ഡാളസ്: ഹൂസ്റ്റണിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിംഗ് ക്യാന്പിൽ ശനിയാഴ്ച ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടതായി് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
ജൂലൈ 25 ശനിയാഴ്ച നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുന്പോഴായിരുന്നു സംഭവം. പന്തുകളി കാണുന്നതിനിടെ 28 വയസുള്ള ഗർഭിണിയായി യുവതിയേയും 35 വസുള്ള യുവാവിനെയും പ്രതി വെടിവയ്ക്കുകയായിരുന്നു. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ അന്ത്യം.
സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിൻറെ മൃതശരീരം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നതെന്ന് ഷെരീഫ് ഗോണ്‍സാലസ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കൊലപാതകത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
റിപ്പോർട്ട്: ബാബു പി. സൈമണ്‍
ജൂലൈ 25 ശനിയാഴ്ച നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുന്പോഴായിരുന്നു സംഭവം. പന്തുകളി കാണുന്നതിനിടെ 28 വയസുള്ള ഗർഭിണിയായി യുവതിയേയും 35 വസുള്ള യുവാവിനെയും പ്രതി വെടിവയ്ക്കുകയായിരുന്നു. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ അന്ത്യം.
സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിൻറെ മൃതശരീരം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നതെന്ന് ഷെരീഫ് ഗോണ്‍സാലസ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കൊലപാതകത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
റിപ്പോർട്ട്: ബാബു പി. സൈമണ്‍