കണ്ണൂർ: മാർച്ച് ഒന്നു മുതൽ അഞ്ചു വരെ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രകാശനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർമാൻ കെ. സാരംഗ്, വിദ്യാർഥി ക്ഷേമ വിഭാഗം മേധാവി ഡോ. നഫീസ ബേബി എന്നിവർ നിയമാവലി ഏറ്റുവാങ്ങി.
യൂണിയന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി 15 വർഷത്തിനുശേഷമാണ് നിയമാവലി പരിഷ്കരിക്കുന്നത്. വിക്കി ആർട്ടിക്കിൾ, കുറുങ്കഥ, മെഹന്തി, വട്ടപ്പാട്ട്, അറബനമുട്ട്, അക്രിലിക് പെയിന്റിംഗ്, ഷോർട്ട് ഫിലിം തുടങ്ങിയ 21 ഇനങ്ങൾ പുതുതായി കലോത്സവത്തിൽ ഉൾപ്പെടുത്തുകയും ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഉൾപ്പെടുത്തുകയും ചെയ്തു.
കലോത്സവ നിയമാവലി കാലാനുസൃതമായി പുതുക്കാത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് വിദ്യാർഥി ക്ഷേമവിഭാഗം കോളജ് യൂണിയൻ പ്രതിനിധികളുടെയും യൂണിയൻ അഡ്വൈസർമാരുടെയും ശില്പശാലയിലൂടെയും യൂണിവേഴ്സിറ്റി യൂണിയൻ വിവിധ കോളജുകളിൽ സംഘടിപ്പിച്ച ശില്പശാലകളിലൂടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് പുതിയ നിയമാവലിക്ക് രൂപം നൽകിയത്.
യൂണിയന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി 15 വർഷത്തിനുശേഷമാണ് നിയമാവലി പരിഷ്കരിക്കുന്നത്. വിക്കി ആർട്ടിക്കിൾ, കുറുങ്കഥ, മെഹന്തി, വട്ടപ്പാട്ട്, അറബനമുട്ട്, അക്രിലിക് പെയിന്റിംഗ്, ഷോർട്ട് ഫിലിം തുടങ്ങിയ 21 ഇനങ്ങൾ പുതുതായി കലോത്സവത്തിൽ ഉൾപ്പെടുത്തുകയും ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഉൾപ്പെടുത്തുകയും ചെയ്തു.
കലോത്സവ നിയമാവലി കാലാനുസൃതമായി പുതുക്കാത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് വിദ്യാർഥി ക്ഷേമവിഭാഗം കോളജ് യൂണിയൻ പ്രതിനിധികളുടെയും യൂണിയൻ അഡ്വൈസർമാരുടെയും ശില്പശാലയിലൂടെയും യൂണിവേഴ്സിറ്റി യൂണിയൻ വിവിധ കോളജുകളിൽ സംഘടിപ്പിച്ച ശില്പശാലകളിലൂടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് പുതിയ നിയമാവലിക്ക് രൂപം നൽകിയത്.