അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന അതിരമ്പുഴ വെടിക്കെട്ട് കാണാൻ അഭൂതപൂർവമായ ജനത്തിരക്ക്. വൈകുന്നേരം നടന്ന തിരുനാൾ പ്രരദക്ഷിണത്തിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. പ്രദക്ഷിണത്തിനു ശേഷം ജനം ഒഴുകിയെത്തി.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം വെടിക്കെട്ട് ഉണ്ടായിരുന്നില്ല എന്നതും ഈ വർഷത്തെ ജനത്തിരക്കിന് കാരണമായി. പലപ്പോഴും അതിരമ്പുഴ മുതൽ ഏറ്റുമാനൂർ ടൗണിനപ്പുറം വരെയും മാന്നാനവും അമലഗിരിയും വരെയും വാഹനങ്ങളുടെ നിര നീണ്ടു. 9.30ന് വെടിക്കെട്ട് അവസാനിക്കാറാകുമ്പോഴും കിലോമീറ്ററുകൾ നടന്ന് ആളുകൾ വന്നുകൊണ്ടിരുന്നു.
വാഹനങ്ങളെ നിയന്ത്രിക്കാനാകാതെ പോലീസും വലഞ്ഞു. ഒമ്പതു മണിയോടെ ഏറ്റുമാനൂരിൽനിന്നും അതിരമ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉപ്പുപുരയ്ക്കൽ ജംഗ്ഷനിൽ തടഞ്ഞിടേണ്ടി വന്നു. ഒമ്പതു മുതൽ 10 വരെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് 8.30 മുതൽ 9.30 വരെയാണ് നടന്നത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം വെടിക്കെട്ട് ഉണ്ടായിരുന്നില്ല എന്നതും ഈ വർഷത്തെ ജനത്തിരക്കിന് കാരണമായി. പലപ്പോഴും അതിരമ്പുഴ മുതൽ ഏറ്റുമാനൂർ ടൗണിനപ്പുറം വരെയും മാന്നാനവും അമലഗിരിയും വരെയും വാഹനങ്ങളുടെ നിര നീണ്ടു. 9.30ന് വെടിക്കെട്ട് അവസാനിക്കാറാകുമ്പോഴും കിലോമീറ്ററുകൾ നടന്ന് ആളുകൾ വന്നുകൊണ്ടിരുന്നു.
വാഹനങ്ങളെ നിയന്ത്രിക്കാനാകാതെ പോലീസും വലഞ്ഞു. ഒമ്പതു മണിയോടെ ഏറ്റുമാനൂരിൽനിന്നും അതിരമ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉപ്പുപുരയ്ക്കൽ ജംഗ്ഷനിൽ തടഞ്ഞിടേണ്ടി വന്നു. ഒമ്പതു മുതൽ 10 വരെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് 8.30 മുതൽ 9.30 വരെയാണ് നടന്നത്.