പയ്യന്നൂര്‍: കാല് നൂറ്റാണ്ടിന്റെ വിജയഗാഥയുമായി കുടുംബശ്രീ രജത ജൂബിലി നിറവിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനതലത്തില്‍ "ചുവട് 2023' എന്നപേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളും പൊതുസമൂഹത്തില്‍ കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നിവ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
കുടുംബശ്രീ രൂപം
കൊണ്ടത് 1998ൽ
സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി നായനാര്‍ സര്‍ക്കാര്‍ 1998-ല്‍ രൂപം കൊടുത്ത പദ്ധതിയാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതിയായതിനാല്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയെയായിരുന്നു. 1998 മേയ് 17ന് മലപ്പുറം ജില്ലയിലാണ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണജയന്തി ഷെഹരി റോസ്ഗാര്‍ യോജന പദ്ധതിയും ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്.
1999 ഏപ്രില്‍ ഒന്നിനാണ് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് പ്രവര്‍ത്തനമാരംഭിച്ചത്. ജനകീയാസൂത്രണ പദ്ധതിക്കു പിന്നാലെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള പദ്ധതിയായിരുന്നു കുടുംബശ്രീ. ലഘു സമ്പാദ്യ വായ്പാ സമ്പ്രദായത്തിലൂടെ വീട്ടുമുറ്റത്തൊരു ബാങ്ക് എന്ന സ്വപ്നമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബാങ്ക് ലിങ്കേജ് വായ്പകളും ലഭ്യമാക്കിയിരുന്നു.സര്‍ക്കാരിന്റെ സ്വപ്നപദ്ധതി വനിതകളെ അടുക്കളയില്‍നിന്നും അരങ്ങിലെത്താന്‍ സഹായിച്ചുവെന്നതും സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കിയെന്നതും ഇതിന്റെ ബാക്കിപത്രം.
ഭവന നിര്‍മാണ മേഖല, കൈത്തൊഴില്‍ മേഖല, ഹോട്ടലുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വനിതകള്‍ക്ക് കൈയൊപ്പു ചാര്‍ത്താനായി. 45 ലക്ഷത്തോളം കുടുംബങ്ങളിലെ അംഗങ്ങളാണ് കുടുംബശ്രീ-അയല്‍ക്കൂട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
പിന്നീട് കുടുംബശ്രീ അയല്‍ക്കൂട്ട പരിധിയില്‍ വരുന്ന അഞ്ചുമുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ബാലസഭകളും രൂപീകരിച്ചു. കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് ഇതിലൂടെ സംജാതമായത്.
കുടുംബശ്രീ രൂപം
കൊണ്ടത് 1998ൽ
സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി നായനാര്‍ സര്‍ക്കാര്‍ 1998-ല്‍ രൂപം കൊടുത്ത പദ്ധതിയാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതിയായതിനാല്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയെയായിരുന്നു. 1998 മേയ് 17ന് മലപ്പുറം ജില്ലയിലാണ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണജയന്തി ഷെഹരി റോസ്ഗാര്‍ യോജന പദ്ധതിയും ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്.
1999 ഏപ്രില്‍ ഒന്നിനാണ് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് പ്രവര്‍ത്തനമാരംഭിച്ചത്. ജനകീയാസൂത്രണ പദ്ധതിക്കു പിന്നാലെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള പദ്ധതിയായിരുന്നു കുടുംബശ്രീ. ലഘു സമ്പാദ്യ വായ്പാ സമ്പ്രദായത്തിലൂടെ വീട്ടുമുറ്റത്തൊരു ബാങ്ക് എന്ന സ്വപ്നമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബാങ്ക് ലിങ്കേജ് വായ്പകളും ലഭ്യമാക്കിയിരുന്നു.സര്‍ക്കാരിന്റെ സ്വപ്നപദ്ധതി വനിതകളെ അടുക്കളയില്‍നിന്നും അരങ്ങിലെത്താന്‍ സഹായിച്ചുവെന്നതും സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കിയെന്നതും ഇതിന്റെ ബാക്കിപത്രം.
ഭവന നിര്‍മാണ മേഖല, കൈത്തൊഴില്‍ മേഖല, ഹോട്ടലുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വനിതകള്‍ക്ക് കൈയൊപ്പു ചാര്‍ത്താനായി. 45 ലക്ഷത്തോളം കുടുംബങ്ങളിലെ അംഗങ്ങളാണ് കുടുംബശ്രീ-അയല്‍ക്കൂട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
പിന്നീട് കുടുംബശ്രീ അയല്‍ക്കൂട്ട പരിധിയില്‍ വരുന്ന അഞ്ചുമുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ബാലസഭകളും രൂപീകരിച്ചു. കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് ഇതിലൂടെ സംജാതമായത്.