കൊല്ലം: അറ്റകുറ്റപ്പണികൾക്കായി പരവൂർ - കൊല്ലം തീരദേശ റോഡ് ഇന്നലെ മുതൽ താത്ക്കാലികമായി അടച്ചു. വാഹന ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. റോഡ് അടച്ചതായി പരവൂർ പോലീസ് ബോർഡും സ്ഥാപിച്ചു. പ്രധാനമായും ഇന്റർ ലോക്കിംഗ് പണികൾ നടക്കുന്നതിനാലാണ് വാഹന യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഫെബ്രുവരി 15 വരെ നിരോധനം തുടരുമെന്നാണ് ചാത്തന്നൂരിലെ പൊതുമരാമത്ത് വിഭാഗം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പ്. ഇതുവഴിയുള്ള വാഹനങ്ങൾ മറ്റ് അനുബന്ധ റോഡുകളിലൂടെ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി തീരദേശ റോഡിൽ വാഹന യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും ഗതാഗത യോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ചെറിയ കുഴികൾ മൂടി അറ്റകുറ്റപ്പണികൾ നടത്താൻ പോലും ആരും തയാറായില്ല.
പരവൂർ പൊഴിക്കര മുതൽ മുക്കം വരെയുള്ള ഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ തകർന്നത്. ഇവിടെ പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി മാറി.
ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഏതാനും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.
എന്നിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ വ്യാപക പ്രതിഷേധവും ഉണ്ടായി. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് എതിരേ പോസ്റ്ററുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടു. മാത്രമല്ല റോഡിന്റെ ശോച്യാവസ്ഥ സമൂഹ മാധ്യമങ്ങളിലും വ്യാപക ചർച്ചയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഇന്റർലോക്കിംഗ് പണികൾ നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്.
ദേശീയപാതയിലെ തിരക്കിൽ നിന്ന് ഒഴിവാകാനും സമയവും ദൂരവും ലാഭിക്കാനുമായി പരവൂരിൽ നിന്ന് മയ്യനാട്, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന നൂറുകണക്കിന് വാഹന യാത്രികരുടെ ഏക ആശ്രയമാണ് ഈ റോഡ്. കൊല്ലത്ത് നിന്ന് വർക്കലയ്ക്ക് പോകുന്നവരും ഇതുവഴിയാണ് വന്നിരുന്നത്. പരവൂർ, കൊല്ലം മേഖലകളിൽ മത്സ്യ വിപണനക്കാരും ഈ റോഡിലൂടെയാണ് യാത്ര ചെയ്ത് വന്നിരുന്നത്. റോഡ് അടച്ച സ്ഥിതിക്ക് മൂന്നാഴ്ചയിലധികം എല്ലാവർക്കും യാത്രാ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.
ഫെബ്രുവരി 15 വരെ നിരോധനം തുടരുമെന്നാണ് ചാത്തന്നൂരിലെ പൊതുമരാമത്ത് വിഭാഗം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പ്. ഇതുവഴിയുള്ള വാഹനങ്ങൾ മറ്റ് അനുബന്ധ റോഡുകളിലൂടെ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി തീരദേശ റോഡിൽ വാഹന യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും ഗതാഗത യോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ചെറിയ കുഴികൾ മൂടി അറ്റകുറ്റപ്പണികൾ നടത്താൻ പോലും ആരും തയാറായില്ല.
പരവൂർ പൊഴിക്കര മുതൽ മുക്കം വരെയുള്ള ഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ തകർന്നത്. ഇവിടെ പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി മാറി.
ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഏതാനും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.
എന്നിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ വ്യാപക പ്രതിഷേധവും ഉണ്ടായി. ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് എതിരേ പോസ്റ്ററുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടു. മാത്രമല്ല റോഡിന്റെ ശോച്യാവസ്ഥ സമൂഹ മാധ്യമങ്ങളിലും വ്യാപക ചർച്ചയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ഇന്റർലോക്കിംഗ് പണികൾ നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്.
ദേശീയപാതയിലെ തിരക്കിൽ നിന്ന് ഒഴിവാകാനും സമയവും ദൂരവും ലാഭിക്കാനുമായി പരവൂരിൽ നിന്ന് മയ്യനാട്, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന നൂറുകണക്കിന് വാഹന യാത്രികരുടെ ഏക ആശ്രയമാണ് ഈ റോഡ്. കൊല്ലത്ത് നിന്ന് വർക്കലയ്ക്ക് പോകുന്നവരും ഇതുവഴിയാണ് വന്നിരുന്നത്. പരവൂർ, കൊല്ലം മേഖലകളിൽ മത്സ്യ വിപണനക്കാരും ഈ റോഡിലൂടെയാണ് യാത്ര ചെയ്ത് വന്നിരുന്നത്. റോഡ് അടച്ച സ്ഥിതിക്ക് മൂന്നാഴ്ചയിലധികം എല്ലാവർക്കും യാത്രാ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.