കേളകം: മാനന്തവാടിയിൽനിന്നും ആരംഭിച്ച് കേളകം, ഇരിട്ടി വഴി കോട്ടയത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കുമെന്ന ഗതാഗത മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി. നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ബസ് സർവീസാണ് മുടങ്ങിക്കിടക്കുന്നത്.
മാനന്തവാടിയിൽനിന്നു രാത്രി 7.45 സർവീസ് ആരംഭിച്ച് കേളകം, ഇരിട്ടി വഴി കോട്ടയത്തേക്കുള്ള ബസ് സർവീസ് ലാഭകരമായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിലായിരുന്നു നിർത്തിയത്. നിത്യേന 45,000 രൂപയോളമായിരുന്നു വരുമാനം. 2015 ലായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേളകം കെഎസ്ആർടിസി സംരക്ഷണസമിതി ഗതാഗത വകുപ്പ് മന്ത്രിക്കും എംഎൽഎയ്ക്കും മാനന്തവാടി കെഎസ്ആർടിസി അധികൃതകൾക്കും കത്ത് നൽകിയിരുന്നു. ഈ കത്തിന് മറുപടിയായാണ് ജനുവരി 15ന് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, റെജി കന്നുകുഴി, ജിൽസ് എം. മേക്കൽ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നു.
സർവീസ് പുനരാരംഭിക്കാത്തതിനെത്തുടർന്ന് മാനന്തവാടി ഡിപ്പോ അധികൃതരെ കേളകം കെഎസ്ആർടിസി സംരക്ഷണസമിതി കണ്ടിരുന്നു. എന്നാൽ വയനാട്ടുകാർക്ക് ഗുണകരമല്ലാത്ത ഈ സർവീസ് പുനരാരംഭിക്കേണ്ടതില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ലാഭകരവും നൂറുകണക്കിനാളുകൾക്ക് ഉപകാരപ്പെടുന്നതുമായ സർവീസ് പുനരാരംഭിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേളകം കെഎസ്ആർടിസി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
മാനന്തവാടിയിൽനിന്നു രാത്രി 7.45 സർവീസ് ആരംഭിച്ച് കേളകം, ഇരിട്ടി വഴി കോട്ടയത്തേക്കുള്ള ബസ് സർവീസ് ലാഭകരമായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിലായിരുന്നു നിർത്തിയത്. നിത്യേന 45,000 രൂപയോളമായിരുന്നു വരുമാനം. 2015 ലായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേളകം കെഎസ്ആർടിസി സംരക്ഷണസമിതി ഗതാഗത വകുപ്പ് മന്ത്രിക്കും എംഎൽഎയ്ക്കും മാനന്തവാടി കെഎസ്ആർടിസി അധികൃതകൾക്കും കത്ത് നൽകിയിരുന്നു. ഈ കത്തിന് മറുപടിയായാണ് ജനുവരി 15ന് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, റെജി കന്നുകുഴി, ജിൽസ് എം. മേക്കൽ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നു.
സർവീസ് പുനരാരംഭിക്കാത്തതിനെത്തുടർന്ന് മാനന്തവാടി ഡിപ്പോ അധികൃതരെ കേളകം കെഎസ്ആർടിസി സംരക്ഷണസമിതി കണ്ടിരുന്നു. എന്നാൽ വയനാട്ടുകാർക്ക് ഗുണകരമല്ലാത്ത ഈ സർവീസ് പുനരാരംഭിക്കേണ്ടതില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ലാഭകരവും നൂറുകണക്കിനാളുകൾക്ക് ഉപകാരപ്പെടുന്നതുമായ സർവീസ് പുനരാരംഭിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേളകം കെഎസ്ആർടിസി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.