കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും പൂർണ വാക്സിനേഷൻ സ്വീകരിച്ച ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് രാജ്യത്തേക്ക് തിരികെ വരുവാൻ തടസങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹ് പറഞ്ഞു.
വിദേശത്ത് നിന്നും വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് അംഗീകാരം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകാരം ഉൾപ്പെടെ എല്ലാ യാത്രാ നിബന്ധനകളും പൂർത്തിയാക്കിയാൽ ബുദ്ധിമുട്ടില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. അതിനിടെ കുവൈറ്റിനുള്ളിൽ കുത്തിവയ്പ്പ് പൂർത്തിയാക്കിയവർക്കും വിദേശങ്ങളിൽ നിന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചവർക്കും മറ്റൊരു രാജ്യത്ത് ക്വാറന്ൈറൻ അനുഷ്ടിക്കാതെ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ എല്ലാ രാജ്യക്കാർക്കും കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഓഗസ്റ്റ് പത്ത് വരെ നീട്ടുകയായിരുന്നു.
വിദേശികൾ സമർപ്പിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടി തുടങ്ങിയതോടെ കുവൈറ്റിലേക്ക് മടങ്ങി വരുവാൻ കാത്തിരിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾ പ്രതീക്ഷയിലാണ്. 14 ദിവസം ക്വാറന്ൈറനിൽ കഴിയാതെ ട്രാൻസിറ്റ് ഫ്ളൈറ്റ് വഴി കുവൈറ്റിലേക്ക് പ്രവേശിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നതെന്ന് ട്രാവൽ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റ് തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഡിജിസിഎ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശത്ത് നിന്നും വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് അംഗീകാരം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകാരം ഉൾപ്പെടെ എല്ലാ യാത്രാ നിബന്ധനകളും പൂർത്തിയാക്കിയാൽ ബുദ്ധിമുട്ടില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. അതിനിടെ കുവൈറ്റിനുള്ളിൽ കുത്തിവയ്പ്പ് പൂർത്തിയാക്കിയവർക്കും വിദേശങ്ങളിൽ നിന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചവർക്കും മറ്റൊരു രാജ്യത്ത് ക്വാറന്ൈറൻ അനുഷ്ടിക്കാതെ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ എല്ലാ രാജ്യക്കാർക്കും കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഓഗസ്റ്റ് പത്ത് വരെ നീട്ടുകയായിരുന്നു.
വിദേശികൾ സമർപ്പിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടി തുടങ്ങിയതോടെ കുവൈറ്റിലേക്ക് മടങ്ങി വരുവാൻ കാത്തിരിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾ പ്രതീക്ഷയിലാണ്. 14 ദിവസം ക്വാറന്ൈറനിൽ കഴിയാതെ ട്രാൻസിറ്റ് ഫ്ളൈറ്റ് വഴി കുവൈറ്റിലേക്ക് പ്രവേശിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നതെന്ന് ട്രാവൽ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റ് തുറക്കുന്നതിനെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഡിജിസിഎ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