരൻ വരെ പ്രതിയാകും. ശൈശവ വിവാഹം നടന്നശേഷം 18 വയസ് ആകുന്പോൾ വിവാഹം നടക്കേണ്ടതില്ലായിരുന്നുവെന്ന് പെണ്‍കുട്ടി മനസിലാക്കിയാൽ കോടതി മുഖേന ബന്ധം അസാധുവാക്കാം.
പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് അധ്യക്ഷയായ പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. ആനന്ദൻ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ വി.എസ് ലൈജു, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ. ഗീത, മതമേലധ്യക്ഷന്മാർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.