ഷൊർണൂർ: അപകട ഭീഷണിയുയർത്തി റോഡ് നവീകരണം. റെയിൽവേ സ്റ്റേഷൻ റോഡിൽ എസ്എംപി ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഇരുനൂറ്റന്പത് മീറ്റർ ദൂരത്താണ് അപകടം പതിയിരിക്കുന്നത്. പ്രധാന റോഡിന്റെ നിരപ്പു വ്യത്യാസമാണ് നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ ഭീതി ഉയർത്തുന്നത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇതിൽ ഏറെ ഭീഷണിയുള്ളത്.
മറ്റു വാഹന യാത്രക്കാർക്കും അപകടം ഭീഷണി ഉയർത്തി നിൽക്കുന്ന ഈ റോഡ് സുരക്ഷിതമല്ല. പ്രധാനപ്പെട്ടതും റെയിൽവേ സ്റ്റേഷൻ റോഡ് കൂടിയായത് കൊണ്ടും ഇതുവഴി രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഒഴുകുകയാണ്.
രാത്രി കാലങ്ങളിലാണ് ഏറെ അപകട സാധ്യതയുയർത്തുന്നത്. കാട്ടുപന്നികളുടെയും, തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രം കൂടിയാണ് ഈ പാത. ഇവയും വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഇതിന് പുറമേയാണ് റോഡിന്റെ നിരപ്പു വ്യത്യസം കൂടി വില്ലനാവുന്നത്. പാതയുടെ ഒരു ഭാഗം ടാറിംഗ് നടത്തി നവീകരിച്ചതോടെ മറുഭാഗം താഴുകയും പാതയിൽ നിരപ്പു വ്യത്യാസം രൂപപ്പെടുകയും ആയിരുന്നു. പാതയുടെ രണ്ടുഭാഗവും ടാറിംഗ് നടത്തി നവീകരിച്ചാൽ മാത്രമേ നിലവിലുള്ള അപകട സാധ്യത ഒഴിയുകയുള്ളു.
അതേസമയം പാത പൂർണമായും നവീകരിക്കുന്നുണ്ടെന്നും നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
മറ്റു വാഹന യാത്രക്കാർക്കും അപകടം ഭീഷണി ഉയർത്തി നിൽക്കുന്ന ഈ റോഡ് സുരക്ഷിതമല്ല. പ്രധാനപ്പെട്ടതും റെയിൽവേ സ്റ്റേഷൻ റോഡ് കൂടിയായത് കൊണ്ടും ഇതുവഴി രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഒഴുകുകയാണ്.
രാത്രി കാലങ്ങളിലാണ് ഏറെ അപകട സാധ്യതയുയർത്തുന്നത്. കാട്ടുപന്നികളുടെയും, തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രം കൂടിയാണ് ഈ പാത. ഇവയും വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഇതിന് പുറമേയാണ് റോഡിന്റെ നിരപ്പു വ്യത്യസം കൂടി വില്ലനാവുന്നത്. പാതയുടെ ഒരു ഭാഗം ടാറിംഗ് നടത്തി നവീകരിച്ചതോടെ മറുഭാഗം താഴുകയും പാതയിൽ നിരപ്പു വ്യത്യാസം രൂപപ്പെടുകയും ആയിരുന്നു. പാതയുടെ രണ്ടുഭാഗവും ടാറിംഗ് നടത്തി നവീകരിച്ചാൽ മാത്രമേ നിലവിലുള്ള അപകട സാധ്യത ഒഴിയുകയുള്ളു.
അതേസമയം പാത പൂർണമായും നവീകരിക്കുന്നുണ്ടെന്നും നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.