കാസര്‍ഗോഡ്: സംസ്ഥാന നികുതിയിലെ വ്യത്യാസം മൂലം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടാകുന്ന ഗണ്യമായ അന്തരം കര്‍ണാടകയില്‍ കേരള അതിര്‍ത്തിയോടടുത്ത സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്ക് ചാകരയാകുന്നു.
സംസ്ഥാനാതിര്‍ത്തി കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങളിലേറെയും കര്‍ണാടകയിലെ പമ്പുകളില്‍നിന്നാണ് എണ്ണ നിറയ്ക്കുന്നത്. പല പമ്പുകളുടെയും പുറത്ത് രണ്ടിടങ്ങളിലെയും വിലവ്യത്യാസം കാണിക്കുന്ന ബോര്‍ഡുകള്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ഇന്ധന ഇനത്തില്‍ മാത്രം പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ചെലവുള്ള കെഎസ്ആര്‍ടിസിയും ഇപ്പോള്‍ ഈ മാതൃക പിന്തുടരാനൊരുങ്ങുകയാണ്. കാസർഗോഡ് ജില്ലയില്‍നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും അവിടെനിന്ന് ഇന്ധനം നിറച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം അരലക്ഷം രൂപയെങ്കിലും ലാഭിക്കാനാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഇനിമുതല്‍ കര്‍ണാടകയില്‍നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍ഗോഡിന്റെ കാര്യത്തിലും ഉടന്‍തന്നെ ഉത്തരവുണ്ടാകുമെന്നാണ് സൂചന.
കാസര്‍ഗോഡ് നഗരത്തിലെ പമ്പുകളില്‍ ഇന്നലെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 95.40 രൂപയും പെട്രോളിന്റേത് 106.37 രൂപയുമായിരുന്നു. അതേസമയം മംഗളൂരുവില്‍ ഇത് യഥാക്രമം 87.11 രൂപയും 101.13 രൂപയുമായിരുന്നു. ഡീസലിന്റെ കാര്യത്തില്‍ 8.29 രൂപയുടെയും പെട്രോളിന്റെ കാര്യത്തില്‍ 5.24 രൂപയുടെയും കുറവ്. സുള്ള്യ, പുത്തൂര്‍ തുടങ്ങിയ ടൗണുകളിലും മംഗളൂരുവിലേതിനോട് അടുത്ത നിരക്കാണ്.
കാസര്‍ഗോഡ്-മംഗളൂരു റൗണ്ട് ട്രിപ്പുകളും സുള്ള്യ, പുത്തൂര്‍ സര്‍വീസുകളും കൊല്ലൂര്‍ മൂകാംബികയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും കണ്ണൂര്‍ ജില്ലയിലെ ഡിപ്പോകളില്‍നിന്നുള്ള സര്‍വീസുകളുമുള്‍പ്പെടെ പ്രതിദിനം 6000 ലിറ്ററോളം ഡീസല്‍ കര്‍ണാടക സര്‍വീസുകള്‍ക്കായി മാത്രം കെഎസ്ആര്‍ടിസിക്ക് വേണ്ടിവരുന്നുണ്ട്. ഇതിന്റെ വില കണക്കാക്കിയാല്‍ത്തന്നെ അരലക്ഷത്തിലേറെ രൂപയുടെ വ്യത്യാസം രണ്ടിടങ്ങളും തമ്മിലുണ്ടാകും.
അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളും ചരക്കുവാഹനങ്ങളും മുതല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വരെ കാലങ്ങളായി ഇന്ധനം നിറയ്ക്കുന്നത് കര്‍ണാടകയിലെ പമ്പുകളില്‍നിന്നാണ്.
സംസ്ഥാനാതിര്‍ത്തി കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങളിലേറെയും കര്‍ണാടകയിലെ പമ്പുകളില്‍നിന്നാണ് എണ്ണ നിറയ്ക്കുന്നത്. പല പമ്പുകളുടെയും പുറത്ത് രണ്ടിടങ്ങളിലെയും വിലവ്യത്യാസം കാണിക്കുന്ന ബോര്‍ഡുകള്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ഇന്ധന ഇനത്തില്‍ മാത്രം പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ചെലവുള്ള കെഎസ്ആര്‍ടിസിയും ഇപ്പോള്‍ ഈ മാതൃക പിന്തുടരാനൊരുങ്ങുകയാണ്. കാസർഗോഡ് ജില്ലയില്‍നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും അവിടെനിന്ന് ഇന്ധനം നിറച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം അരലക്ഷം രൂപയെങ്കിലും ലാഭിക്കാനാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഇനിമുതല്‍ കര്‍ണാടകയില്‍നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍ഗോഡിന്റെ കാര്യത്തിലും ഉടന്‍തന്നെ ഉത്തരവുണ്ടാകുമെന്നാണ് സൂചന.
കാസര്‍ഗോഡ് നഗരത്തിലെ പമ്പുകളില്‍ ഇന്നലെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 95.40 രൂപയും പെട്രോളിന്റേത് 106.37 രൂപയുമായിരുന്നു. അതേസമയം മംഗളൂരുവില്‍ ഇത് യഥാക്രമം 87.11 രൂപയും 101.13 രൂപയുമായിരുന്നു. ഡീസലിന്റെ കാര്യത്തില്‍ 8.29 രൂപയുടെയും പെട്രോളിന്റെ കാര്യത്തില്‍ 5.24 രൂപയുടെയും കുറവ്. സുള്ള്യ, പുത്തൂര്‍ തുടങ്ങിയ ടൗണുകളിലും മംഗളൂരുവിലേതിനോട് അടുത്ത നിരക്കാണ്.
കാസര്‍ഗോഡ്-മംഗളൂരു റൗണ്ട് ട്രിപ്പുകളും സുള്ള്യ, പുത്തൂര്‍ സര്‍വീസുകളും കൊല്ലൂര്‍ മൂകാംബികയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും കണ്ണൂര്‍ ജില്ലയിലെ ഡിപ്പോകളില്‍നിന്നുള്ള സര്‍വീസുകളുമുള്‍പ്പെടെ പ്രതിദിനം 6000 ലിറ്ററോളം ഡീസല്‍ കര്‍ണാടക സര്‍വീസുകള്‍ക്കായി മാത്രം കെഎസ്ആര്‍ടിസിക്ക് വേണ്ടിവരുന്നുണ്ട്. ഇതിന്റെ വില കണക്കാക്കിയാല്‍ത്തന്നെ അരലക്ഷത്തിലേറെ രൂപയുടെ വ്യത്യാസം രണ്ടിടങ്ങളും തമ്മിലുണ്ടാകും.
അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളും ചരക്കുവാഹനങ്ങളും മുതല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വരെ കാലങ്ങളായി ഇന്ധനം നിറയ്ക്കുന്നത് കര്‍ണാടകയിലെ പമ്പുകളില്‍നിന്നാണ്.