കഴിഞ്ഞദിവസം അഗ്്നിക്കിരയായ ചിപ്സ് സെന്ററുകളിലടക്കം പാതയോരത്തേക്കിറക്കി നഗരത്തിൽ പാചകം നടക്കുന്നതായി നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. അഗ്്നിരക്ഷാസേന ഇതു സംബന്ധിച്ച റിപ്പോർഡട്ട് നിയമസഭയ്ക്കും നൽകിയിരുന്നു. എന്നാൽ അപകടത്തിനു പിന്നാലെയാണ് പരിശോധനകൾ ആരംഭിക്കാനായത്. ബേക്കറി ലൈസൻസുകളുടെ മറവിലാണ് പലയിടത്തും പാചകശാലകൾ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി നഗരസഭ അധികൃതർ പറഞ്ഞു.
സാങ്കേതികമായ നിയമലംഘനത്തിനപ്പുറം അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം ഇതിനായി പരിശോധനകളും നടപടികളും തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.
ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് ചെയർമാൻ റ്റി. സക്കീർ ഹുസൈൻ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരാ ജെറി അലക്സ്, കെ.ആര്. അജിത്കുമാര്‍, ഇന്ദിരാ മണിയമ്മ, എസ്. ഷമീർ, ജില്ല ആസൂത്രണ സമിതി അംഗം പി. കെ. അനീഷ്, കൗൺസിലമാരായ എ. അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെർല ബീഗം, എൻജിനിയർ സുധീർരാജ് ജെ, റവന്യൂ ഓഫീസർ അജിത്കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.പി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
സാങ്കേതികമായ നിയമലംഘനത്തിനപ്പുറം അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം ഇതിനായി പരിശോധനകളും നടപടികളും തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.
ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് ചെയർമാൻ റ്റി. സക്കീർ ഹുസൈൻ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരാ ജെറി അലക്സ്, കെ.ആര്. അജിത്കുമാര്‍, ഇന്ദിരാ മണിയമ്മ, എസ്. ഷമീർ, ജില്ല ആസൂത്രണ സമിതി അംഗം പി. കെ. അനീഷ്, കൗൺസിലമാരായ എ. അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെർല ബീഗം, എൻജിനിയർ സുധീർരാജ് ജെ, റവന്യൂ ഓഫീസർ അജിത്കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.പി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.