ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് വിമാനത്തിൽ യാത്ര ചെയ്ത രണ്ടു പേർ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് ഓരോരുത്തർക്കും 16000 അമേരിക്കൻ ഡോളർ കനേഡിയൻ അധികൃതർ പിഴ ചുമത്തി. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയാണ് ഇക്കാര്യം അറിയിച്ചത്.
കനേഡിയൻ അധികൃതർ നടത്തിയ പരിശോധനയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കനേഡിയൻ നിയമമനുസരിച്ച് വ്യാജ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കിയാൽ ക്രിമിനൽ ചാർജ്ജും ആറുമാസത്തെ തടവു ശിക്ഷയും ലഭിക്കാം, കൂടാതെ 75000 ഡോളർ വരെ പിഴ ചുമത്തുകയും ചെയ്യാമെന്ന് ഏജൻസി പറഞ്ഞു.
കോവിഡ്-19 വ്യാപകമാകുന്നതിനെതിരെ കനേഡിയൻ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് 14 ദിവസത്തെ ക്വാറന്ൈറൻ ഒഴിവാക്കണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് 19 പരിശോധനാഫലവും സമർപ്പിക്കേണ്ടതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കനേഡിയൻ അധികൃതർ നടത്തിയ പരിശോധനയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കനേഡിയൻ നിയമമനുസരിച്ച് വ്യാജ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കിയാൽ ക്രിമിനൽ ചാർജ്ജും ആറുമാസത്തെ തടവു ശിക്ഷയും ലഭിക്കാം, കൂടാതെ 75000 ഡോളർ വരെ പിഴ ചുമത്തുകയും ചെയ്യാമെന്ന് ഏജൻസി പറഞ്ഞു.
കോവിഡ്-19 വ്യാപകമാകുന്നതിനെതിരെ കനേഡിയൻ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് 14 ദിവസത്തെ ക്വാറന്ൈറൻ ഒഴിവാക്കണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് 19 പരിശോധനാഫലവും സമർപ്പിക്കേണ്ടതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