ഇങ്ങനെ മതിയോ നവ കേരളം ? - 1
മഹാദുരന്തം സൃഷ്ടിച്ച ദുരിതക്കയത്തിൽനിന്ന് ഇനിയും കരകയറാനാകെ പകച്ചു നിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 3.30ന് അസാധാരണമായ ശബ്ദംകേട്ടു ഞെട്ടിയുണർന്ന ഇടുക്കി രാജപുരം നിവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
ഹുങ്കാരശബ്ദത്തോടെ പൊട്ടിയിറങ്ങിയ ഉരുളിൽ കരികുളത്ത് രാജന്റെ വീട് ഒലിച്ചുപോയതറിഞ്ഞ് അവർ ഓടിയെത്തി. വീട് മാത്രമല്ല, രാജനെയും മാതാവ് മീനാക്ഷിയെയും സഹോദരി ഉഷയെയും ഉരുൾ കൊണ്ടുപോയെന്നറിഞ്ഞ് അവർക്കൊന്ന് നിലവിളിക്കാൻ പോലുമായില്ല. പിറ്റേന്ന് ഉച്ചയോടെയാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം കഴിഞ്ഞ് ഉഷയുടെ മൃതദേഹവും. മാസങ്ങൾക്കുശേഷം രാജന്റെ കാലിന്റെ ഒരു ഭാഗവും കിട്ടി.
രാജന്റെ വീടിരുന്ന സ്ഥലം ഇന്നില്ല. പലരും ഇവിടെനിന്നു പലായനം ചെയ്തു. ഏക്കറുകണക്കിനു കൃഷിയും ഭൂമിയുമാണ് നശിച്ചത്. ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. ചിലർ പകൽ ഇവിടെയെത്തും പണിയെടുക്കും.
രാത്രി തങ്ങാൻ ധൈര്യമില്ല. ചെറിയമഴയിൽപോലും പെരിയാർവാലി പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി ഒരായുസ് മുഴുവൻ പണിയെടുത്തതു നിമിഷനേരം കൊണ്ട് ഇല്ലാതായിട്ടും സർക്കാരിന്റെ കാരുണ്യം ഇതുവരെയും എത്തിയിട്ടില്ല. നാട്ടുകാർക്ക് ഇപ്പോൾ വല്ലാത്തൊരു നിസംഗത. പരാതിയും പരിദേവനങ്ങളുമില്ല. ഒന്നുകൊണ്ടും ഫലമില്ലെന്നാണ് അനുഭവം.
കുറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽത്തന്നെ
അടിമാലി: പേമാരി കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കല്ലാർകുട്ടി സ്വദേശി കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽതന്നെ.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിലാ ണു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടു മാത്രമല്ല, മീൻകുളവും കാലിത്തൊഴുത്തും മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയുണ്ടെങ്കിലും അവിടെ വീടുവയ്ക്കാനാവില്ല. കത്തിപ്പാറയിൽ സർക്കാർ സ്കൂളിനോടു ചേർന്നുള്ള ക്യാന്പാണ് ഇപ്പോൾ വീട്. വെള്ളത്തൂവലിൽ മൂന്നു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ വീട് വച്ചു താമസിക്കുക അപ്രായോഗികം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചുമക്കളുമുണ്ട്. സർക്കാർ സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ചത്.
വീട് ഇടിഞ്ഞു താഴ്ന്ന ഭൂമിയിൽ നിൽക്കക്കള്ളിയില്ലാതെ
ചെറുതോണി: ഇടുക്കി വിമലഗിരിയിൽ വേഴവേലിൽ പോൾ വർഗീസിന്റെ രണ്ടരയേക്കർ സ്ഥലവും നിർമാണം പൂർത്തിയായിവന്ന വീടും കഴിഞ്ഞ ഓഗസ്റ്റിലെ കൊടും മഴയിൽ തകർന്നതാണ്. ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങി വലിയൊരു മലതന്നെ നിരങ്ങിമാറുകായിരുന്നു.
