കർഷകവേഷം ധരിച്ചു വൻ തട്ടിപ്പ്
തിരുവല്ല: കവിയൂര്‍ പഞ്ചായത്തിലെ ആമല്ലൂര്‍ പാടശേഖരത്തു നിലമൊരുക്കാതെ വിത്തുവിതച്ചു സര്‍ക്കാര്‍ ആനുകല്യങ്ങള്‍ തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ ഉദ്യോഗസ്ഥതല സഹായവും ഉണ്ടെന്നു സൂചന. ആക്ഷേപമുയർന്ന പാടശേഖരം ഒരാഴ്ച മുന്‍പ് കൃഷിമന്ത്രി പി. പ്രസാദ് സന്ദർശിച്ചു തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു.
അദ്ദേഹം വിജിലൻസ് അന്വേഷണത്തിനു ശിപാർശ ചെയ്യുകയും ചെയ്തു. വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കൃഷിയുടെ മറവിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന മാഫിയതന്നെ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചു. സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കേണ്ട ഉദ്യോഗസ്ഥർ ഓഫീസ് വിട്ടു പുറത്തിറങ്ങാതെ വരുന്പോഴാണ് ഇത്തരം തട്ടിപ്പുകളേറെയും അരങ്ങേറുന്നതെന്നാണ് കണ്ടെത്തൽ.
ആമല്ലൂർ പാടശേഖരത്തിൽ വിതയ്ക്കാനുള്ള നെത്ത് അനുവദിച്ചിട്ടും അവിടെ എന്തു നടന്നുവെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല. മന്ത്രിയുടെ സന്ദർശനവേളയിൽ പോലും ഉദ്യോഗസ്ഥർക്കു പലതിനും വ്യക്തമായ മറുപടിയുമുണ്ടായില്ല.
നിലം ഉഴുതേണ്ടത് മൂന്നുതവണ
വിത്ത് വിതക്കുന്നതിന് മുമ്പ് 15 ദിവസത്തിനുള്ളില്‍ മൂന്നു തവണ ട്രാക്ടര്‍ ഉപയോഗിച്ചോ മറ്റോ പാടം ഉഴുതു മറിക്കമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ചെയ്തെങ്കിലേ പാടത്തെ കള മുഴുവന്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍, ആമല്ലൂര്‍ പാടത്ത് ഒരു തവണ പോലും ട്രാക്ടര്‍ ഉപയോഗിച്ചു നിലമൊരുക്കിയിട്ടില്ല. പാടത്തു കിളിര്‍ത്തു കിടന്ന കളകളുടെ മുകളില്‍ കളനാശിനി തളിച്ചതിനു ശേഷം വിത്ത് വിതയ്ക്കുകയായിരുന്നു. ഇങ്ങനെ വിത്ത് വിതച്ച ശേഷം കൃഷി ഭവന് മുഖേന നെല്‍കൃഷിക്ക് അനുവദിക്കുന്ന തുക തട്ടിയെടുത്തതായാണ് ആരോപണം.
പലതട്ടിൽ തട്ടിപ്പ്
നെല്‍കൃഷിക്ക് ഹെക്ടറിന് 5,000 രൂപയും സുസ്ഥിര കൃഷിവികസന പദ്ധതിയിലൂടെ ഹെക്ടറിന് 5,000 രൂപയുമാണ് കൃഷിവകുപ്പ് നല്‍കുന്നത്. വിത്ത് സ്വന്തമായി വാങ്ങി വിതച്ച് ഇതിന്റെയും ആനുകൂല്യം പിന്നീടു കൈപ്പറ്റും.
തന്നെയുമല്ല, വെള്ളപ്പൊക്കമോ വരള്‍ച്ചയോ മൂലം കൃഷിനശിക്കുന്നതായി വരുത്തി ആ തുക കൂടി കൈക്കലാക്കും. കൃഷിനാശം സംഭവിച്ചാല്‍ ഹെക്ടറിന് 35,000 രൂപയാണ് ഗവണ്മെന്റ് നല്‍കുന്നത്.
തരിശു കിടക്കുന്ന പാടങ്ങൾ പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന സംഘമാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നത്. സർക്കാർ കണക്കിൽ വിതച്ച കൃഷിയിടങ്ങളുടെ കണക്ക് കൂടുന്പോഴും ഉത്പാദനത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതും ഇത്തരം തട്ടിപ്പുകൾ മൂലമാണെന്നാണ് സൂചന. സാധാരണ കർഷകർ ആനുകൂല്യങ്ങൾക്കും മറ്റുമായി കയറിയിറങ്ങുന്പോൾ പുറമേ നിന്നെത്തി കൃഷിയിറക്കുന്ന ഇത്തരം സംഘങ്ങളെ കൃഷിവകുപ്പുദ്യോഗസ്ഥർ കൈയയച്ചു സഹായിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
കൃഷി മാഫിയയ്ക്കെതിരേ അന്വേഷണം
വേണം: കിസാൻ സഭ
പത്തനംതിട്ട: കൃഷിവകുപ്പ് അനുശാസിക്കുന്ന മാനദണ്ഡം പാലിക്കാതെ കൃഷിയിറക്കി വന്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇല്ലാത്ത കൃഷിയുടെ പേരില്‍ വന്‍ തുക തട്ടിയെടുക്കുന്ന മാഫിയ പ്രവര്‍ത്തനം ജില്ലയില്‍ പലേടത്തും നടക്കുന്നതായും കമ്മിറ്റി ആരോപിച്ചു.
