ഇരിട്ടി: പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമായി തുടരുമ്പോഴും തലശേരി-വളവുപാറ കെഎസ്ടിപി റോഡിൽ അപകടമരണങ്ങൾ തുടർക്കഥയാകുന്നു. കൂട്ടുപുഴ-ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇപ്പോൾ നിരവധി അപകടങ്ങളാണു നടക്കുന്നത്.
അഞ്ചു കിലോമീറ്ററിനുള്ളിൽ ഒരു മാസത്തിനിടയിൽ രണ്ടുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറിയുമായി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ പതിനെട്ടുകാരൻ മരിച്ചത്. ക്രിസ്മസ് തലേന്ന് ഇതേ റൂട്ടിൽ കുന്നോത്ത് വച്ചുണ്ടായ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചിരുന്നു. അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്കു നയിക്കുന്നത്.
കെഎസ്ടിപി റോഡ് വീതി കൂട്ടി നവീകരിച്ചിട്ട് രണ്ടുവർഷം കഴിയുന്നതേയുള്ളൂവെങ്കിലും കൂട്ടുപുഴ മുതൽ കളറോഡ് വരെയുള്ള റോഡിന്റെ 25 കിലോമീറ്ററിനുള്ളിലുണ്ടായ അപകടങ്ങളിൽ പത്തിലധികം പേർക്കാണു ജീവൻ നഷ്ടമായത്. ഒരുദിവസം തന്നെ മൂന്നും നാലും അപകടങ്ങളാണ് ഉണ്ടാകുന്നത്.
പഴയ റോഡിന്റെ വളവും തിരിവും കുറച്ചാണു റോഡ് വീതികൂട്ടി നവീകരിച്ചത്. ആവശ്യമായ സ്ഥലങ്ങളിലൊക്കെ അപകട മുന്നറിയിപ്പുകളും സുരക്ഷാനിയന്ത്രണമെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗം വില്ലനായി മാറുന്നു. വേഗം കണക്കാക്കുന്നതിനുള്ള സംവിധാനം എവിടെയുമില്ല. കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയിലുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും. ഈ സമയങ്ങളിൽ റോഡിൽ കാര്യമായ പരിശോധനകൾ ഒന്നും ഉണ്ടാകാറുമില്ല. ഇതു മുതലാക്കി ടിപ്പർ ലോറികളും യാത്രാവാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമെല്ലാം അമിത വേഗതയിലാണ് ഓടുന്നത്.
ഇരിട്ടി എംജി കോളജ് സ്റ്റോപ്പ് മുതൽ വളോര വരെയുള്ള ഭാഗങ്ങളിൽ മിക്ക ദിവസങ്ങളിലും ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണം അമിതവേഗമാണ്. മാടത്തിൽ മുതൽ കിളിയന്തറ വരെയുള്ള ഭാഗങ്ങളിൽ അടുത്തിടെ യുണ്ടായ അപകടങ്ങൾക്ക് കാരണവും അമിത വേഗം തന്നെ. ഇവിടങ്ങളിൽ ഇടവിട്ട സ്ഥലങ്ങളിൽ വേഗതാനിയന്ത്രണ സംവിധാനമോ കാമറയോ സ്ഥാപിക്കണമെന്ന് നേരത്തെതന്നെ ആവശ്യം ഉയർന്നിരുന്നു.
രാത്രികാലങ്ങളിൽ തോന്നുംപടിയാണ് വാഹനങ്ങൾ പോകുന്നത്. ഡിം ലൈറ്റ് ഇടാൻ ഒരാളും തയാറാകുന്നില്ല. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ മരണപ്പാച്ചിലാണു നടത്തുന്നത്. റോഡ് മുഴുവൻ കവർന്നുള്ള ഇത്തരം ബസുകളുടെ മത്സരയോട്ടം പതിവുകാഴ്ചയാണ്. എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾ പലപ്പോഴും റോഡരികിൽ ഒതുക്കിനിർത്തിയാണ് അപകടത്തിൽനിന്നും രക്ഷപ്പെടുന്നത്.
അഞ്ചു കിലോമീറ്ററിനുള്ളിൽ ഒരു മാസത്തിനിടയിൽ രണ്ടുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറിയുമായി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ പതിനെട്ടുകാരൻ മരിച്ചത്. ക്രിസ്മസ് തലേന്ന് ഇതേ റൂട്ടിൽ കുന്നോത്ത് വച്ചുണ്ടായ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചിരുന്നു. അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്കു നയിക്കുന്നത്.
കെഎസ്ടിപി റോഡ് വീതി കൂട്ടി നവീകരിച്ചിട്ട് രണ്ടുവർഷം കഴിയുന്നതേയുള്ളൂവെങ്കിലും കൂട്ടുപുഴ മുതൽ കളറോഡ് വരെയുള്ള റോഡിന്റെ 25 കിലോമീറ്ററിനുള്ളിലുണ്ടായ അപകടങ്ങളിൽ പത്തിലധികം പേർക്കാണു ജീവൻ നഷ്ടമായത്. ഒരുദിവസം തന്നെ മൂന്നും നാലും അപകടങ്ങളാണ് ഉണ്ടാകുന്നത്.
പഴയ റോഡിന്റെ വളവും തിരിവും കുറച്ചാണു റോഡ് വീതികൂട്ടി നവീകരിച്ചത്. ആവശ്യമായ സ്ഥലങ്ങളിലൊക്കെ അപകട മുന്നറിയിപ്പുകളും സുരക്ഷാനിയന്ത്രണമെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗം വില്ലനായി മാറുന്നു. വേഗം കണക്കാക്കുന്നതിനുള്ള സംവിധാനം എവിടെയുമില്ല. കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയിലുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും. ഈ സമയങ്ങളിൽ റോഡിൽ കാര്യമായ പരിശോധനകൾ ഒന്നും ഉണ്ടാകാറുമില്ല. ഇതു മുതലാക്കി ടിപ്പർ ലോറികളും യാത്രാവാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമെല്ലാം അമിത വേഗതയിലാണ് ഓടുന്നത്.
ഇരിട്ടി എംജി കോളജ് സ്റ്റോപ്പ് മുതൽ വളോര വരെയുള്ള ഭാഗങ്ങളിൽ മിക്ക ദിവസങ്ങളിലും ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണം അമിതവേഗമാണ്. മാടത്തിൽ മുതൽ കിളിയന്തറ വരെയുള്ള ഭാഗങ്ങളിൽ അടുത്തിടെ യുണ്ടായ അപകടങ്ങൾക്ക് കാരണവും അമിത വേഗം തന്നെ. ഇവിടങ്ങളിൽ ഇടവിട്ട സ്ഥലങ്ങളിൽ വേഗതാനിയന്ത്രണ സംവിധാനമോ കാമറയോ സ്ഥാപിക്കണമെന്ന് നേരത്തെതന്നെ ആവശ്യം ഉയർന്നിരുന്നു.
രാത്രികാലങ്ങളിൽ തോന്നുംപടിയാണ് വാഹനങ്ങൾ പോകുന്നത്. ഡിം ലൈറ്റ് ഇടാൻ ഒരാളും തയാറാകുന്നില്ല. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ മരണപ്പാച്ചിലാണു നടത്തുന്നത്. റോഡ് മുഴുവൻ കവർന്നുള്ള ഇത്തരം ബസുകളുടെ മത്സരയോട്ടം പതിവുകാഴ്ചയാണ്. എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾ പലപ്പോഴും റോഡരികിൽ ഒതുക്കിനിർത്തിയാണ് അപകടത്തിൽനിന്നും രക്ഷപ്പെടുന്നത്.