പലയിടങ്ങളിലും പ്രളയത്തിന്റെ ശേഷിപ്പായി വലിയ വിള്ളലുകളും ഗർത്തങ്ങളും. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച വീട് ഇടിഞ്ഞുതാണു പോയി. 60 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ഇൻഷ്വർചെയ്തെങ്കിലും ഇൻഷ്വറൻസ് കന്പനിയും കൈവിട്ടു. വീട് പണിക്ക് ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൻഷ്വറൻസ് കന്പനി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും ആ തുക ബാങ്ക് വായ്പയിലേക്കു വരവുവച്ചു. വായ്പക്കു മോറട്ടോറിയം നിലനിന്നിരുന്നപ്പോഴും ഇൻഷ്വറൻസ് കന്പനി അനുവദിച്ച 30 ലക്ഷവും കാർഷികവായ്പയിലും പലിശയിലും വരവുവച്ച് ബാങ്ക് മുതൽ തിരികെപ്പിടിച്ചു.
മറ്റൊരിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ സർക്കാരിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും ലഭിച്ചില്ല. സ്ഥലം വാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് വീട് നിർമിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ പണം കൈമാറുകയുള്ളു. വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമായവർ എവിടെനിന്ന് ഇത്രയും പണം സംഘടിപ്പിക്കുമെന്ന് പോൾ വർഗീസ് ചോദിക്കുന്നു. ആകെ നിരാശനായ ഇദ്ദേഹം കോതമംഗലത്ത് വാടകവീടെടുത്ത് താമസം മാറി.
സൂരജ്: അതിജീവനത്തിന്റെ നേർക്കാഴ്ച
പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയാണ് തക്കുടുവെന്ന സൂരജ്. 2018 ഓഗസ്റ്റ 10ന് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗം വിജയ് രാജ് പനി ബാധിച്ച സൂരജിനെയും കൊണ്ട് മറുകരയിലേക്ക് ഓടുന്ന രംഗം ആരും മറന്നിട്ടില്ല. അവനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ജീവൻ കൈയിൽ പിടിച്ചുള്ള ആ ഓട്ടം.
ചെറുതോണി ഇടുക്കികോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് സൂരജ്. സൈനികന്റെ കരവലയിത്തിലിരുന്ന് രക്ഷപ്പെട്ട അവൻ ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
മാത്യുവിന് നഷ്ടപരിഹാരം അനുവദിച്ചു; പക്ഷെ വീട് വയ്ക്കാൻ സ്ഥലം വേണം
നെടുങ്കണ്ടം: ചേന്പളത്ത് ആറേക്കർ ഭൂമിയുണ്ടായിരുന്നു പുളിക്കത്തൊണ്ടിയിൽ മാത്യു വർക്കിക്ക്. നിറയെ ഏലവും കുരുമുളകും കാപ്പിയും ഗ്രാന്പുവും കൊക്കോയും. അവിടെ ചെറിയൊരു വീട്ടിലായിരുന്നു താമസം.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. വീടുവയ്ക്കാൻ ഒന്നേകാൽ ലക്ഷം രൂപ കിട്ടി. അനുമതിക്കായി കളക്ടറേറ്റിൽ മൂന്നുതവണ പോയി. ഫലമുണ്ടായില്ല. വീടുവയ്ക്കാൻ വേറെ സ്ഥലം കണ്ടെത്താതെ പണം അനുവദിക്കില്ല. 25 കിലോമീറ്റർ അകലെ ശാന്തൻപാറയിൽ വീടിനു സ്ഥലം നൽകാമെന്ന് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള അവിടെ ജീവിക്കാൻ കഴിയില്ലെന്ന് മാത്യു വർക്കി. നെടുങ്കണ്ടം പഞ്ചായത്തിലും കയറിയിറങ്ങി മടുത്തെന്നും മാത്യു.
എല്ലാ വഴികളും അടഞ്ഞതോടെ ഉരുൾ ബാക്കിവച്ച സ്ഥലത്ത് വീടുപണിക്ക് ഒരുങ്ങുകയാണ് മാത്യുവും കുടുംബവും.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഇപ്പോഴും68 കുടുംബങ്ങൾ
ചെറുതോണി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 68 കുടുംബങ്ങൾ ഇപ്പോഴും വാഴത്തോപ്പ് കെഎസ്ഇബി ക്വാർട്ടേഴ്സിലുണ്ട്. ആദ്യം 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാർപ്പിച്ചത്. പിന്നീട് 20 കുടുംബങ്ങൾക്കുകൂടി ഇടം ലഭിച്ചു. പ്രതിമാസം 150 രൂപയാണ് വാടക. വാഴത്തോപ്പ് പഞ്ചായത്തിലെ വെള്ളക്കയം, ആലിൻചുവട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല. പലരും വീടിനുള്ള സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നാലുലക്ഷം രൂപകൊണ്ട് എങ്ങനെ വീടുപണിയാനാകുമെന്നാണ് ആശങ്ക.
