വളപട്ടണം: എട്ടേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പ്രതാപ് മാലിക് (29), കുംഭകർണ മാലിക് (44) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെ അറസ്റ്റ് ചെയ്തത്.
സിഐക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇവർ താമസിക്കുന്ന കീരിയാട്ടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മരപ്പൊടി ചാക്കിലാക്കി കയറ്റുമതി ചെയ്യുന്ന ജോലിയാണ് ഇവർ ചെയ്തുവരുന്നത്.
ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ രാമചന്ദ്രൻ, മോഹനൻ, എഎസ്ഐ സതീശൻ, സിനീയർ സിവിൽ പോലീസ് ഓഫീസർ ലവൻ, ഡ്രൈവർമാരായ ജോബി ജോൺ, ഏബ്രഹാം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
സിഐക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇവർ താമസിക്കുന്ന കീരിയാട്ടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മരപ്പൊടി ചാക്കിലാക്കി കയറ്റുമതി ചെയ്യുന്ന ജോലിയാണ് ഇവർ ചെയ്തുവരുന്നത്.
ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ രാമചന്ദ്രൻ, മോഹനൻ, എഎസ്ഐ സതീശൻ, സിനീയർ സിവിൽ പോലീസ് ഓഫീസർ ലവൻ, ഡ്രൈവർമാരായ ജോബി ജോൺ, ഏബ്രഹാം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.