കുവൈറ്റ് സിറ്റി : രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ മുതലായവയുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. വൈകീട്ട് എട്ടു വരെ ഉണ്ടായിരുന്ന പ്രവർത്തനാനുമതിയാണ് രാത്രി 11 വരെയാണ് ദീർഘിപ്പിച്ചത്. അതിനിടെ ഓഗസ്റ്റ് ഒന്നു മുതൽ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകി. ഇതോടെ ഇന്ത്യയടക്കമുള്ള യാത്ര നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കുവാൻ സാധിക്കും.
കുവൈറ്റ് അംഗീകൃത വാക്സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനുകൾ സ്വീകരിച്ച വിദേശികൾക്കാണ് പ്രവേശനാനുമതി നൽകുക. 72 മണിക്കൂറിനിടയിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൾട്ടും യാത്രക്കാരൻ കൈവശവയ്ക്കണം.രാജ്യത്തെത്തി മൂന്ന് ദിവസത്തെ ഹോ ക്വാറന്റെൻ കാലയളവിനുശേഷം വീണ്ടും പിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ആശങ്കകൾക്കാണ് വിരാമമാകുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് അംഗീകൃത വാക്സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനുകൾ സ്വീകരിച്ച വിദേശികൾക്കാണ് പ്രവേശനാനുമതി നൽകുക. 72 മണിക്കൂറിനിടയിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൾട്ടും യാത്രക്കാരൻ കൈവശവയ്ക്കണം.രാജ്യത്തെത്തി മൂന്ന് ദിവസത്തെ ഹോ ക്വാറന്റെൻ കാലയളവിനുശേഷം വീണ്ടും പിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ആശങ്കകൾക്കാണ് വിരാമമാകുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