സമാനതകളില്ലാത്ത വേദനകളുമായി അജ്മലും കെ.ജെ. കുര്യനും
വെള്ളത്തൂവൽ: എസ് വളവിലുണ്ടായ ഉരുൾപൊട്ടലിൽ മുഹമ്മദിനും കെ.ജെ. കുര്യനുമുണ്ടായ നഷ്ടം സമാനതകളില്ലാത്തത്. പുളിക്കകുടി വീട്ടിൽ മമ്മൂട്ടിയെന്ന മുഹമ്മദും ഭാര്യ അസ്മയും മകൻ മുസ്വലും ഉരുൾപൊട്ടലിൽ മരിച്ചു. കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ അജ്മൽ മാത്രം.
അസ്മയുടെ ശരീര ഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ മറ്റു രണ്ടുപേരേക്കുറിച്ച് ഇനിയും വിവരമില്ല. ഭവന നിർമാണത്തിനായി സഹായം കിട്ടി. എന്നാൽ, മരിച്ചയാളുകളുടെ ആശ്രിതർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ.
26 വർഷത്തോളം അധ്യാപകനായിരുന്ന കുഴികണ്ടത്ത് കെ.ജെ. കുര്യന്റെ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിർമാണത്തിന് യോഗ്യമല്ലെന്നാണ് സർക്കാർ റിപ്പോർട്ട്.
നട്ടെല്ലിനുണ്ടായ പരിക്കിൽ നിന്ന് ഇനിയും പൂർണ മുക്തനായിട്ടില്ല കുര്യൻ. ഇതിനിടയിൽ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായും വന്നു.
മഹാദുരന്തം സൃഷ്ടിച്ച ദുരിതക്കയത്തിൽനിന്ന് ഇനിയും കരകയറാനാകെ പകച്ചു നിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 3.30ന് അസാധാരണമായ ശബ്ദംകേട്ടു ഞെട്ടിയുണർന്ന ഇടുക്കി രാജപുരം നിവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
ഹുങ്കാരശബ്ദത്തോടെ പൊട്ടിയിറങ്ങിയ ഉരുളിൽ കരികുളത്ത് രാജന്റെ വീട് ഒലിച്ചുപോയതറിഞ്ഞ് അവർ ഓടിയെത്തി. വീട് മാത്രമല്ല, രാജനെയും മാതാവ് മീനാക്ഷിയെയും സഹോദരി ഉഷയെയും ഉരുൾ കൊണ്ടുപോയെന്നറിഞ്ഞ് അവർക്കൊന്ന് നിലവിളിക്കാൻ പോലുമായില്ല. പിറ്റേന്ന് ഉച്ചയോടെയാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം കഴിഞ്ഞ് ഉഷയുടെ മൃതദേഹവും. മാസങ്ങൾക്കുശേഷം രാജന്റെ കാലിന്റെ ഒരു ഭാഗവും കിട്ടി.
രാജന്റെ വീടിരുന്ന സ്ഥലം ഇന്നില്ല. പലരും ഇവിടെനിന്നു പലായനം ചെയ്തു. ഏക്കറുകണക്കിനു കൃഷിയും ഭൂമിയുമാണ് നശിച്ചത്. ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. ചിലർ പകൽ ഇവിടെയെത്തും പണിയെടുക്കും.
രാത്രി തങ്ങാൻ ധൈര്യമില്ല. ചെറിയമഴയിൽപോലും പെരിയാർവാലി പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി ഒരായുസ് മുഴുവൻ പണിയെടുത്തതു നിമിഷനേരം കൊണ്ട് ഇല്ലാതായിട്ടും സർക്കാരിന്റെ കാരുണ്യം ഇതുവരെയും എത്തിയിട്ടില്ല. നാട്ടുകാർക്ക് ഇപ്പോൾ വല്ലാത്തൊരു നിസംഗത. പരാതിയും പരിദേവനങ്ങളുമില്ല. ഒന്നുകൊണ്ടും ഫലമില്ലെന്നാണ് അനുഭവം.
കുറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽത്തന്നെ
അടിമാലി: പേമാരി കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കല്ലാർകുട്ടി സ്വദേശി കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽതന്നെ.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിലാ ണു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടു മാത്രമല്ല, മീൻകുളവും കാലിത്തൊഴുത്തും മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയുണ്ടെങ്കിലും അവിടെ വീടുവയ്ക്കാനാവില്ല. കത്തിപ്പാറയിൽ സർക്കാർ സ്കൂളിനോടു ചേർന്നുള്ള ക്യാന്പാണ് ഇപ്പോൾ വീട്. വെള്ളത്തൂവലിൽ മൂന്നു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ വീട് വച്ചു താമസിക്കുക അപ്രായോഗികം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചുമക്കളുമുണ്ട്. സർക്കാർ സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ചത്.
വീട് ഇടിഞ്ഞു താഴ്ന്ന ഭൂമിയിൽ നിൽക്കക്കള്ളിയില്ലാതെ
ചെറുതോണി: ഇടുക്കി വിമലഗിരിയിൽ വേഴവേലിൽ പോൾ വർഗീസിന്റെ രണ്ടരയേക്കർ സ്ഥലവും നിർമാണം പൂർത്തിയായിവന്ന വീടും കഴിഞ്ഞ ഓഗസ്റ്റിലെ കൊടും മഴയിൽ തകർന്നതാണ്. ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങി വലിയൊരു മലതന്നെ നിരങ്ങിമാറുകായിരുന്നു.
പലയിടങ്ങളിലും പ്രളയത്തിന്റെ ശേഷിപ്പായി വലിയ വിള്ളലുകളും ഗർത്തങ്ങളും. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച വീട് ഇടിഞ്ഞുതാണു പോയി. 60 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ഇൻഷ്വർചെയ്തെങ്കിലും ഇൻഷ്വറൻസ് കന്പനിയും കൈവിട്ടു. വീട് പണിക്ക് ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൻഷ്വറൻസ് കന്പനി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും ആ തുക ബാങ്ക് വായ്പയിലേക്കു വരവുവച്ചു. വായ്പക്കു മോറട്ടോറിയം നിലനിന്നിരുന്നപ്പോഴും ഇൻഷ്വറൻസ് കന്പനി അനുവദിച്ച 30 ലക്ഷവും കാർഷികവായ്പയിലും പലിശയിലും വരവുവച്ച് ബാങ്ക് മുതൽ തിരികെപ്പിടിച്ചു.
മറ്റൊരിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ സർക്കാരിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും ലഭിച്ചില്ല. സ്ഥലം വാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് വീട് നിർമിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ പണം കൈമാറുകയുള്ളു. വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമായവർ എവിടെനിന്ന് ഇത്രയും പണം സംഘടിപ്പിക്കുമെന്ന് പോൾ വർഗീസ് ചോദിക്കുന്നു. ആകെ നിരാശനായ ഇദ്ദേഹം കോതമംഗലത്ത് വാടകവീടെടുത്ത് താമസം മാറി.
സൂരജ്: അതിജീവനത്തിന്റെ നേർക്കാഴ്ച
പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയാണ് തക്കുടുവെന്ന സൂരജ്. 2018 ഓഗസ്റ്റ 10ന് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗം വിജയ് രാജ് പനി ബാധിച്ച സൂരജിനെയും കൊണ്ട് മറുകരയിലേക്ക് ഓടുന്ന രംഗം ആരും മറന്നിട്ടില്ല. അവനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ജീവൻ കൈയിൽ പിടിച്ചുള്ള ആ ഓട്ടം.
