കൽപ്പറ്റ: കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ഇറച്ചികോഴി കർഷകർക്ക് നിക്ഷേപ തുകയും വളർത്ത് കൂലിയും ബ്രഹ്മഗിരി തിരികെ നൽകും. കർഷക പ്രതിനിധികളുമായി ഇന്നലെ നടന്ന ചർച്ചയിലാണ് മാർച്ച് 31 നകം പണം തിരികെ നൽകാൻ ധാരണയായത്. ഇത് പ്രകാരം 97 കർഷകർക്കായി 3.5 കോടിയാണ് ബ്രഹ്മഗിരി നൽകുക. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച കോഴിക്കുഞ്ഞുങ്ങൾക്കുള്ള സബ്സിഡിയും പദ്ധതി നടത്തിപ്പിനായി ബ്രഹ്മഗിരി കണ്ടെത്തിയ വായ്പാപലിശ സബ്സിഡിയും ലഭ്യമാകാത്തതിനാലാണ് കർഷകർക്ക് നിക്ഷേപതുക നൽകാൻ കഴിയാതെ വന്നത്.