ഈരാറ്റുപേട്ട: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ശേഷം കോട്ടയം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പുനരുദ്ധാരണം വീണ്ടും ആരംഭിച്ചു.
നിർമാണം എത്രത്തോളം മുന്നോട്ടുപോകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. നേരത്തെ പൊതുമരാമത്തുമന്ത്രി തന്നെ എത്തി പ്രഖ്യാപിച്ചു തുടങ്ങിയ പുനരുദ്ധാരണമാണ് പാതിവഴിയിൽ മുടങ്ങിയത്. പിന്നെ മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ വീണ്ടും നിർമാണം ആരംഭിക്കുന്നത്.
ലൈസൻസ് റദ്ദാക്കി
റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിന് 2021ലാണ് സർക്കാർ 19.90 കോടി രൂപ അനുവദിച്ചത്. കരാർ ഏറ്റെടുത്ത മൂവാറ്റുപുഴ ഡീൻ കൺസ്ട്രക്ഷൻ നിർമാണത്തിൽ വീഴ്ച വരുത്തുകയായിരുന്നു. റോഡ് പലേടത്തും കുഴിക്കുകയും ടാർ ഇളക്കിമാറ്റുകയുമൊക്കെ ചെയ്ത ശേഷമാണ് പണി മുടങ്ങിയത്. ഇതോടെ യാത്ര തീർത്തും ദുഷ്കരമായി.
പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീ-ടെൻഡറും ചെയ്യുകയുമായിരുന്നു. തുടർന്നു പഴയ കരാറുകാരന്റെ ലൈസൻസും പൊതുമരാമത്തുവകുപ്പ് റദാക്കി.
ഒരു പതിറ്റാണ്ട്
ആയിരക്കണക്കിനു വിനോദ സഞ്ചാരികളും തീർഥാടകരും ആശ്രയിക്കുന്ന ഈ റോഡ് പത്തു വർഷമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. നടയ്ക്കൽ ഭാഗത്തു നിലവിലുള്ള ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികൾക്കാണു തുടക്കമായത്.
കഴിഞ്ഞ ഡിസംബറിൽ ടെർമിനേറ്റ് ചെയ്ത പ്രവൃത്തി കഴിഞ്ഞ 21നാണ് പുനരാരംഭിച്ചത്. രണ്ടിനു പുതിയ ടെൻഡർ വിളിച്ചു. 16ന് ടെൻഡർ ഓപ്പൺ ചെയ്ത് 21ന് കരാർ ഒപ്പുവച്ചു സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
നിർമാണം എത്രത്തോളം മുന്നോട്ടുപോകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. നേരത്തെ പൊതുമരാമത്തുമന്ത്രി തന്നെ എത്തി പ്രഖ്യാപിച്ചു തുടങ്ങിയ പുനരുദ്ധാരണമാണ് പാതിവഴിയിൽ മുടങ്ങിയത്. പിന്നെ മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ വീണ്ടും നിർമാണം ആരംഭിക്കുന്നത്.
ലൈസൻസ് റദ്ദാക്കി
റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിന് 2021ലാണ് സർക്കാർ 19.90 കോടി രൂപ അനുവദിച്ചത്. കരാർ ഏറ്റെടുത്ത മൂവാറ്റുപുഴ ഡീൻ കൺസ്ട്രക്ഷൻ നിർമാണത്തിൽ വീഴ്ച വരുത്തുകയായിരുന്നു. റോഡ് പലേടത്തും കുഴിക്കുകയും ടാർ ഇളക്കിമാറ്റുകയുമൊക്കെ ചെയ്ത ശേഷമാണ് പണി മുടങ്ങിയത്. ഇതോടെ യാത്ര തീർത്തും ദുഷ്കരമായി.
പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തി റീ-ടെൻഡറും ചെയ്യുകയുമായിരുന്നു. തുടർന്നു പഴയ കരാറുകാരന്റെ ലൈസൻസും പൊതുമരാമത്തുവകുപ്പ് റദാക്കി.
ഒരു പതിറ്റാണ്ട്
ആയിരക്കണക്കിനു വിനോദ സഞ്ചാരികളും തീർഥാടകരും ആശ്രയിക്കുന്ന ഈ റോഡ് പത്തു വർഷമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. നടയ്ക്കൽ ഭാഗത്തു നിലവിലുള്ള ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികൾക്കാണു തുടക്കമായത്.
കഴിഞ്ഞ ഡിസംബറിൽ ടെർമിനേറ്റ് ചെയ്ത പ്രവൃത്തി കഴിഞ്ഞ 21നാണ് പുനരാരംഭിച്ചത്. രണ്ടിനു പുതിയ ടെൻഡർ വിളിച്ചു. 16ന് ടെൻഡർ ഓപ്പൺ ചെയ്ത് 21ന് കരാർ ഒപ്പുവച്ചു സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.