ചെറുതോണി ഇടുക്കികോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് സൂരജ്. സൈനികന്റെ കരവലയിത്തിലിരുന്ന് രക്ഷപ്പെട്ട അവൻ ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
മാത്യുവിന് നഷ്ടപരിഹാരം അനുവദിച്ചു; പക്ഷെ വീട് വയ്ക്കാൻ സ്ഥലം വേണം
നെടുങ്കണ്ടം: ചേന്പളത്ത് ആറേക്കർ ഭൂമിയുണ്ടായിരുന്നു പുളിക്കത്തൊണ്ടിയിൽ മാത്യു വർക്കിക്ക്. നിറയെ ഏലവും കുരുമുളകും കാപ്പിയും ഗ്രാന്പുവും കൊക്കോയും. അവിടെ ചെറിയൊരു വീട്ടിലായിരുന്നു താമസം.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. വീടുവയ്ക്കാൻ ഒന്നേകാൽ ലക്ഷം രൂപ കിട്ടി. അനുമതിക്കായി കളക്ടറേറ്റിൽ മൂന്നുതവണ പോയി. ഫലമുണ്ടായില്ല. വീടുവയ്ക്കാൻ വേറെ സ്ഥലം കണ്ടെത്താതെ പണം അനുവദിക്കില്ല. 25 കിലോമീറ്റർ അകലെ ശാന്തൻപാറയിൽ വീടിനു സ്ഥലം നൽകാമെന്ന് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള അവിടെ ജീവിക്കാൻ കഴിയില്ലെന്ന് മാത്യു വർക്കി. നെടുങ്കണ്ടം പഞ്ചായത്തിലും കയറിയിറങ്ങി മടുത്തെന്നും മാത്യു.
എല്ലാ വഴികളും അടഞ്ഞതോടെ ഉരുൾ ബാക്കിവച്ച സ്ഥലത്ത് വീടുപണിക്ക് ഒരുങ്ങുകയാണ് മാത്യുവും കുടുംബവും.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഇപ്പോഴും68 കുടുംബങ്ങൾ
ചെറുതോണി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 68 കുടുംബങ്ങൾ ഇപ്പോഴും വാഴത്തോപ്പ് കെഎസ്ഇബി ക്വാർട്ടേഴ്സിലുണ്ട്. ആദ്യം 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാർപ്പിച്ചത്. പിന്നീട് 20 കുടുംബങ്ങൾക്കുകൂടി ഇടം ലഭിച്ചു. പ്രതിമാസം 150 രൂപയാണ് വാടക. വാഴത്തോപ്പ് പഞ്ചായത്തിലെ വെള്ളക്കയം, ആലിൻചുവട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല. പലരും വീടിനുള്ള സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നാലുലക്ഷം രൂപകൊണ്ട് എങ്ങനെ വീടുപണിയാനാകുമെന്നാണ് ആശങ്ക.
സമാനതകളില്ലാത്ത വേദനകളുമായി അജ്മലും കെ.ജെ. കുര്യനും
വെള്ളത്തൂവൽ: എസ് വളവിലുണ്ടായ ഉരുൾപൊട്ടലിൽ മുഹമ്മദിനും കെ.ജെ. കുര്യനുമുണ്ടായ നഷ്ടം സമാനതകളില്ലാത്തത്. പുളിക്കകുടി വീട്ടിൽ മമ്മൂട്ടിയെന്ന മുഹമ്മദും ഭാര്യ അസ്മയും മകൻ മുസ്വലും ഉരുൾപൊട്ടലിൽ മരിച്ചു. കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ അജ്മൽ മാത്രം.
അസ്മയുടെ ശരീര ഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ മറ്റു രണ്ടുപേരേക്കുറിച്ച് ഇനിയും വിവരമില്ല. ഭവന നിർമാണത്തിനായി സഹായം കിട്ടി. എന്നാൽ, മരിച്ചയാളുകളുടെ ആശ്രിതർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ.
26 വർഷത്തോളം അധ്യാപകനായിരുന്ന കുഴികണ്ടത്ത് കെ.ജെ. കുര്യന്റെ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിർമാണത്തിന് യോഗ്യമല്ലെന്നാണ് സർക്കാർ റിപ്പോർട്ട്.
നട്ടെല്ലിനുണ്ടായ പരിക്കിൽ നിന്ന് ഇനിയും പൂർണ മുക്തനായിട്ടില്ല കുര്യൻ. ഇതിനിടയിൽ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായും വന്നു.