വൈക്കം: വൈക്കത്ത് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസുമായി സംഘർഷം. ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനം നടത്തുന്ന വൈക്കം ബോട്ട് ജെട്ടിയിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമൊഴിവാക്കാൻ പോലീസ് തടഞ്ഞതോടെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായത്.
സംഘർഷത്തിൽ ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, നഗരസഭ കൗൺസിലർ ലേഖ അശോകൻ , ബിജെപി വൈക്കം ടൗൺ പ്രസിഡന്റ് പ്രിയ ഗിരീഷ്, എസ് ഐ സത്യൻ എന്നിവർക്ക് പരിക്കേറ്റു. കൈമുട്ടിന് പരിക്കേറ്റ എസ്ഐ സത്യനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ബോട്ടുജെട്ടിക്ക് സമീപമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇവിടേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പോലീസ് ഹെഡ് പോസ്റ്റോഫീസിനു സമീപം പോലീസ് വാഹനം റോഡിന് കുറുകെയിട്ട് വൻ പോലീസ് സംഘം ബിജെപി പ്രവർത്തകരെ തടയുകയായിരുന്നു. അര മണിക്കൂറോളം സംഘർഷം നീണ്ടു.പോലീസിന്റെ ക്ഷമാപൂർവമായ ഇടപെടീലാണ് സംഘർഷത്തിന് അയവുവരുത്തിയത്. വൈക്കം എ എസ് പി നകുൽ രാജേന്ദ്രേ ദേശ്മുഖിന്റെ നേതൃത്വത്തിൽ 50 ഓളം സേനാംഗങ്ങളാണ് സംഘർഷമൊഴിവാക്കാൻ നിലയുറപ്പിച്ചത്.
സംഘർഷത്തിൽ ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, നഗരസഭ കൗൺസിലർ ലേഖ അശോകൻ , ബിജെപി വൈക്കം ടൗൺ പ്രസിഡന്റ് പ്രിയ ഗിരീഷ്, എസ് ഐ സത്യൻ എന്നിവർക്ക് പരിക്കേറ്റു. കൈമുട്ടിന് പരിക്കേറ്റ എസ്ഐ സത്യനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ബോട്ടുജെട്ടിക്ക് സമീപമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇവിടേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പോലീസ് ഹെഡ് പോസ്റ്റോഫീസിനു സമീപം പോലീസ് വാഹനം റോഡിന് കുറുകെയിട്ട് വൻ പോലീസ് സംഘം ബിജെപി പ്രവർത്തകരെ തടയുകയായിരുന്നു. അര മണിക്കൂറോളം സംഘർഷം നീണ്ടു.പോലീസിന്റെ ക്ഷമാപൂർവമായ ഇടപെടീലാണ് സംഘർഷത്തിന് അയവുവരുത്തിയത്. വൈക്കം എ എസ് പി നകുൽ രാജേന്ദ്രേ ദേശ്മുഖിന്റെ നേതൃത്വത്തിൽ 50 ഓളം സേനാംഗങ്ങളാണ് സംഘർഷമൊഴിവാക്കാൻ നിലയുറപ്പിച്ചത്.