തിരുവനന്തപുരം: വട്ടിയൂർകാവ് തൊഴുവൻകോട് ശ്രീചാമുണ്ഡീക്ഷേത്ര ഉത്സവത്തിന് ഇന്നു തുടക്കമാകും. പൊങ്കാല ഫെബ്രുവരി അഞ്ചിന്. ഇന്നു മുതൽ ഫെബ്രുവരി നാലുവരെ രാവിലെ അഞ്ചിന് ഗണപതി ഹോമം, രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ അഖണ്ഡ നാമജപം, രാവിലെ ഏഴുമുതൽ ഒന്പതുവരെ നവഗ്രഹ ഹോമവും നവഗ്രഹ പൂജയും വൈകുന്നേരം 5.30 മുതൽ രാത്രി ഒന്പതുവരെ ശ്രീചക്ര പൂജയും നടക്കും.
ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 മുതൽ ഉച്ചക്ക് ഒന്നുവരെ പൊങ്കാല. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ സപ്താഹം. രാത്രി ഏഴുമുതൽ ഉരുൾ. പുലർച്ചെ 3.30ന് ഗുരുസിയോടെ ഉത്സവം സമാപിക്കും. ഇന്നുമുതൽ ഫെബ്രുവരി നാലുവരെ രാത്രി എട്ടിന് കലാപരിപാടികൾ ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാത്രി 8.30ന് എം. ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, ഫെബ്രുവരി മൂന്നിന് രാത്രി 8.30ന് കെ.ജി. മാർക്കോസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.പൊങ്കാല ദിവസം രാവിലെ 5.30 മുതൽ ഉച്ചക്ക് ഒന്നുവരെ പൊങ്കാലയിടാമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ബോബൻ അറിയിച്ചു.
ബസിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്
കാട്ടാക്കട: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാവിലെ പേയാട് പള്ളിമുക്ക് സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ വെള്ളറട കിളിയൂർ സ്വദേശി ശ്യാമിനാണ് പരിക്കേറ്റത്.
ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 മുതൽ ഉച്ചക്ക് ഒന്നുവരെ പൊങ്കാല. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ സപ്താഹം. രാത്രി ഏഴുമുതൽ ഉരുൾ. പുലർച്ചെ 3.30ന് ഗുരുസിയോടെ ഉത്സവം സമാപിക്കും. ഇന്നുമുതൽ ഫെബ്രുവരി നാലുവരെ രാത്രി എട്ടിന് കലാപരിപാടികൾ ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാത്രി 8.30ന് എം. ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, ഫെബ്രുവരി മൂന്നിന് രാത്രി 8.30ന് കെ.ജി. മാർക്കോസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.പൊങ്കാല ദിവസം രാവിലെ 5.30 മുതൽ ഉച്ചക്ക് ഒന്നുവരെ പൊങ്കാലയിടാമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ബോബൻ അറിയിച്ചു.
ബസിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്
കാട്ടാക്കട: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാവിലെ പേയാട് പള്ളിമുക്ക് സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ വെള്ളറട കിളിയൂർ സ്വദേശി ശ്യാമിനാണ് പരിക്കേറ്റത്.