ചെറുവത്തൂർ: മടക്കരയിലെ ഐസ് പ്ലാന്റിൽ അമോണിയ വാതക ചോർച്ച.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് മടക്കര മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ പ്ലാന്റില്‍നിന്ന് അമോണിയ വാതകം ചോർന്നത്.
അടുത്തുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ശാരീരിക അസ്വസ്ഥതയും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഐസ് പ്ലാന്റിൽനിന്ന് വാതകം ചോരുന്ന ശബ്ദം കേട്ടത്. തൃക്കരിപ്പൂരിൽനിന്ന് ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം. ശ്രീധരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തിയാണ് വാതക ചോർച്ച തടഞ്ഞത്.
ശൂലൻ തെയ്യം
കെട്ടിയാടി
ആറാം ക്ലാസുകാരൻ
മാഹി: ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ക്ഷേത്രമുറ്റത്ത് ശൂലൻ തെയ്യം കെട്ടിയാടി ആറാംക്ലാസുകാരൻ. പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളിലെ സൂര്യതേജാണ് കാടൻ രയരോത്ത് ക്ഷേത്രത്തിൽ ശൂലൻ തെയ്യം കെട്ടിയത്. പുലർച്ചെ രണ്ടിനാണ് തെയ്യക്കോലമിറങ്ങിയത്. ശിവന്റെ തൃക്കണ്ണിൽനിന്ന് പുറത്തുവന്ന അവതാരമാണ് ശൂലൻ തെയ്യമെന്നാണ് ഐതിഹ്യം. കഴിഞ്ഞവർഷം പാറപ്രം മണ്ടോലിടം ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി തിറയും സൂര്യതേജ് കെട്ടിയാടിയിരുന്നു. പാറപ്രത്തെ ചന്ദ്രൻ പണിക്കരുടെയും കെ.കെ. ലിജിനയുടെയും മകനാണ്. അച്ഛൻ ചന്ദ്രൻ പണിക്കർ കാടൻ രയരോത്ത് ക്ഷേത്രത്തിൽ തീച്ചാമുണ്ഡി കെട്ടിയാടി പട്ടുംവളയും ലഭിച്ച് ആദരിക്കപ്പെട്ടയാളാണ്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് മടക്കര മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ പ്ലാന്റില്‍നിന്ന് അമോണിയ വാതകം ചോർന്നത്.
അടുത്തുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ശാരീരിക അസ്വസ്ഥതയും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഐസ് പ്ലാന്റിൽനിന്ന് വാതകം ചോരുന്ന ശബ്ദം കേട്ടത്. തൃക്കരിപ്പൂരിൽനിന്ന് ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം. ശ്രീധരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തിയാണ് വാതക ചോർച്ച തടഞ്ഞത്.
ശൂലൻ തെയ്യം
കെട്ടിയാടി
ആറാം ക്ലാസുകാരൻ
മാഹി: ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ക്ഷേത്രമുറ്റത്ത് ശൂലൻ തെയ്യം കെട്ടിയാടി ആറാംക്ലാസുകാരൻ. പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളിലെ സൂര്യതേജാണ് കാടൻ രയരോത്ത് ക്ഷേത്രത്തിൽ ശൂലൻ തെയ്യം കെട്ടിയത്. പുലർച്ചെ രണ്ടിനാണ് തെയ്യക്കോലമിറങ്ങിയത്. ശിവന്റെ തൃക്കണ്ണിൽനിന്ന് പുറത്തുവന്ന അവതാരമാണ് ശൂലൻ തെയ്യമെന്നാണ് ഐതിഹ്യം. കഴിഞ്ഞവർഷം പാറപ്രം മണ്ടോലിടം ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി തിറയും സൂര്യതേജ് കെട്ടിയാടിയിരുന്നു. പാറപ്രത്തെ ചന്ദ്രൻ പണിക്കരുടെയും കെ.കെ. ലിജിനയുടെയും മകനാണ്. അച്ഛൻ ചന്ദ്രൻ പണിക്കർ കാടൻ രയരോത്ത് ക്ഷേത്രത്തിൽ തീച്ചാമുണ്ഡി കെട്ടിയാടി പട്ടുംവളയും ലഭിച്ച് ആദരിക്കപ്പെട്ടയാളാണ്.