ആമല്ലൂർ പാടശേഖരത്തെ കണ്ടെത്തൽ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ടി മുരുകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുവല്ല: കവിയൂര്‍ പഞ്ചായത്തിലെ ആമല്ലൂര്‍ പാടശേഖരത്തു നിലമൊരുക്കാതെ വിത്തുവിതച്ചു സര്‍ക്കാര്‍ ആനുകല്യങ്ങള്‍ തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ ഉദ്യോഗസ്ഥതല സഹായവും ഉണ്ടെന്നു സൂചന. ആക്ഷേപമുയർന്ന പാടശേഖരം ഒരാഴ്ച മുന്‍പ് കൃഷിമന്ത്രി പി. പ്രസാദ് സന്ദർശിച്ചു തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു.
അദ്ദേഹം വിജിലൻസ് അന്വേഷണത്തിനു ശിപാർശ ചെയ്യുകയും ചെയ്തു. വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കൃഷിയുടെ മറവിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന മാഫിയതന്നെ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചു. സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കേണ്ട ഉദ്യോഗസ്ഥർ ഓഫീസ് വിട്ടു പുറത്തിറങ്ങാതെ വരുന്പോഴാണ് ഇത്തരം തട്ടിപ്പുകളേറെയും അരങ്ങേറുന്നതെന്നാണ് കണ്ടെത്തൽ.
ആമല്ലൂർ പാടശേഖരത്തിൽ വിതയ്ക്കാനുള്ള നെത്ത് അനുവദിച്ചിട്ടും അവിടെ എന്തു നടന്നുവെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല. മന്ത്രിയുടെ സന്ദർശനവേളയിൽ പോലും ഉദ്യോഗസ്ഥർക്കു പലതിനും വ്യക്തമായ മറുപടിയുമുണ്ടായില്ല.
നിലം ഉഴുതേണ്ടത് മൂന്നുതവണ
വിത്ത് വിതക്കുന്നതിന് മുമ്പ് 15 ദിവസത്തിനുള്ളില്‍ മൂന്നു തവണ ട്രാക്ടര്‍ ഉപയോഗിച്ചോ മറ്റോ പാടം ഉഴുതു മറിക്കമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ചെയ്തെങ്കിലേ പാടത്തെ കള മുഴുവന്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍, ആമല്ലൂര്‍ പാടത്ത് ഒരു തവണ പോലും ട്രാക്ടര്‍ ഉപയോഗിച്ചു നിലമൊരുക്കിയിട്ടില്ല. പാടത്തു കിളിര്‍ത്തു കിടന്ന കളകളുടെ മുകളില്‍ കളനാശിനി തളിച്ചതിനു ശേഷം വിത്ത് വിതയ്ക്കുകയായിരുന്നു. ഇങ്ങനെ വിത്ത് വിതച്ച ശേഷം കൃഷി ഭവന് മുഖേന നെല്‍കൃഷിക്ക് അനുവദിക്കുന്ന തുക തട്ടിയെടുത്തതായാണ് ആരോപണം.
പലതട്ടിൽ തട്ടിപ്പ്
നെല്‍കൃഷിക്ക് ഹെക്ടറിന് 5,000 രൂപയും സുസ്ഥിര കൃഷിവികസന പദ്ധതിയിലൂടെ ഹെക്ടറിന് 5,000 രൂപയുമാണ് കൃഷിവകുപ്പ് നല്‍കുന്നത്. വിത്ത് സ്വന്തമായി വാങ്ങി വിതച്ച് ഇതിന്റെയും ആനുകൂല്യം പിന്നീടു കൈപ്പറ്റും.
തന്നെയുമല്ല, വെള്ളപ്പൊക്കമോ വരള്‍ച്ചയോ മൂലം കൃഷിനശിക്കുന്നതായി വരുത്തി ആ തുക കൂടി കൈക്കലാക്കും. കൃഷിനാശം സംഭവിച്ചാല്‍ ഹെക്ടറിന് 35,000 രൂപയാണ് ഗവണ്മെന്റ് നല്‍കുന്നത്.
തരിശു കിടക്കുന്ന പാടങ്ങൾ പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന സംഘമാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നത്. സർക്കാർ കണക്കിൽ വിതച്ച കൃഷിയിടങ്ങളുടെ കണക്ക് കൂടുന്പോഴും ഉത്പാദനത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതും ഇത്തരം തട്ടിപ്പുകൾ മൂലമാണെന്നാണ് സൂചന. സാധാരണ കർഷകർ ആനുകൂല്യങ്ങൾക്കും മറ്റുമായി കയറിയിറങ്ങുന്പോൾ പുറമേ നിന്നെത്തി കൃഷിയിറക്കുന്ന ഇത്തരം സംഘങ്ങളെ കൃഷിവകുപ്പുദ്യോഗസ്ഥർ കൈയയച്ചു സഹായിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
കൃഷി മാഫിയയ്ക്കെതിരേ അന്വേഷണം
വേണം: കിസാൻ സഭ
പത്തനംതിട്ട: കൃഷിവകുപ്പ് അനുശാസിക്കുന്ന മാനദണ്ഡം പാലിക്കാതെ കൃഷിയിറക്കി വന്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇല്ലാത്ത കൃഷിയുടെ പേരില്‍ വന്‍ തുക തട്ടിയെടുക്കുന്ന മാഫിയ പ്രവര്‍ത്തനം ജില്ലയില്‍ പലേടത്തും നടക്കുന്നതായും കമ്മിറ്റി ആരോപിച്ചു.
ആമല്ലൂർ പാടശേഖരത്തെ കണ്ടെത്തൽ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ടി മുരുകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.